Thu, 7 August 2025
ad

ADVERTISEMENT

Sunday Deepika

എഐ ആരെയെങ്കിലും പ്രണയിക്കുമോ?!

ഹരിപ്രസാദ്

 

നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന ചർച്ചകൾക്ക് അടുത്തെങ്ങും ഒടുക്കമാവുകയുമില്ല. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കഴിഞ്ഞനാൾ നടത്തിയ നിരീക്ഷണം ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്...

എല്ലാവർക്കും ലഭ്യമായ ഡാറ്റ ചികഞ്ഞെടുത്ത് അതിനെ അവലംബമാക്കി സൃഷ്ടികൾ നടത്താൻ മാത്രമേ ആർട്ടിഫിഷൽ ഇന്‍റലിജൻസിനു കഴിയൂ.

ആ ഡാറ്റ ശരാശരിക്കു താഴെയുള്ളതോ അതിലും മോശപ്പെട്ടതോ ആണ്. യഥാർഥ കലയും സർഗാത്മകതയുമാകട്ടെ ഏറ്റവും അനന്യവും- ഈ നിരീക്ഷണം എഴുത്തുകാരൻ ജാവേദ് അക്തറിന്‍റേതാണ്. നിലവിലുള്ള സാഹചര്യങ്ങൾ അനുസരിച്ച് വിവേകപൂർണമായ ചിന്ത എന്നു സമ്മതിക്കേണ്ടിവരും.

വ്യക്തിപരമായ അനുഭവങ്ങളും ധാരണകളുമാണ് യഥാർഥ കലയുടെ വേരുകൾ. അതൊരിക്കലും യന്ത്രങ്ങൾക്കുണ്ടാവില്ല. വികാരങ്ങളില്ലാതെ ഒരിക്കലും ഒരു മാസ്റ്റർപീസ് പിറക്കില്ല- അദ്ദേഹം തുടർന്നു പറയുന്നു.സർഗാത്മകതയെന്നത് ഒരു പ്രക്രിയയാണ്.

എഐയ്ക്ക് ആരെങ്കിലുമായി പ്രണയത്തിലാവാൻ കഴിയുമോ? ഒരാവശ്യവുമില്ലാതെ അതിന്‍റെ താളംതെറ്റുമോ? വിഷാദഭരിതമാകുമോ? പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ അതിന് ആവേശഭരിതമാകാൻ കഴിയുമോ? അതാരോടെങ്കിലും അനിഷ്ടം കാണിക്കുമോ? ഇല്ല!സർഗാത്മകത യുക്തിയുടെയും യുക്തിയില്ലായ്മയുടെയും സങ്കലനമാണ്. അതിനുപിന്നിൽ ബോധമനസും ഉപബോധമനസും വേണം.

ഇപ്പോഴോ സമീപഭാവിയിലോ ഇതൊന്നും ആർട്ടിഫിഷൽ ഇന്‍റലിജൻസിനെക്കൊണ്ടു സാധിക്കില്ല. മൊണാലിസ പോലൊരു പെയിന്‍റിംഗോ, ഒരു ഷേക്സ്പീരിയൻ നാടകമോ അതു സൃഷ്ടിക്കില്ല. ഇതിനൊക്കെ മനുഷ്യമനസുതന്നെ വിചാരിക്കണം. എഐയെ ഒരു സഹായിയായി കൂട്ടാമെന്നുമാത്രം- ജാവേദ് അക്തർ ഉറപ്പിക്കുന്നു.

 ഡാറ്റ, ചരിത്രം

പുതുമയെക്കുറിച്ചു പറയാനും വിലയിരുത്താനും എന്തുകൊണ്ടും അർഹനാണ് സിനിമാചരിത്രത്തിനൊപ്പം നടന്ന, വലിയ ഡാറ്റാശേഖരം തലച്ചോറിലുള്ള എഴുത്തുകാരൻ ജാവേദ് അക്തർ.

ഹിന്ദിയിലെ നൂറുകണക്കിന് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്‍റെ പേനത്തുന്പിൽനിന്ന് ഒഴുകിയവയാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ മഹാന്മാരായ തിരക്കഥാകൃത്തുകളിൽ ഒരാൾ. അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികൾ... ഇതിഹാസസമാനമായ സിനിമാജീവിതം.

1973ൽ വഴിത്തിരിവുണ്ടാക്കിയ സൻജീർ, 1975ൽ പുറത്തിറങ്ങിയ ദീവാർ, ഷോലെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ വഴികളെക്കുറിച്ച് ഉറക്കെപ്പറയും. ഇപ്പോഴിതാ സൻജീറിന്‍റെ ചരിത്രത്തെക്കുറിച്ച് ജാവേദ് അക്തർ പറയുന്നു.

 ജോലിയില്ലാത്ത ബച്ചൻ!

തുടരെ പത്തിലേറെ ഫ്ളോപ് സിനിമകളുടെ ദുര്യോഗത്തിൽ മുങ്ങിനിന്ന അമിതാഭ് ബച്ചനെ സൻജീർ എന്ന സിനിമയിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്തുകളായ സലിം ഖാനും ജാവേജ് അക്തറും ഏറെ പണിപ്പെട്ടിട്ടുണ്ട്. ബച്ചനെ നായകനാക്കി സിനിമയെടുത്താൽ മുടക്കുമുതൽ തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കാലമാണ്.

അന്ന് തങ്ങൾ എഴുതുന്ന സിനിമയിൽ ബച്ചൻ വേണമെന്നു നിർബന്ധംപിടിച്ചു സലിം-ജാവേദ് ദ്വയം.ബച്ചന്‍റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതു വളരെക്കുറച്ചുപേർക്കുമാത്രം. അതിലൊന്ന് ജയഭാദുരിയാണ് (ജയ അന്നു ജയ ബച്ചൻ ആയിട്ടില്ല). രണ്ടാമത്തെയാൾ ഹൃഷികേശ് മുഖർജി.

പരാജയപ്പെട്ട സിനിമകളിൽപ്പോലും ബച്ചന്‍റെ പ്രകടനം നന്നായിരുന്നുവെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. ഒരു മേജർ സ്റ്റാർ ശരിയായ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസം സലിമിനും ജാവേദിനും ഉണ്ടായിരുന്നു. ബാക്കി അദ്ദേഹത്തിന്‍റെ വാക്കുകളിൽ:

അതിനു മുന്പ് ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ കഥാപാത്രമാകാൻ ബച്ചനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഒരു കഥ പറയാനുണ്ട്, എപ്പോഴാണ് താങ്കളെ കാണാനാവുക എന്നു ചോദിച്ചു.

ഉടനെ കാണാൻ സമ്മതിക്കുകയായിരുന്നു അദ്ദേഹം. സ്ക്രിപ്റ്റ് മുഴുവൻകേട്ട് ഒരു നിമിഷം എന്നെ അവിശ്വസനീയതയോടെ നോക്കി. ഈ റോൾ എനിക്കു ചെയ്യാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഈ രാജ്യത്തു മറ്റൊരാൾക്കും താങ്കളേക്കാൾ നന്നായി ചെയ്യാൻ കഴിയില്ല എന്നായിരുന്നു എന്‍റെ മറുപടി.

ആ വാക്കുകൾ കൃത്യമായി. സൻജീർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമായി മാറി. സലിം-ജാവേദ് ദ്വയം ബച്ചനുമായുള്ള ഒട്ടേറെ സൂപ്പർഹിറ്റുകൾ പിറന്നു- മുന്പു പറഞ്ഞ ദീവാറും ഷോലെയും അടക്കം. ബച്ചൻ രാജ്യംകണ്ട ഏറ്റവും വലിയ സൂപ്പർതാരമായി. എഴുത്തുകാർ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും ജാവേദ് അക്തർ ഇതിഹാസതുല്യനായ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായി.

അമിതാഭിന്‍റെ പരാജയങ്ങളെക്കുറിച്ച് ഏറെക്കാലത്തിനുശേഷം ജയ പറഞ്ഞതുകൂടി ചേർത്തുവായിക്കണം: ആ സമയവും കടന്നുപോകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്‍റെ ഫ്ളോപ്പുകളെ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. അദ്ദേഹം പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പരാജയങ്ങളിൽ അദ്ദേഹം നിരാശപ്പെട്ടിരുന്നുമില്ല...

ജാവേദ് അക്തർ പറഞ്ഞതുപോലെ ഇതെല്ലാം മനുഷ്യമനസുകളുടെ വിലാസമാണ്. യഥാർഥ കലാകാരന്മാർ വിജയംനേടുകതന്നെ ചെയ്യും... അന്നും ഇനി എഐ കാലത്തും!

Sunday Special

ഉദയനാണ് താരം

 

സന്ദീപ് സലിം

<b> ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്‍റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങളുടെ കവർ ചെയ്ത ചിത്രകാരൻ. ഒന്നുമില്ലായ്മയിൽനിന്നു ജീവിതചിത്രത്തിനു നിറം കൊടുത്തയാൾ. കേരള ലളിതകലാ അക്കാദമി മുൻ നിർവാഹകസമിതിയംഗം. ചിത്രകലയിൽ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉദയകുമാർ സൺഡേ ദീപികയോടു സംസാരിക്കുന്നു.</b>

 എങ്ങനെയാണ് ചിത്രരചനയിലേക്ക് എത്തിയത്? 

എഴുപതുകളുടെ അവസാനം ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്ത് അധ്യാപകൻ മാമ്മന്‍ സാർ പടം വരയ്ക്കുമായിരുന്നു. പോർട്രേറ്റ് ചിത്രങ്ങളാണ് പലതും. ചിലപ്പോൾ സ്കൂളിൽ വച്ചും വരയ്ക്കും. അതു കണ്ടിട്ട് പടം വരയ്ക്കണമെന്ന മോഹം തോന്നി.

കോട്ടയം വൈഎംസിഎയിലും ശനിയും ഞായറും വീട്ടിലും മാമ്മന്‍ സാർ ക്ലാസെടുത്തിരുന്നു. ഇതിലൊക്കെ ഞാനും പങ്കെടുത്തു. എസ്എസ്എല്‍സി കഴിഞ്ഞ് മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നു. അവിടെ അഞ്ചു വര്‍ഷം പഠിച്ചു.

<b> മാവേലിക്കര രാജാരവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പഠിക്കുക വലിയ കാര്യമായിരുന്നല്ലോ? അന്നത്തെ ജീവിതം?</b>

വലിയ കാര്യം തന്നെയായിരുന്നു. പലവട്ടം ശ്രമിച്ചിട്ടും അഡ്മിഷൻ കിട്ടാത്തവർ ഉണ്ടായിരുന്നു. എനിക്ക് ആദ്യ അവസരത്തില്‍ത്തന്നെ 1981ൽ അഡ്മിഷന്‍ കിട്ടി. ദിവസവും പോയിവരികയായിരുന്നു.

അന്നു സാമ്പത്തികം വലിയ പ്രശ്‌നം. ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന കാലം. വാഴത്തോട്ടങ്ങളില്‍നിന്നു വാഴയില വെട്ടി ഹോട്ടലില്‍ കൊടുക്കുന്ന ജോലിയായിരുന്നു അച്ഛന്.

ആ തുച്ഛ വരുമാനത്തിലായിരുന്നു ഞങ്ങളുടെ ജീവിതം. അമ്മയുടെ ചേച്ചിയുടെ വീട്ടിൽ താമസം. പിന്നീട്, അമ്മയും ചേച്ചിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി അവിടെനിന്നു മാറേണ്ടി വന്നു. വർഷങ്ങളോളം പിന്നെ വാടക വീടുകളിൽ.ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ചേരുമ്പോള്‍ കൊള്ളാവുന്ന ഒരു ഷര്‍ട്ടോ മുണ്ടോ ചെരുപ്പോ ഒന്നും ഇല്ലായിരുന്നു.

കീറിപ്പറിഞ്ഞ ഉടുപ്പും മുണ്ടും ധരിച്ചായിരുന്നു പോക്ക്. ചെരിപ്പു പോലും ഇല്ലാതെയാണ് കോട്ടയത്തുനിന്നു മാവേലിക്കരയ്ക്കു പോയിവന്നിരുന്നത്.
രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് മറ്റൊരു വരുമാനം ഇല്ലാതെ മുന്നോട്ടു പോകാനാവില്ലെന്നു തിരിച്ചറിയുന്നത്. അങ്ങനെ ബുക്ക് കവര്‍ ഡിസൈനിംഗിലേക്കു തിരിഞ്ഞു. അത്തരം ജോലി തേടി ഡിസി ബുക്‌സിലെത്തി.

അന്നു കിളിരൂര്‍ രാധാകൃഷ്ണന്‍ സാറാണ് കറന്‍റ് ബുക്‌സിന്‍റെ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍. അവിടെനിന്നു കിട്ടിയ പ്രതിഫലംകൊണ്ടാണ് സീസണ്‍ ടിക്കറ്റൊക്കെ എടുക്കാനായത്. എഴുത്തുകാരന്‍ രാജാമണിയുടെ മഴമേഘങ്ങള്‍ എന്ന പുസ്തകത്തിനാണ് ആദ്യമായി കവര്‍ ഡിസൈന്‍ ചെയ്തത്. അറുപതു രൂപയോ മറ്റോ ആണ് അന്നത്തെ പ്രതിഫലമെന്നാണ് ഒാർമ.

 കവർ ഡിസൈനർ ആയി ഏറെക്കാലം ജോലി ചെയ്തില്ലേ? എത്ര കവർ ചെയ്തിട്ടുണ്ടാകും?

ചിത്രകാരൻ എന്നറിയപ്പെടുന്നതിനു മുന്പ് പതിനഞ്ചു വർഷത്തോളം ഞാന്‍ കവര്‍ ഡിസൈനര്‍ ആയിരുന്നു. പുസ്തകത്തിന്‍റെ മുഖമാണ് കവര്‍. മുഖം നന്നാവുകയെന്നത് വളരെ പ്രധാനം. അതിനാൽ കവർ ഡിസൈനിംഗ് വലിയ ഉത്തരവാദിത്വമാണ്. കംപ്യൂട്ടറോ സാങ്കേതിക വിദ്യകളോ ഒന്നുമില്ല.

കൈകൊണ്ടു വരയ്ക്കുകയായിരുന്നു ഏക മാര്‍ഗം. പലതവണ മാറ്റിയും വരച്ചുമാണ് കവര്‍ രൂപപ്പെടുത്തുന്നത്. ദിവസങ്ങൾ മുതൽ ആഴ്ചയും മാസങ്ങളും എടുക്കുന്ന പണി. കവർ എന്നു പറയുമെങ്കിലും അതു ശരിക്കും പെയിന്‍റിംഗ് തന്നെയായിരുന്നു. ഇന്നു മണിക്കൂറുകൾ മതിയാകും ഒരു കവർ ഡിസൈൻ ചെയ്യാൻ.

ഡിസിയിൽ തുടങ്ങി പിന്നീട്, പ്രഭാത് ബുക്ക് ഹൗസ്, കറന്‍റ് ബുക്‌സ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, സാഹിത്യ അക്കാദമി, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു പുറമേ മറ്റ് നിരവധി പ്രസാധകര്‍ക്കു വേണ്ടിയും കവർ ഡിസൈൻ ചെയ്തു. കുറഞ്ഞത് രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ കവറുകള്‍ രൂപകല്പന ചെയ്തു.

എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്‍, എം. മുകുന്ദന്‍, സേതു, സി.വി. ബാലകൃഷ്ണന്‍, കാക്കനാടന്‍, സക്കറിയ, മാധവിക്കുട്ടി, ടി.വി. കൊച്ചുബാവ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറുകൾ ഒരുക്കാൻ ഭാഗ്യം കിട്ടി. ഗുരുസാഗരത്തിന്‍റെ കവര്‍ ഡിസൈന്‍ ഇഷ്ടപ്പെട്ടിട്ട് ഒ.വി. വിജയൻ അഭിനന്ദിച്ചത് മറക്കാനാവില്ല.

കവര്‍ ചെയ്യുന്നതിനു മുന്പ് കൈയെഴുത്തു പ്രതികൾ വായിക്കുമായിരുന്നു. അതിനാൽ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും കൈയെഴുത്തു പ്രതികള്‍ വായിക്കാന്‍ ഭാഗ്യം കിട്ടി. അതുപോലെ എഴുത്തുകാരുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും കഴിഞ്ഞു.

പ്രസാധകരും എഴുത്തുകാരും കൃതി വായിക്കണമെന്നു നിർദേശിച്ചിരുന്നു. അതുവഴി കൃതിയുടെ മൗലികത പ്രതിഫലിപ്പിക്കുന്ന കവർ ഉണ്ടാകുമെന്നവർ കരുതി. ഇന്നിപ്പോള്‍ ഒറ്റ നിർബന്ധമേയുള്ളൂ, പുസ്തകം വില്‍ക്കാന്‍ സഹായിക്കുന്നതാകണം കവര്‍. പിന്നെ, ഉള്ളടക്കവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത്രയും നല്ലതെന്നു മാത്രം.

 പഠനകാലം, ചിത്രകാരൻ എന്ന നിലയിലുള്ള മേൽവിലാസം?

ചിത്രകാരൻ എന്നറിയപ്പെടാൻ തുടര്‍ച്ചയായി വര്‍ക്കുകള്‍ ചെയ്യണം. അതു പ്രദര്‍ശിപ്പിക്കണം. പക്ഷേ, കൈയില്‍ കാലണയില്ലാത്തവന് അതൊക്കെ എളുപ്പമല്ല. പഠനത്തിന്‍റെ മൂന്നാം വര്‍ഷം രണ്ട് അധ്യാപകര്‍ കോളജിലെത്തി. ഒരാള്‍ ബാലകൃഷ്ണക്കുറുപ്പ്.

അദ്ദേഹം കോല്‍ക്കത്ത ശാന്തിനികേതനില്‍നിന്നു ചിത്രരചന പഠിച്ചിട്ടാണ് വരുന്നത്. മറ്റൊരാള്‍ ജി. ഉണ്ണിക്കൃഷ്ണന്‍. ഇവർ വന്നതോടെ കോളജിന്‍റെ അന്തരീക്ഷംതന്നെ മാറി. പഠിപ്പിക്കുന്ന ശൈലി മാറി. അക്കാലത്ത് അധ്യാപകര്‍ വിദ്യാര്‍ഥികളോടൊപ്പം ഇരുന്നു വരയ്ക്കുന്ന രീതിയില്ല. എന്നാൽ, ഇവർ ഞങ്ങൾക്കൊപ്പമിരുന്നു വരച്ചു.

അക്കാലത്തു കേരളത്തിലെ നാലു ഫൈന്‍ ആര്‍ട്സ് കോളജുകളില്‍നിന്ന് വര്‍ഷം പത്തിരുനൂറു പേരാണു പഠിച്ചിറങ്ങുന്നത്. പെയിന്‍റര്‍ എന്ന നിലയില്‍ നില്‍ക്കുന്നവർ വളരെ കുറവ്. മിക്കവരും ചിത്രകലാ അധ്യാപകരായോ ഇതര ജോലികളിലേക്കോ തിരിയും. കാരണം, മറ്റു സാധ്യതകള്‍ വളരെ കുറവ്.

കോട്ടയത്തായിരുന്നതുകൊണ്ടാണ് എനിക്കു പ്രസാധകരുമായും മാധ്യമങ്ങളുമായും ബന്ധം സ്ഥാപിക്കാനായത്. അതു ചിത്രകാരനെന്ന നിലയിൽ അവസരമൊരുക്കി.ഫൈനല്‍ പരീക്ഷ സമയത്ത് കോട്ടയത്ത് മാധ്യമ സ്ഥാപനത്തില്‍ ജോലി ലഭിച്ചു.

നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു മാധ്യമത്തിലും ജോലി ചെയ്തു. പത്രത്തിൽ അവരുടെ ആവശ്യത്തിന് അനുസരിച്ചുള്ള വരകൾക്കാണ് സാധ്യത. അതു പോരെന്നു തോന്നിയപ്പോൾ മാധ്യമരംഗം വിട്ടു. പക്ഷേ, പല സൗഹൃദങ്ങളും തന്നത് മാധ്യമലോകമാണ്.

പക്ഷേ, ഇന്നു പഠിച്ചിറങ്ങുന്നവര്‍ ലൈവായി ഈ മേഖലയിലുണ്ട്. പഠനശേഷം വൈവിധ്യമാര്‍ന്ന രചനാ രീതികള്‍ സ്വായത്തമാക്കാനും ശ്രമിക്കുന്നുണ്ട്. പണ്ട് ഇത്തരം സാധ്യതകളും അവസരങ്ങളും കുറവായിരുന്നു.

 എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പ്രതിഫലം കിട്ടാതെ പോകുന്നത് 

നമ്മുടെ നാട്ടില്‍ നല്ല കലാകാരന്‍മാരുണ്ട്. പക്ഷേ, നല്ല കലാസ്വാദകർ കുറവാണ്. നമ്മുടെ വിദ്യാഭ്യാസരീതി സർഗാത്മക മൂല്യങ്ങളിലേക്കു നയിക്കുന്നില്ല. നമ്മുടെ നാട്ടിലെ ഒരു ആര്‍ട്ടിസ്റ്റിന്‍റെ കൈയില്‍നിന്ന് ഒരു പെയിന്‍റിങ്ങോ ശില്പമോ വാങ്ങുന്നവർ വളരെ കുറവ്.

പകരം ശിവകാശിയിലെ ലോക്കല്‍ പ്രസില്‍ അച്ചടിച്ച പടം നാലേമുക്കാല്‍ രൂപയ്ക്കു വാങ്ങി ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കുന്നവരാണ് പലരും. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ആര്‍ട്ട് ലേലം നടക്കുന്നുണ്ട്. കേരളത്തില്‍ ഇല്ല. പക്ഷേ, കേരളത്തിലെ ചിത്രകാരന്‍മാര്‍ കേരളത്തിനു പുറത്തുള്ള ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. മാറ്റങ്ങൾ വരുമെന്നു കരുതാം.

 ലളിതകലാ അക്കാദമി പ്രവർത്തനങ്ങൾ?

 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി കലാകാരന്‍മാരുണ്ട്. അവർക്കു കലാപ്രവര്‍ത്തനം നടത്താനുള്ള ഇടങ്ങളും സൗകര്യങ്ങളും അക്കാദമി ഒരുക്കണം. അക്കാദമി ധാരാളം ചിത്രരചനാ ക്യാമ്പുകള്‍ നടത്തുന്നുണ്ട്.

ക്യാമ്പുകളേക്കാള്‍ പ്രദര്‍ശനങ്ങൾ വേണം. അതിലെ വരുമാനം ചിത്രകാരന്‍മാര്‍ക്ക് ആര്‍ട്ട് മെറ്റീരിയലുകള്‍ വാങ്ങാന്‍ നല്‍കണം. നിലവില്‍ പ്രദര്‍ശനങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചതു നല്ല കാര്യമാണ്.

ക്യാമ്പുകളിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലും ഓഫീസുകളിലും പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്താം. ചിത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ പ്രിസര്‍വേഷന്‍ ഗാലറികള്‍ സ്ഥാപിക്കേണ്ടതുണ്ട്.

 നമ്മുടെ സ്‌കൂളുകളിലെ ഡ്രോയിംഗ് ക്ലാസുകൾ?

കലാപഠനവും റീഡിംഗും വെറും വിനോദമായി കാണുന്നതൊരു പ്രശ്നമാണ്. അതു പഠനവിഷയം തന്നെയാക്കി മാറ്റണം. അപ്പോൾ നല്ല കലാസ്വാദകർ ഉണ്ടാകും. പലേടത്തും കലാപ്രവർത്തനങ്ങൾക്ക് പീരിയഡ് ഉണ്ട്. പക്ഷേ, അധ്യാപകരും പരിശീലനവും കുറവായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്. മികച്ചൊരു പഠനക്രമംകൂടി രൂപപ്പെടേണ്ടതുണ്ട്.- ഉദയൻ പറഞ്ഞു നിർത്തി.

മുഴവൻ സമയ പ്രഫഷണൽ ചിത്രരചനയിൽ സജീവമായ ഉദയനു പിന്തുണയുമായി ഭാര്യ മിനിയും മക്കളായ ചിന്തു, ആതിര എന്നിവരുമുണ്ട്. മകൻ ചിന്തു ബംഗളൂരൂവിലും ആതിര പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിലും ജോലി ചെയ്യുന്നു. കോട്ടയം ആർട്ട്‌ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ് കൂടിയായ ഉദയൻ മൺസൂൺ ആർട്ട് ഫെസ്റ്റിന്‍റെ മുഖ്യസംഘാടകനുമാണ്.

Sunday Feature

UR HONOUR എന്‍റെ കക്ഷി സംഗീതപ്രേമിയാണ്

ടി.പി. സന്തോഷ്‌കുമാര്‍

<b> അഭിഭാഷകന്‍റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്‍റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്ച് സംഗീതത്തിന്‍റെ കോർട്ടിലേക്കു കയറി. പിന്നെ ഹിറ്റുകളുടെ പ്രവാഹം. സൂപ്പർ ഹിറ്റ് ആയ നിരവധി ക്രിസ്ത്രീയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച റോബിൻ ജോസ് ചെറുവള്ളിയുടെ സംഗീതയാത്ര.</b>

പഠിച്ചതും ബിരുദം നേടിയതും നിയമത്തിൽ. എന്നാൽ, നിയമത്തിന്‍റെ തടിയൻ പുസ്തകങ്ങളേക്കാൾ കട്ടപ്പനക്കാരൻ റോബിൻ ജോസ് ചെറുവള്ളിയുടെ ഷെൽഫിൽ നിറഞ്ഞത് പാട്ടുപുസ്തകങ്ങൾ.

നിയമത്തിന്‍റെ വകുപ്പുകളേക്കാൾ ആ മനസിൽ ഉറച്ചത് പാട്ടിന്‍റെ സംഗീതവും ശ്രുതിയും. ഇതോടെ മനസിൽ നിയമവും സംഗീതവും തമ്മിൽ പൊരിഞ്ഞ വാദം നടന്നു. ഒടുവിൽ റോബിന്‍റെ മനസ് ജീവിതത്തിന്‍റെ കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു, യുവർ ഒാണർ എന്‍റെ കക്ഷി സംഗീതപ്രേമിയാണ്!

 ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ 

പിന്നീട് നാട്ടിൽനിന്നു വിദേശത്തേക്കു പറന്നപ്പോഴും കൂടെ പറക്കാൻ സംഗീതമുണ്ടായിരുന്നു. ക്രൈസ്തവരും അല്ലാത്തവരുമായ മലയാളികൾ മൂളി നടക്കുന്ന, പള്ളികളിൽ പലപ്പോഴും മുഴങ്ങിക്കേൾക്കുന്ന, വേദികളിൽ ആനന്ദം പൊഴിക്കുന്ന പല ക്രിസ്തീയ ഗാനങ്ങൾക്കും പിന്നിൽ റോബിന്‍റെ സ്പർശമുണ്ട്.

മലയാളികൾ ഇന്നും പാടുന്ന ദൈവത്തിന്‍റെ കുഞ്ഞല്ലേ നീ... എന്ന സൂപ്പർ ഹിറ്റ് ആൽബം പുറത്തിറക്കി 2009ൽ ആയിരുന്നു സംഗീതലോകത്ത് റോബിൻ മുദ്ര ചാർത്തിയത്. ഈ ആൽബം പുറത്തിറക്കിയത് റോബിന്‍റെ ക്രിസ് ഒാഡിയോസ് എന്ന ആൽബം നിർമാണ ക്കന്പനിയായിരുന്നു. അതിനു ശേഷം മലയാളി മനസുകളിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ റോബിൻ പുറത്തിറക്കി.

 ദേവാലയ മണി മുഴങ്ങി

കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ അൽത്താരബാലനായിരുന്നപ്പോൾ ഉള്ളിൽ കയറിപ്പറ്റിയതാണ് സംഗീതം. വൈകാതെ യേശുദാസിന്‍റെയും കെ.ജി. മർക്കോസിന്‍റെയും ഭക്തിഗാനങ്ങൾ കേൾക്കുന്നതു ശീലമായി.

കട്ടപ്പന ഐടിഐ ജംഗ്ഷനിലെ വീട്ടിലെത്തിയാലും സംഗീതത്തിന്‍റെ നേർത്ത അലകൾ എപ്പോഴുംതന്നെ കേൾക്കാമായിരുന്നു. സംഗീത പ്രേമിയും വനംവകുപ്പില്‍ ഉദ്യോഗസ്ഥനുമായിരുന്ന പിതാവ് സി.സി.ജോസഫിന്‍റെ ഓര്‍മയ്ക്കായാണ് റോബിൻ ആദ്യ ആൽബം പുറത്തിറക്കിയത്.

അള്‍ത്താര എന്ന ആല്‍ബത്തിലെ മിക്ക ഗാനങ്ങളും ഹിറ്റായി മാറി. ആകാശമേഘങ്ങളെ, ദേവാലയ മണിമുഴങ്ങി, എന്‍റെ ഈശോ സ്‌നേഹമായി, ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍... എന്നിങ്ങനെ ജനപ്രിയമായ ഗാനങ്ങളൊരുക്കിയതിനു പിന്നിൽ മാസങ്ങൾ നീണ്ട അധ്വാനമുണ്ടായിരുന്നു.

കെ.ജി.മര്‍ക്കോസ്, കെസ്റ്റര്‍, സുജാത, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, വില്‍സിന്‍ പിറവം, സിസിലി, എലിസബത്ത് രാജു, വിനീത് ശ്രീനിവാസന്‍, അമൃതാ സുരേഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര ഗായകരെല്ലാം ഈ ആല്‍ബത്തില്‍ പാടി.

 ആകാശ മേഘങ്ങളേ

പിതാവിന്‍റെ സ്മരണയ്ക്ക് ഒരു ആൽബം പുറത്തിറക്കിയ ശേഷം അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിരുന്നു പ്ലാൻ. പക്ഷേ, ആദ്യത്തെ ഗാനം സൂപ്പർ ഹിറ്റ് ആയതോടെ അഭിനന്ദനം ഒഴുകിയെത്തി.

അതോടെ ക്രിസ് ഒാഡിയോസ് മുന്നോട്ടുതന്നെ പോയി. ഇതിനിടെ ജോലിക്കായി ഷിക്കാഗോയിലേക്ക്. എങ്കിലും സംഗീതം വിട്ടില്ല. ക്രിസ് ഒാഡിയോസിൽനിന്ന് പിന്നെ ഹിറ്റുകളുടെ പ്രവാഹമായിരുന്നു. ദൈവദൂതന്‍, ജീസസ് മൈ ജീസസ്, ഹോളി എയ്ഞ്ചല്‍ തുടങ്ങിയ ആൽബങ്ങളെല്ലാം സംഗീതപ്രേമികളുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ ഇടം നേടി.

പ്രമുഖരെ ഉൾപ്പെടുത്തി പതിനഞ്ചോളം വിഡിയോ ആൽബങ്ങൾ റോബിന്‍റെ സംവിധാന മികവില്‍ പ്രമുഖ ചാനലുകളിലൂടെ പുറത്തിറക്കി. നാല്‍പതോളം ആല്‍ബങ്ങള്‍ ക്രിസ് ഓഡിയോസ് സംഗീത പ്രേമികള്‍ക്ക് നല്‍കിയ വിരുന്നായി. കവര്‍ ഡിസൈനിംഗ് മുതല്‍ റിക്കാര്‍ഡിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും റോബിന്‍റെ കൈയൊപ്പുണ്ട്. സംഗീതരംഗത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ ആൽബങ്ങളിൽ വേണമെന്നതു റോബിനു നിർബന്ധം.

അതിനായി എത്ര ബുദ്ധിമുട്ടും സഹിക്കും. എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാര്‍, കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, സുജാത, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ശരത്, ശ്വേത മോഹന്‍, മൃദുല വാര്യര്‍, നിത്യ മാമന്‍ , മിഥില മൈക്കിള്‍, മരിയ കോലടി, മനോജ്, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, സിസിലി, അമൃത സുരേഷ്, ചിന്മയി തുടങ്ങിയ മുന്‍നിര ഗായകര്‍ ക്രിസ് ഓഡിയോസിനു വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

 ആ വിരൽ തുന്പിലെ

ഒരു ഇടവേളയ്ക്കുശേഷം ക്രിസ് ഓഡിയോസ് എന്ന യൂ ട്യൂബ് ചാനലിലൂടെ തിരിച്ചുവരവ്. അമൃത സുരേഷ് ആലപിച്ച ദൈവത്തിന്റെ കുഞ്ഞല്ലേ എന്ന ഗാനം ടോപ് സിംഗറിലെ താരമായ മേഘ്ന സുമേഷിന്‍റെ സ്വര ലാവണ്യത്തില്‍ വീണ്ടും സംഗീതാസ്വാദകര്‍ക്കു മുന്നിലെത്തിച്ചു. പരിചയ സന്പന്നർക്കൊപ്പം പുതുമുഖങ്ങളെയും റോബിൻ ഒപ്പംകൂട്ടി.

നാടന്‍ പാട്ടുകാരന്‍ മണികണ്ഠന്‍ പെരുമ്പടപ്പ് രചിച്ച് ഈണം നല്‍കി ആലപിച്ച പൂമേനിയില്‍, മൃദുല വാര്യര്‍ പാടിയ ആ വിരല്‍ തുമ്പിലെ, ചിന്‍മയിയുടെ ശ്രുതിയില്‍ ഇവള്‍ പാടും സംഗീതം, ശ്വേതാമോഹന്‍റെ മണ്ണില്‍ സ്വര്‍ഗത്തിന്‍ ചിത്രം രചിക്കുവാന്‍, കെസ്റ്ററുടെ സ്വര്‍ഗീയമാം അള്‍ത്താരയില്‍, എം.ജി.ശ്രീകുമാറിന്‍റെ കരളുകീറും നൊമ്പരം, മേഘ്‌നയുടെ നിന്‍ തിരു രക്തത്താല്‍ തുടങ്ങിയവയാണ് സമീപ നാളില്‍ ഇറങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍.

തമിഴ് ഗാനങ്ങള്‍ക്കു മാത്രമായി ക്രിസ്റ്റല്‍ മൂവീസ് തമിഴ് ക്രിസ്ത്യന്‍ സോംഗ്‌സ് എന്ന ചാനലും റോബിന്‍റേതായുണ്ട്. അമേരിക്കയിലുള്ള സംഗീതപ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പുതിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് റോബിന്‍.

സിനിമാ തിരക്കഥാ രംഗത്തും പേര് അടയാളപ്പെടുത്താനുള്ള ഒരുക്കത്തിലും. നേരത്തേ തൊടുപുഴ, കട്ടപ്പന കോടതികളില്‍ അഭിഭാഷകനായിരുന്നു. ഭാര്യ സിന്ധുവും മക്കളായ ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍ എന്നിവരുമാണ് ഈ സംഗീതയാത്രയ്ക്കു പ്രചോദനവും പിന്തുണയും.

Jeevitha Vijayam

ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്

എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.

യൂണിവേഴ്സിറ്റിയിൽ നിയമപഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ അദ്ദേഹം നോവൽ രചന ആരംഭിച്ചു. ചൂതുകളിയിലൂടെ ധാരാളം പണവും കളഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആർമിയിൽ ചേർന്നത്.

ക്രിമിയൻ യുദ്ധ (1853-1856) കാലത്ത് ടോൾസ്റ്റോയ് ഒരു ആർട്ടിലറി ഓഫീസറായി സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞ് ആർമി സേവനം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അതോടൊപ്പം, രണ്ടു തവണ യൂറോപ്യൻ പര്യടനവും നടത്തി.

ടോൾസ്റ്റോയ്ക്ക് അമ്പതു വയസ് കഴിയുന്പോഴേക്കും അദ്ദേഹം തന്‍റെ നോവലുകളിലൂടെ ഏറെ പ്രശസ്തനായി മാറിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ ആത്മാവ് ഏറെ സംഘർഷപൂരിതമായിരുന്നു. അല്പംപോലും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അങ്ങനെയാണ്, അദ്ദേഹം വലിയ ഒരു ആത്മപരിശോധനയ്ക്കു തയാറായത്.

ആ ആത്മപരിശോധനയിൽ അദ്ദേഹം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്‍റെ ആധ്യാത്മിക പാപ്പരത്തമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "എ കണ്‍ഫെഷൻ' എന്ന ചെറിയ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി: "എന്‍റെ ജീവിതത്തിന്‍റെ അടിത്തറ ആയിരുന്നത് എന്തോ അതു തകർന്നതായി എനിക്കു തോന്നി. തന്മൂലം, എന്‍റെ ജീവിതത്തിലെ ഒരു കാര്യത്തിനും അർഥം കൊടുക്കാൻ എനിക്കു സാധിച്ചില്ല.'

ആത്മപരിശോധന

ടോൾസ്റ്റോയ് ആരംഭിച്ച ആത്മപരിശോധന ജീവിതമൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെയാണ്, യേശുവിന്‍റെ മലയിലെ പ്രസംഗത്തിൽ അദ്ദേഹം വലിയ പ്രലോഭനവും ആശ്വാസവും കണ്ടെത്തിയത്.

അതോടൊപ്പം, ജീവിതത്തിലെ കാതലായ മൂല്യങ്ങൾ സ്നേഹവും കരുണയുമൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പിൽക്കാല രചനകൾ ഇതു വ്യക്തമാക്കുന്നുമുണ്ട്.

"ആത്മപരിശോധന ചെയ്യപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്നു പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് എത്രയോ ശരിയാണ്! സോക്രട്ടീസ് തന്‍റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഏഥൻസിലെ ജൂറി അദ്ദേഹത്തിനു വധശിക്ഷ വിധിച്ച അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഓരോ കാലഘട്ടത്തിലും മുഴങ്ങി കേട്ടിട്ടുണ്ട്. ഇനി ഭാവിയിലും അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.

ടോൾസ്റ്റോയി തന്‍റെ ജീവിതത്തെ ശരിയായി സ്വയം വിശകലനം ചെയ്തപ്പോഴാണ് തന്‍റെ പോരായ്മകൾ എന്താണെന്നു മനസിലാക്കിയതും അതിനു പ്രതിവിധിയായി അനുദിനം ആധ്യാത്മിക ഊർജം സന്പാദിക്കാൻ ശ്രമിച്ചതും.

അദ്ദേഹം ആ ആധ്യാത്മിക ഊർജം സംഭരിച്ചതാകട്ടെ ആഴമേറിയ മൂല്യങ്ങളിൽ ജീവിതത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ടും.സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു അപൂർവ സംഭവമായിരിക്കാം.

അതുകൊണ്ടല്ലേ ഓരോരോ കാര്യങ്ങൾ വെറുതെ ചെയ്തു മുന്നോട്ടുപോകുന്നത്? എന്നാൽ, അതുവഴിയായി ഏതു തരത്തിലുള്ള മനുഷ്യരായി നാം മാറുന്നു എന്ന് അന്വേഷിക്കാറുണ്ടോ?

ആത്മപരിശോധനയുടെ ഈ അഭാവം മൂലമല്ലേ ജീവിതത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമുക്ക് അല്പംപോലും അവബോധമില്ലാതെ പോകുന്നത്? ആത്മപരിശോധന എന്നു പറയുന്പോൾ അതു തെറ്റുകളെയും കുറ്റങ്ങളെയുംകുറിച്ചു മാത്രമുള്ള ഒരു അന്വേഷണമാണെന്നു കരുതരുത്. തീർച്ചയായും അത് എപ്പോഴും അന്വേഷണ പരിധിയിൽ ആദ്യംതന്നെ ഉണ്ടാകണം.

എന്നാൽ, അതോടൊപ്പം നമ്മുടെ അനുഭവങ്ങളെ വിലയിരുത്താനും അവയിൽനിന്നു പാഠം പഠിക്കാനും അങ്ങനെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനും ആത്മപരിശോധന സഹായിക്കണം. ജീവിതം അസാധാരണമായ വേഗത്തിൽ മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ, ഇടയ്ക്കിടെ ജീവിതത്തിന്‍റെ പോക്കിനെക്കുറിച്ച് ആത്മപരിശോധന ചെയ്യുകയും ജീവിതത്തെ വിലയിരുത്തുകയും വേണം. എങ്കിൽ മാത്രമെ, ജീവിതത്തെ ആധ്യാത്മിക പാപ്പരത്തത്തിൽനിന്നു രക്ഷിക്കാൻ നമുക്കു സാധിക്കൂ.

നാം ചെയ്യേണ്ടത്

ദൈവവചനം പറയുന്നു: "നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്കു തിരിയുകയും ചെയ്യാം'(വിലാപങ്ങൾ 3:40).നമ്മുടെ വഴികൾ പരിശോധിക്കുന്പോൾ കണ്ടെത്തുന്ന കാര്യം നാം പലപ്പോഴും ദൈവത്തിന്‍റെ വഴികളിൽനിന്ന് അകന്നു പോകുന്നു എന്നുള്ളതായിരിക്കും.

അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു മുകളിൽ കൊടുത്തിരിക്കുന്ന വചനം ഓർമിപ്പിക്കുന്നുണ്ട്. അതായത്, ദൈവം കാണിച്ചുതരുന്ന വഴിയിലേക്കു മടങ്ങണമെന്നു സാരം. രാജാവും പ്രവാചകനുമായിരുന്നു പഴയ നിയമത്തിലെ ദാവീദ്. പലപ്പോഴും ആത്മപരിശോധന ചെയ്യാൻ നിർബന്ധിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.

അതിന്‍റെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചത്: "ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്‍റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ' (സങ്കീ139:23-24).

ദാവീദിന്‍റെ ഈ പ്രാർഥനയിൽ നമുക്കും പങ്കുചേരാം. ദൈവത്തിനു നമ്മുടെ ഹൃദയത്തെ അറിയാം. വിചാരങ്ങൾ ഏതു വഴിക്കു പോകുന്നുവെന്നും അറിയാം. എന്നാൽ, നമുക്കു നമ്മുടെ ഹൃദയത്തെ അറിയാമോ എന്നു സംശയിക്കണം.

അതുപോലെ, ചിന്തകൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചും. അതിനാൽ, അനുദിനം ആത്മപരിശോധനയ്ക്കു നാം തയാറാകണം. അതോടൊപ്പം ശാശ്വതമാർഗത്തിലൂടെ നയിക്കണമെന്നു പ്രാർഥിക്കണം. അപ്പോൾ ഒരിക്കലും ആധ്യാത്മിക പാപ്പരത്തം ഉണ്ടാകില്ല, തീർച്ച.

Other Stories

യഥാർഥത്തിൽ എന്നെ രക്ഷിച്ചത്...

 

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ

എക്കാലത്തെയും ഏറ്റവും മികച്ച സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന അസാധാരണ പ്രതിഭയാണ് ആന്‍റൺ ചെക്കോവ് (1860-1904). റഷ്യൻ നാടകകൃത്തും ചെറുകഥാകാരനുമായിരുന്ന അദ്ദേഹം എഴുതിയിട്ടുള്ള സുന്ദരമായ ഒരു ചെറുകഥയാണ് "ഭിക്ഷാടകൻ.'

ഈ കഥയിൽ നാം പരിചയപ്പെടുന്ന ഭിക്ഷാടകൻ ലുഷ്കോവ് എന്ന ആളാണ്. ഒരു കാലത്ത് അയാൾ ഒരു സംഗീതട്രൂപ്പിലെ അംഗമായിരുന്ന ഗായകനായിരുന്നു. എന്നാൽ, മദ്യപാനവും മറ്റ് പ്രശ്നങ്ങളും അയാളെ ഒരു ഭിക്ഷാടകനാക്കി മാറ്റി. വഴിയിൽ കാണുന്നവരോട് ഓരോ കള്ളക്കഥകൾ പറഞ്ഞു സഹായം തേടുകയായിരുന്നു അയാളുടെ പതിവ്.

ഒരു ദിവസം ലുഷ്കോവ് സഹായം അഭ്യർഥിച്ചത് സ്കോർട്സോവ് എന്ന അഭിഭാഷകനോടായിരുന്നു. അയാൾ പറഞ്ഞു: "ഞാൻ ഒരു ഗ്രാമീണ സ്കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷം ആ ജോലി എനിക്കു നഷ്ടപ്പെട്ടു. എനിക്കിപ്പോൾ ജീവിക്കാൻ മാർഗമില്ല. എന്നെ സഹായിക്കണം.'

കള്ളം പൊളിയുന്നു

സ്കോർട്സോവ് അയാളെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന്, ആ മുഖം ഓർമയിൽ തെളിഞ്ഞുവന്നു. "താനല്ലേ രണ്ടു ദിവസം മുൻപ് എന്നോട് സഹായം ചോദിച്ചത്?' അദ്ദേഹം ചോദിച്ചു.

"അപ്പോൾ താൻ പറഞ്ഞ കഥ വേറെ ആയിരുന്നല്ലോ. ലുഷ്കോവ് വീണ്ടും കള്ളം പറഞ്ഞു രക്ഷപ്പെടാൻ നോക്കി. എന്നാൽ, അതു വിജയിച്ചില്ല. അതോടെ, അയാൾ താൻ മദ്യപാനിയായ കഥ ഉൾപ്പെടെ എല്ലാം തുറന്നുപറഞ്ഞു. ആ ഭിക്ഷക്കാരനോട് കരുണ തോന്നിയ അഭിഭാഷകൻ അയാൾക്കു ജോലി നൽകാമെന്നു പറഞ്ഞു തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി.

വീട്ടിലെത്തിയ അദ്ദേഹം പാചകക്കാരിയായ ഓൾഗയെ വിളിച്ച് വിറകുവെട്ടുന്ന ജോലി അയാളെ ഏൽപിക്കാൻ ചുമതലപ്പെടുത്തി. എന്നാൽ, അപ്പോഴും മദ്യത്തിന്‍റെ കെട്ട് വിട്ടുമാറിയിട്ടില്ലായിരുന്ന അയാൾക്കു വിറകുവെട്ടുക അത്ര എളുപ്പമല്ലായിരുന്നു. അപ്പോൾ, ഓൾഗ അയാളെ ശാസിക്കുകയും അയാളുടെ ദുഃസ്ഥിതിയോർത്തു വിലപിക്കുകയും ചെയ്തു.

 മാറ്റത്തിന്‍റെ തുടക്കം

‌ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഓൾഗ ചെന്ന് യജമാനനോടു പറഞ്ഞു: "അയാൾ വിറകു വെട്ടിക്കഴിഞ്ഞു.' ഉടനെ, അദ്ദേഹം, ന്യായമായ കൂലി കൊടുത്തുകൊണ്ടു പറഞ്ഞു: "ഇനിയും വല്ലപ്പോഴും വരൂ, ഞാൻ ജോലി തരാം.' ലുഷ്കോവ് ആ ക്ഷണം സ്വീകരിച്ച് അവിടെ പല ജോലികളും ചെയ്തു.

കുറേനാൾ കഴിഞ്ഞപ്പോൾ, അഭിഭാഷകൻ ലുഷ്കോവിന് ഒരു ഓഫീസ് ജോലി തരപ്പെടുത്തിക്കൊടുത്തുകൊണ്ടു പറഞ്ഞു: "എന്‍റെ ഒരു സുഹൃത്തിന്‍റെ ഓഫീസിലെ ജോലിയാണ്. നന്നായിട്ടു ജോലി ചെയ്യണം. അതോടൊപ്പം മദ്യപാനം ഉപേക്ഷിക്കണം. പിന്നെ, ഞാൻ പറഞ്ഞ ഇക്കാര്യങ്ങൾ മറക്കുകയും ചെയ്യരുത്.'

ലുഷ്കോവ് അന്നു യാത്ര പറഞ്ഞുപോയി. ജോലി അകലെ ഒരിടത്തായിരുന്നതുകൊണ്ട് അവർ തമ്മിൽ പിന്നീട് കണ്ടത് രണ്ടു വർഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ലുഷ്കോവ് മദ്യപാനമെല്ലാം ഉപേക്ഷിച്ച് നല്ല നിലയിലെത്തിയിരുന്നു.

അതു മനസിലാക്കിയ അഭിഭാഷകൻ ലുഷ്കോവിനോടു പറഞ്ഞു: "നീ എന്‍റെ വാക്കുകേട്ട് നന്നായതിൽ എനിക്കു സന്തോഷമുണ്ട്.'ഉടനെ ലുഷ്കോവ് പറഞ്ഞു: "അങ്ങയുടെ സഹായത്തിനും നല്ല വാക്കുകൾക്കും എനിക്കു വലിയ നന്ദിയുണ്ട്. എന്നാൽ, അങ്ങയുടെ പാചകക്കാരി ഓൾഗയെ എനിക്കു മറക്കാനായില്ല. അവളാണ് യഥാർഥത്തിൽ എന്നെ രക്ഷിച്ചത്.'

"അതെങ്ങനെ?' അഭിഭാഷകന് ആകാംക്ഷയായി. അയാൾ പറഞ്ഞു: "ഓൾഗ എന്നെയോർത്തു വിലപിക്കുകയും എനിക്കു വിറകുവെട്ടാൻ അറിയാതിരുന്നതുകൊണ്ട് ആ ജോലി എനിക്കു വേണ്ടി ചെയ്യുകയും ചെയ്തു. അവളുടെ സഹാനുഭൂതി നിറഞ്ഞ പെരുമാറ്റമാണ് എന്നിൽ മാറ്റം വരുത്തിയത്.'ഗായകനായിരുന്ന ലുഷ്കോവിനു വിറകുവെട്ടുന്ന ജോലിയും മറ്റു വീട്ടുജോലികളും ചെയ്യാൻ അറിയില്ലായിരുന്നു.

അതും പോരാഞ്ഞിട്ട് മദ്യപാനംമൂലം രണ്ടു കാലിൽ നിൽക്കാൻ പലപ്പോഴും സാധിച്ചിരുന്നുമില്ല. അയാളുടെ ദുഃസ്ഥിതിയോർത്ത് ഓൾഗ അയാളെപ്രതി വിലപിക്കുകയും അയാളുടെ ജോലികൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഓൾഗയുടെ ഈ നന്മ ദർശിച്ചപ്പോൾ അയാളുടെ ഹൃദയം നുറുങ്ങി. അങ്ങനെയാണ്, അയാളിൽ കാതലായ പരിവർത്തനങ്ങൾ വന്നത്.

ലുഷ്കോവിനെപ്പോലെ എത്ര മനുഷ്യരാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്! ഭിക്ഷാടകരും മദ്യപാനികളും മയക്കുമരുന്നിന് അടിമയായവരും ജീവിതപോരാട്ടത്തിൽ തകർന്നടിഞ്ഞവരുമെല്ലാം അവരുടെ കൂടെയുണ്ടാകും. അവരുടെ ജീവിതത്തിലെ അനർഥങ്ങളെല്ലാം അവർത്തന്നെ വരുത്തിവച്ചതാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ചിലപ്പോൾ നമുക്കു സാധിച്ചേക്കും. പക്ഷേ, അതല്ല നാം ചെയ്യേണ്ടത്.

അതിനുപകരം, ഓൾഗയെപ്പോലെ ദൈവത്തിന്‍റെ കരുണയുടെ ചാനലുകളായി മാറണം.ഓൾഗ ചെയ്തതു വെറും മാനുഷിക പ്രവൃത്തിയായിരുന്നില്ല. അവൾ ദൈവകരുണയുടെ ചാനൽ ആയി മാറുകയായിരുന്നു. അവളുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചത് കരുണാർദ്രമായ സ്നേഹമായിരുന്നു.

ആ കരുണാർദ്രമായ സ്നേഹം പ്രതിഫലിക്കുന്ന വാക്കുകൾ ലുഷ്കോവ് തന്‍റെ യജമാനനോട് എടുത്തു പറയുന്നത് ഇപ്രകാരം: "നിങ്ങൾ നിർഭാഗ്യവാനായ ഒരു മനുഷ്യൻ! ഈ ലോകത്തിൽ നിങ്ങൾക്കു സന്തോഷമില്ല. വരാനിരിക്കുന്ന ലോകത്തിലാകട്ടെ നിന്‍റെ വിധി നരകത്തിലുമായിരിക്കും. എന്തു ദുരന്തമാണിത്!'
ലുഷ്കോവ് നരകത്തിൽ പോകുമെന്ന് അവൾ വിധിക്കുകയായിരുന്നില്ല.

മറിച്ച്, അങ്ങനെ സംഭവിക്കുമോ എന്ന് ഭയപ്പെടുകയായിരുന്നു. ആ ചിന്ത അവളുടെ ഹൃദയം തകർത്തു. ഓൾഗയുടെ സഹാനുഭൂതിയുടെ ഈ ആഴം മനസിലാക്കിയപ്പോഴാണ് ലുഷ്കോവിൽ മാറ്റം വരാൻ തുടങ്ങിയത്.ഓൾഗ വിലപിക്കുക മാത്രമല്ല ചെയ്തത്. നിസഹായാവസ്ഥയിൽ സഹായിക്കുകയും ചെയ്തു.

നമ്മുടെ കരുണയും സഹായവും വിവിധ രീതികളിൽ ആവശ്യമുള്ളവർ ഏറെയുണ്ട് നമുക്കു ചുറ്റിലും. അവരോടു കരുണ കാണിക്കുന്നതിൽ നാം വിമുഖരാകരുത്. "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ' (ലൂക്കാ 6:36) എന്നാണ് ദൈവവചനം പറയുന്നത്.

എപ്പോഴും കരുണ കാണിക്കുന്നവനാണ് ദൈവം. ആ കരുണ സ്വീകരിക്കുന്ന നമ്മൾ അതിനെപ്രതി ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. അതോടൊപ്പം ദൈവകരുണയുടെ ചാലുകളായി മാറുകയും വേണം. അപ്പോഴാണ്, ജീവിതം യഥാർഥത്തിൽ ധന്യമായിത്തീരുന്നത്.

Up