x
ad
Sat, 26 July 2025
ad

ADVERTISEMENT

പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ ഒരാൾ പിടിയില്‍


Published: July 24, 2025 07:57 AM IST | Updated: July 24, 2025 07:57 AM IST

 

സുല്‍ത്താന്‍ബത്തേരി: പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ ഒരാൾ പിടിയില്‍. സംഘം ചേര്‍ന്ന് പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ മധ്യവയസ്‌കനാണ് വനം വകുപ്പിന്‍റെ പിടിയിലായത്.

വാകേരി കുന്നെപറമ്പില്‍ പ്രദീപ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ചൂത്പാറ വല്ലനാട് അരുണ്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനം വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വാകേരി മണ്ണുണ്ടി ഭാഗത്ത് വേട്ടസംഘമെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് പുള്ളിമാനിനെ വെടിവച്ചു കൊന്നതായി കണ്ടെത്തിയത്.

സംഭവ സ്ഥലത്തുവച്ച് തന്നെ പ്രദീപിനെ പിടികൂടിയെങ്കിലും അരുണ്‍ രക്ഷപ്പെടുകയായിരുന്നു. വേട്ട സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായേക്കാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്.

Tags :

Recent News

Up