നമ്മുടെ സംസ്ഥാനത്ത് ശാരീരികാധ്വാനം വേണ്ടിവരുന്ന ഏതാണ്ട് എല്ലാ തൊഴിലുകളിലും ഇപ്പോൾ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണല്ലോ പണിയെടുക്കുന്നത്. ഇതിൽ അപകടസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്ന ചിലർ മരണമടയുന്ന വാർത്തകൾ കാണുന്നുണ്ട്. ഇവിടെ പരിമിതമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടി, ദൂരനാട്ടിലെ കുടുംബം നോക്കുന്ന അവരുടെ മരണവാർത്ത കേൾക്കുന്പോഴും ആ മൃതശരീരം വീട്ടിലെത്തുന്പോഴും ഉണ്ടാകുന്ന വ്യഥ എത്രയോ തീവ്രമായിരിക്കും.
വൻതുക മുടക്കി വന്പൻ കെട്ടിടങ്ങളും മറ്റു നിർമാണങ്ങളും നടത്തുന്നവർ രണ്ടു ലക്ഷം രൂപയെങ്കിലും ആ സാധുകുടുംബങ്ങൾക്ക് സഹായമായി നൽകാൻ സന്നദ്ധരാകണം, അതുമല്ലെങ്കിൽ അതിനുള്ള ഇൻഷ്വറൻസ് ഏർപ്പാടു ചെയ്യണം. അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണം. പ്രബുദ്ധകേരളമെന്നത് അന്വർഥമാകട്ടെ.
-സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി