Tue, 30 September 2025
ad

ADVERTISEMENT

Sunday Deepika

Other Stories

സ രി ഗ... മാളവിക!

ഹരിപ്രസാദ്

 മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകുമാർ ഇപ്പോൾ സാധാരണ പാട്ടുപ്രേമികൾക്കും മനസിലാകുന്നവിധം നൊട്ടേഷനുകൾ വിശദീകരിക്കുന്നു, വീഡിയോകളിലൂടെ..

പ്രമദവനം വീണ്ടും എന്നു തുടങ്ങുന്ന മനോഹരഗാനം കേൾക്കാത്തവരോ ഏറ്റുപാടാൻ ശ്രമിക്കാത്തവരോ ആയ മലയാളികൾ തീരെ ചുരുക്കമാവും.

കൈതപ്രം-രവീന്ദ്രൻ-യേശുദാസ് ടീം ഒരുക്കിയ, ജോഗ് രാഗത്തിലുള്ള അസൽ മാജിക്. അതിൽ തെളിദീപം കളിനിഴലിൻ കൈക്കുന്പിൾ നിറയുന്പോൾ എന്ന വരിക്കുശേഷം "എൻ....' എന്നൊരു ഭാഗമുണ്ട്. വേദികളിൽ പാടുന്ന പലരും ആ സംഗതി അഡ്ജസ്റ്റ് ചെയ്തു പാടാറാണ് പതിവ്. എന്നാൽ എങ്ങനെയെങ്കിലും പാടിവിടേണ്ട സംഗതിയല്ല അതെന്നു പറയും ഗായിക മാളവിക അനിൽകുമാർ.

നിസഗമപനിപമ നിസഗമപമഗസനി എന്നിങ്ങനെ 17 സ്വരങ്ങളുടെ മേളനമാണ് പാട്ടിന്‍റെ ആ ഭാഗമെന്നു പാടിക്കേൾപ്പിക്കുകയാണ് മാളവിക. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഇതുപോലെ അസംഖ്യം പാട്ടുകളുടെ സ്വരസ്ഥാനങ്ങൾ വിശദീകരിക്കുന്ന മാളവികയുടെ വീഡിയോകൾ വൈറലാണിപ്പോൾ. പാട്ടും പറച്ചിലും കമന്‍റുകളിലെ ചർച്ചകളുമായി മാളവിക സൃഷ്ടിക്കുന്നത് സുന്ദരമായ വൈബ്!

 അധ്യാപിക, പാട്ടുകാരി

ശാസ്ത്രീയസംഗീതം ഒട്ടുമറിയാത്തവർക്കുപോലും മാളവികയുടെ വീഡിയോകളിലെ നൊട്ടേഷനുകളുടെ സഞ്ചാരം കേട്ടാൽ കൗതുകം തോന്നും. ഒരധ്യാപിക മുന്നിലിരുന്നു സ്വരങ്ങൾ പറഞ്ഞുതരുന്ന പ്രതീതി. പലപ്പോഴും വിസ്മയംകൊണ്ടു കണ്ണുമിഴിക്കും. എങ്ങനെയാണ് ഇത്തരം വീഡിയോകൾ ചെയ്തുതുടങ്ങാമെന്ന ആശയത്തിലേക്ക് എത്തിയത്? മാളവിക പറയുന്നു: "വളരെ യാദൃച്ഛികമായാണ് ഇതു തുടങ്ങിയത്. 2014 മുതൽ ഓണ്‍ലൈനിൽ സംഗീതം പഠിപ്പിക്കുന്നുണ്ട്.

അന്ന് ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ല. സാധ്യമാകുമോ എന്നുപോലും അറിയില്ലായിരുന്നു. എന്നാൽ പഠിപ്പിക്കുന്ന രീതി കുട്ടികൾക്ക് ഇഷ്ടമായി. ടീച്ചിംഗ് കണ്ടിട്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. വീഡിയോകളാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്യണമെന്നും ആവശ്യങ്ങളുണ്ടായി. സമയക്കുറവുമൂലം അതു കാര്യമായെടുത്തില്ല. ഏതാണ്ടെല്ലാ ആർട്ടിസ്റ്റുകളും ഓണ്‍ലൈനിൽ സജീവമായ കോവിഡ് കാലത്തുപോലും ഞാൻ വീഡിയോ ചെയ്തിട്ടില്ല.

സംഗീതക്ലാസുകളിൽ അത്ര തിരക്കായിരുന്നു അന്ന്. 13 മണിക്കൂർ വരെ ക്ലാസുകളെടുത്തിരുന്നു. കഴിഞ്ഞ മേയിൽ മസ്കറ്റിൽ ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. റിഹേഴ്സലിനായി നാലുദിവസം മുന്പുതന്നെ അവിടെയെത്തി. റിഹേഴ്സൽ വൈകുന്നേരങ്ങളിലാണ്. പകൽ സമയത്ത് പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഇരുന്നപ്പോഴാണ് വെറുതേ ഒരു റീൽ എടുത്തത്.

നാലു തലയിണകൾ കൂട്ടിവച്ച് മൊബൈൽ സ്റ്റാൻഡ് ആക്കി, ശ്രീരാഗമോ എന്ന പാട്ടിന്‍റെ താളം വിശദീകരിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അല്പം ശ്രമകരമായ താളമാണല്ലോ അത്. ആ റീലിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽപ്പിന്നെ നാലെണ്ണംകൂടി ചെയ്യാം എന്നു കരുതി. അതും ഹിറ്റായി. പിന്നെപ്പിന്നെ തിരക്കുകൾക്കിടയിലും ഈ ട്രാക്കിൽനിന്നു മാറിയില്ല'.

മേക്കപ്പില്ല, മിക്സിംഗും ഇല്ല

വിദ്യാർഥികൾ പല രാജ്യങ്ങളിൽ പല ടൈം സോണുകളിലായതിനാൽ പുലർച്ചെ രണ്ടുവരെ ദിവസവും ക്ലാസുകളിലാണ് മാളവിക. രണ്ടു മുതൽ മൂന്നുവരെയുള്ള സമയത്താണ് വീഡിയോകൾ തയാറാക്കുന്നത്. പ്രത്യേകിച്ച് ഒരു തയാറെടുപ്പുമില്ല. മേക്കപ്പോ പ്രത്യേക വസ്ത്രധാരണമോ ഇല്ല. ശബ്ദത്തിൽ മിക്സിംഗ് യാതൊന്നുമില്ല, റിവേർബ് പോലും.

മൊബൈലിലെ ഒരു സാധാരണ ആപ്പിൽ സ്വരങ്ങൾ എഴുതിക്കാണിക്കാനുള്ള എഡിറ്റിംഗ് മാത്രമാണ് ചെയ്യുന്നത്. റോ ആയ ശബ്ദത്തിൽ പാടുന്നു. സംഗീതത്തെക്കുറിച്ച് മുന്നിലുള്ള ഒരാളോടു സംസാരിക്കുന്ന അന്തരീക്ഷമാണ് തന്‍റെ ഉള്ളിലുള്ളതെന്നു പറയുന്നു മാളവിക. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രതികരണങ്ങളാണ് വീഡിയോകൾക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസവും റിക്വസ്റ്റുകളുമായി ഒരുപാടു സന്ദേശങ്ങൾ എത്തുന്നു.

ഒരു ഗായിക എന്നതിനപ്പുറം സംഗീതജ്ഞ എന്ന നിലയിലേക്ക് ആളുകൾ അറിഞ്ഞുതുടങ്ങി. രമേശ് നാരായണൻ, ശരത്, ശ്രീനിവാസ്, ഷഹബാസ് അമൻ, സിതാര തുടങ്ങി പലരും അഭിനന്ദനങ്ങളുമായെത്തി. ഓരോ പാട്ടും ഷെയർ ചെയ്യപ്പെട്ട് അതിന്‍റെ സ്രഷ്ടാക്കളിലേക്കെത്തുന്നത് വലിയ സന്തോഷം. അടുത്ത രണ്ടുവർഷം വീഡിയോകൾ ചെയ്യാനുള്ള കണ്ടന്‍റ് ഇപ്പോഴേ റിക്വസ്റ്റുകളായി കൈവശമുണ്ടെന്ന് മാളവിക പറയുന്നു.

 10,000 മണിക്കൂർ 

ഓണ്‍ലൈനിൽ മാളവികയുടെ സംഗീതാധ്യാപനം 10,000 മണിക്കൂർ പിന്നിട്ടു. മൂന്നാം വയസുമുതൽ താൻ പഠിച്ച അറിവുകൾ, സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ ആരിലേക്കും എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2014ൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയത്.

ഇപ്പോൾ ഒരു റഷ്യൻ പെണ്‍കുട്ടിയടക്കം ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും വിദ്യാർഥികളുണ്ട്. വയലിൻ വിസ്മയം ഗംഗാ ശശിധരനും മാളവികയിൽനിന്നു സംഗീതം പഠിക്കുന്നു. ക്രാഷ് കോഴ്സുകൾ ചെയ്യാൻ സമീപിക്കുന്നവർ ഒട്ടേറെ. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ, കൈരളി ഗന്ധർവസംഗീതം എന്നിവയടക്കമുള്ള റിയാലിറ്റി ഷോകളിലെ ജേതാവാണ് മാളവിക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു.

സംഗീതോപകരണങ്ങൾ ഒന്നും പഠിക്കാതെതന്നെ വീണ, കീബോർഡ് കച്ചേരികൾ നടത്തിയിട്ടുണ്ട്. കമൽഹാസന്‍റെ പാപനാശം എന്ന ചിത്രത്തിലുൾപ്പെടെ സിനിമകളിൽ പാടിയ പാട്ടുകൾ ഹിറ്റുകളാണ്. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിംഗ് ബിരുദം നേടി എംടെക്കിനു പ്രവേശനം ലഭിച്ച വേളയിലാണ് സംഗീതമാണ് തന്‍റെ വഴിയെന്ന് മാളവിക സ്വയം തീരുമാനിച്ചത്. വിഖ്യാത സംഗീതജ്ഞനായിരുന്ന യശഃശരീരനായ മങ്ങാട് കെ. നടേശൻ മാളവികയുടെ മുത്തച്ഛന്‍റെ ജ്യേഷ്ഠനാണ്.

സംഗീതം അങ്ങനെ പാരന്പര്യമായി മാളവികയുടെ വഴികളിലുണ്ട്. ഏറ്റവുമധികം ശിഷ്യരുള്ള സംഗീതകാരന്മാരിൽ മുൻനിരക്കാരനായിരുന്ന മങ്ങാട് കെ. നടേശന്‍റെ ശിഷ്യരിൽനിന്നാണ് മാളവിക പഠിച്ചുതുടങ്ങിയതും. ഇപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട എന്തും പഠിക്കാൻ താത്പര്യം. ഒഴിവാക്കാനാവാത്ത വേദികളിൽ മാത്രമാണ് മാളവിക പാടാനെത്തുന്നത്. തന്‍റെ വിദ്യാർഥികളുടെ ക്ലാസുകൾ മുടക്കരുതെന്ന് അത്രയും നിർബന്ധം. കാനഡയിലാണ് അടുത്ത ഷോ.

എഴുവയസുകാരി സാവനി, അഞ്ചുവയസുകാരൻ സിദ്ധാന്ത് എന്നിവരാണ് മാളവികയുടെ മക്കൾ. ബാങ്ക് മാനേജരായിരുന്ന അച്ഛൻ ജോലിയിൽനിന്നു വിരമിച്ചു. അമ്മ കണ്ണൂരിൽ ബാങ്ക് മാനേജരാണ്. തൃശൂരിലാണ് മാളവികയുടെ താമസം. ശരത്, ജോണ്‍സണ്‍ മാസ്റ്റർ, യേശുദാസ്, ചിത്ര എന്നിവർക്ക് മാളവികയുടെ ഹൃദയത്തിലാണ് സ്ഥാനം. തുറന്ന നിലപാടുള്ള ഗായിക ചിന്മയിയോട് ഏറെ ബഹുമാനം. താനും നിലപാടുകൾ തുറന്നുപറയുന്നയാളാണെന്ന് 33കാരിയായ മാളവിക പറയുന്നു. സ്വരസ്ഥാനങ്ങൾപോലെ കൃത്യം.

Sunday Special

അഗരം നായകൻ...അവർക്കു സൂര്യൻ

ഡേവിസ് പൈനാടത്ത്

ഉടുതുണിക്കു മറുതുണിയില്ലാത്ത, പകലന്തിയോളം കൂലിപ്പണിമാത്രം ചെയ്തിരുന്ന, ദരിദ്രകുടുംബങ്ങളിൽനിന്നു തുടർപഠനം സ്വപ്നം കണ്ടവർ. അവരുടെ കനവുകളിലേക്ക് അഗരം ഫൗണ്ടേഷൻ ഒരു പാലമാകാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം. പഠിച്ചുയർന്ന് മുന്നോട്ടു നടന്നവർക്ക് യഥാർഥ ജീവിതത്തിലും സൂപ്പർ ഹീറോയാണ് അഗരം നായകൻ സൂര്യ...

 

കണ്ണീർമഴ നനഞ്ഞ ഒരു വിജയവേദി. ആഹ്ലാദത്തിന്‍റെ, അഭിമാനത്തിന്‍റെ, പൊരുതിനേടിയ വിജയങ്ങളുടെ അശ്രൂപൂജയായിരുന്നു ആ വേദിയിൽ. ആ മഴ നനഞ്ഞ്, കണ്ണും മനസും നിറഞ്ഞ്, ആ സൂപ്പർതാരം അവിടെയിരുന്നു... വിതുന്പി, കൈകൾ കൂപ്പി - സൂര്യ. തമിഴ് സൂപ്പർതാരം സൂര്യ ശിവകുമാർ.തമിഴ്നാട്ടിൽ ഇതിനകം തരംഗമായിക്കഴിഞ്ഞ അഗരം പ്രസ്ഥാനത്തിന്‍റെ പതിനഞ്ചാംവാർഷികമായിരുന്നു.

പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും നായകനുമാണ് സൂര്യ. സ്വന്തം പേര് അന്വർഥമാക്കി, ഇരുളിലായിരുന്ന ആയിരങ്ങളുടെ ജീവിതത്തിൽ സൂര്യവെളിച്ചം പകർന്ന നായകൻ. തമിഴ്നാട്ടിലെ ദരിദ്രഗ്രാമങ്ങളിൽ ഒന്നുമാവാതെ പോകുമായിരുന്ന, അഗരം കൈപിടിച്ചതുകൊണ്ടുമാത്രം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കെത്തിയ ആയിരങ്ങൾക്കു സ്വന്തം "സൂര്യ അണ്ണൻ'. റീൽ ലൈഫിൽമാത്രമല്ല, റിയൽ ലൈഫിലും സൂപ്പർ ഹീറോ.

അഗരം, തുടക്കം

2006 സെപ്റ്റംബർ 25നായിരുന്നു അഗരം എഡ്യുക്കേഷണൽ ഫൗണ്ടേഷന്‍റെ ആരംഭം. അഗരം എന്നാൽ തമിഴ് അക്ഷരമാലയിലെ ആദ്യാക്ഷരത്തെ കുറിക്കുന്ന വാക്കാണ്.

തുടക്കം എന്നർഥം. ഗ്രാമീണമേഖലകളിലെ നിരാലംബരായ വിദ്യാർഥികൾക്കു വിദ്യപകർന്നു കരുത്തേകുക - അതായിരുന്നു ലക്ഷ്യം. വീട്, ഭക്ഷണം, വസ്ത്രം... ഒന്നുമില്ലാത്തവർക്കു വിദ്യാഭ്യാസം കൊടുത്താൽ മറ്റെല്ലാം പിറകേ വരും എന്ന ചിന്തയാണ് അഗരം സ്ഥാപനത്തിനു പിന്നിലെന്ന് സൂര്യ. ആ ചിന്തയാണ് ഇന്ന് ഒരു തലമുറയെത്തന്നെ മാറ്റിമറിക്കുന്നത്.

പാവപ്പെട്ട നൂറുപേർക്കു വിദ്യാഭ്യാസസഹായം എന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശ്യമെങ്കിലും, തള്ളിക്കളയാനാവാത്ത 160 അപേക്ഷകരുണ്ടായിരുന്നു ആദ്യവർഷംതന്നെ. സൂര്യക്കൊപ്പം കുടുംബാംഗങ്ങളും ഒരുപിടി നല്ല മനസുകളും കൈകോർത്തതോടെ അഗരം മെഗാഹിറ്റായി. ഏറ്റവും പിന്നാക്കശ്രേണിയിലായിരുന്ന കുടുംബങ്ങളിലെ, ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യതലമുറയെയാണ് അഗരം ഒന്നര ദശാബ്ദംകൊണ്ട് സൃഷ്ടിച്ചത്.

ഉടുതുണിക്കു മറുതുണിയില്ലാത്ത.., പകലന്തിയോളം കൂലിപ്പണിമാത്രം ചെയ്തിരുന്ന, ദരിദ്രകുടുംബങ്ങളിൽനിന്നു തുടർപഠനം സ്വപ്നം കണ്ടവർ. അവരുടെ കനവുകളിലേക്ക് അഗരം ഒരു പാലമാവാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം. സ്വപ്നവിജയം നേടിയവരുടെ കണ്ണുനിറയ്ക്കുന്ന ജീവിതകഥകൾ വാർഷികസംഗമത്തെ വികാരനിർഭരമാക്കുകയായിരുന്നു.

51 ഡോക്ടർമാർ, 1800 എൻജിനിയർമാർ

വാർഷികവേദിയിൽ അഗരത്തിന്‍റെ വിജയപതാകയുമായി നിരന്നുനിന്നത് 51 ഡോക്ടർമാർ - അവരിൽ ഭിന്നശേഷിക്കാരടക്കം ഉണ്ടായിരുന്നു.

വൈദ്യുതിപോലും കടന്നുചെല്ലാത്ത ഏതോ ദരിദ്രഗ്രാമത്തിൽ, മൊബൈൽ ഫോൺ സ്വപ്നംമാത്രമായ ഗ്രാമങ്ങളിൽനിന്നു വിജയത്തിലേക്കു ചിറകടിച്ച അവർ എങ്ങനെ കരയാതിരിക്കും. അനുഭവങ്ങൾ പങ്കിട്ട് അവർ കരഞ്ഞു. ഒപ്പം സൂര്യയും കുടുംബവുമടങ്ങുന്ന നിറഞ്ഞ സദസും. മുഖ്യാതിഥിയായെത്തിയിരുന്ന ഉലകനായകൻ കമൽഹാസനും കണ്ണീരണിയുന്നുണ്ടായിരുന്നു.

ഡോക്ടർമാരിൽ തീരുന്നില്ല അഗരവിജയം. ആയിരത്തിയെണ്ണൂറോളം എൻജിനിയർമാർ ഇന്നു ബഹുരാഷ്ട്രകന്പനികളിലടക്കം മികച്ച ജോലിയിലാണ്. കോളജ് അധ്യാപകരടക്കം മറ്റു വിവിധ മേഖലകളിൽ തിളങ്ങുന്നവർ വേറെ. ഏഴായിരത്തോളം പേർക്ക് ഇതിനകം അഗരത്തിന്‍റെ തണൽ ലഭിച്ചുകഴിഞ്ഞു. 60 ശതമാനത്തിലേറെയും പെൺകുട്ടികളാണെന്നതു മറ്റൊരു പ്രത്യേകത.

ചടങ്ങിന്‍റെ നൂറുകണക്കിനു വീഡിയോകളാണ് ലൈക്കും ഷെയറുമൊക്കെ സോഷ്യൽ മീഡിയയിൽ വാരിക്കൂട്ടുന്നത്. "ഇതു താൻടാ നായകൻ' കമന്‍റുകൾ നിറയുകയാണ്. പ്രമുഖവ്യക്തിത്വങ്ങളടക്കം അഭിനന്ദനം ചൊരിയുന്നു. നമ്മുടെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചറും സൂര്യക്ക് അഭിനന്ദനവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

മാർക്കല്ല മാനദണ്ഡം

മാർക്ക് മാത്രം മാനദണ്ഡമാക്കിയല്ല കുട്ടികളുടെ തെരഞ്ഞെടുപ്പ്. ഏറ്റവും അർഹരായവർക്കു സഹായം ലഭിക്കണമെന്നായിരുന്നു ലക്ഷ്യമെന്ന് സൂര്യ. മാതാപിതാക്കൾ ഇല്ലാത്തവർക്ക് സെലക്‌ഷനിൽ മുൻഗണന. 20 മാർക്ക് ബോണസ്.

അച്ഛനുണ്ട്, അമ്മയില്ലെങ്കിൽ വീണ്ടും ബോണസ് മാർക്ക്. അമ്മയില്ലാത്ത വീട്ടിലെ പെൺകുട്ടികൾക്കു പഠനാവസരം കുറവായിരിക്കുമെന്നതുതന്നെ കാരണം. വീടില്ലാത്തവർക്കും ബോണസ് മാർക്ക്. തീർച്ചയായും പഠിക്കാനുള്ള താത്പര്യവും പരിഗണിക്കും.

തമിഴ് മാത്രം അറിയുന്നവർക്ക് ഇംഗ്ലീഷിലടക്കം മുഖ്യധാരയിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ പരിശീലനങ്ങളും നൽകും. അഭിരുചിക്കനുസരിച്ചാവും കോഴ്സുകളുടെ സെലക്‌ഷൻ. സാന്പത്തികസഹായം, മാർഗദർശനം, തുടർച്ചയായ കരിയർ ഗൈഡൻസ് എന്നിങ്ങനെ പുതിയ ലോകത്ത് അവരെ പൂർണസജ്ജരാക്കുന്ന പദ്ധതിയാണ് അഗരം ഒരുക്കിയത്.

അച്ഛന്‍റെ മാതൃക

സൂര്യയുടെ പിതാവ് ശിവകുമാർ 1979 മുതൽതന്നെ ശിവകുമാർ എഡ്യുക്കേഷണൽ ട്രസ്റ്റ് എന്ന പേരിൽ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്കു സഹായമെത്തിക്കുന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടിരുന്നു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയംനേടുന്നവർക്കു സ്കോളർഷിപ് നൽകിക്കൊണ്ടായിരുന്നു തുടക്കം. സൂപ്പർതാരമായി വളർന്ന സൂര്യ അച്ഛന്‍റെ മാതൃക പ്രചോദനമാക്കിയാണ് ഈ രംഗത്തു ചുവടുവയ്ക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും പിന്നാക്കജില്ലകളിലൊന്നായ ധർമപുരി ജില്ലയിൽ സാക്ഷരത എത്തിക്കാൻ വിജയകരമായി യത്നിച്ചിരുന്നു സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമായ ജ്ഞാനവേൽ.

നിരക്ഷരർക്കിടയിലെ അക്ഷരമറിയുന്ന ആദ്യതലമുറയെ വാർത്തെടുക്കാൻ മികച്ച പദ്ധതികളുമായി മുന്നേറിയിരുന്ന ജ്ഞാനവേലിനൊപ്പം കൈകോർക്കുകയായിരുന്നു സൂര്യ. അഗരത്തിന്‍റെ തുടക്കം അങ്ങനെയായിരുന്നു...കളിച്ചുവളർന്ന സ്വന്തം വീടുപോലും അഗരത്തിനു സംഭാവന ചെയ്തുകഴിഞ്ഞു അച്ഛനെ കണ്ടുവളർന്ന മകൻ.

 

കരുത്തായി കുടുംബവും

ഭാര്യയും നടിയുമായ ജ്യോതിക, അച്ഛൻ ശിവകുമാർ, അനുജനും നടനുമായ കാർത്തി തുടങ്ങി അഗരത്തിനു കരുത്തായി സൂര്യയുടെ കുടുംബം എപ്പോഴുമുണ്ട്. കുട്ടികളുടെ പഠനച്ചെലവിനു ധാരാളം പണം വേണമല്ലോ എന്ന് അണ്ണൻ പലപ്പോഴും വേവലാതിപ്പെടുന്നതു കണ്ടിട്ടുണ്ടെന്നു കാർത്തി പറഞ്ഞു.

അപ്പോഴെല്ലാം അണ്ണിയാണ് (ജ്യോതിക) ധൈര്യം നൽകിയത്. ""പണം കൊണ്ടാണോ നമ്മളിത് ആരംഭിച്ചത്. സ്നേഹംകൊണ്ടല്ലേ... പണം വരും'' എന്ന് അണ്ണി പറയുമായിരുന്നു... സൂര്യ - ജ്യോതിക ദന്പതികളുടെ മക്കളായ ദിയയും ദേവും അഗരത്തിന്‍റെ "മാധം 300' പദ്ധതിയിലേക്കു തങ്ങളുടെ പോക്കറ്റ് മണി കൊടുക്കുന്നുണ്ടെന്നുകൂടി കാർത്തി വെളിപ്പെടുത്തി. ദിയയും ദേവും സദസിലുണ്ടായിരുന്നു.

സിങ്കമല്ല, സൂര്യ അണ്ണൻ...

പകയെരിയുന്ന കണ്ണുകളുമായി, മറവിയുടെ ആഴങ്ങളിൽനിന്ന് ഓർമകളെ തിരിച്ചുപിടിച്ച് ശത്രുവിനെ തേടിനടന്ന "ഗജിനി'യോ, അലറിവിളിക്കുന്ന ഇൻസ്പെക്ടർ "സിങ്ക'മോ അല്ല ഇന്നു തമിഴ്നാടിന് സൂര്യ. തന്‍റെ പ്രസ്ഥാനത്തിന്‍റെ കൈപിടിച്ചുവളർന്ന ആയിരങ്ങൾക്ക് അദ്ദേഹം സൂര്യ അണ്ണനാണ്.

അഭ്രപാളികൾക്കപ്പുറം നന്മയുടെ നിറകുടമായ ഏഴൈതോഴൻ... വിജയകഥകൾ കേട്ട് വികാരനിർഭരനായ കമൽഹാസൻ പറഞ്ഞു: ""സൂര്യ എന്നോടു ചോദിക്കാറുണ്ട്; ഞാൻ ചിറ്റപ്പാ എന്നുവിളിക്കണോ, അണ്ണാ എന്നു വിളിക്കണോ എന്ന്. ഇതെല്ലാം കാണുന്പോൾ എനിക്കു സംശയം - സൂര്യയെ ഇനി തന്പി എന്നു വിളിക്കണോ അണ്ണാ എന്നു വിളിക്കണോ എന്ന്''.

ഒരു അഗരം പുസ്തകപ്രകാശനത്തിനിടെ പേരക്കുട്ടി എംഎൻസിയിൽ ടീം ലീഡായ വിജയകഥ പറഞ്ഞതിനൊപ്പം എൺപതുകാരി വിളിച്ചുപറഞ്ഞു- ""നീ താൻ നമ്മക്കു സാമി'' (എന്നുവച്ചാൽ ദൈവം). മാതാപിതാക്കളെ ഒന്നരവയസിൽ നഷ്ടപ്പെട്ട കൊച്ചുമകളെ കഷ്ടപ്പെട്ടു പഠിപ്പിച്ച മുത്തശിയായിരുന്നു അത്.

അഗരത്തിന്‍റെ കൈപിടിച്ചു വളർന്ന അവൾ ഉയരങ്ങളിലാണ്. സഹനവഴികളിൽ രക്ഷകനായവനെ അവർ മറ്റെന്തു വിളിക്കും? കൈകൂപ്പി ഓടിയെത്തിയ സൂര്യ കണ്ണീരോടെ ആ മുത്തശിയെ ആലിംഗനം ചെയ്യുകയായിരുന്നു. സിനിമയെ വെല്ലുന്ന ഇത്തരം വികാരനിർഭരരംഗങ്ങളാണ് ഓരോ അഗരം ചടങ്ങുകളിലും.

ജയപ്രിയമാർ ഒരായിരം

സ്വപ്നങ്ങളുടെ കഥ പറഞ്ഞ "വാരണം ആയിരം' നായകനുമുന്നിൽ, സ്വപ്നത്തെയും വെല്ലുന്ന തങ്ങളുടെ വിജയകഥകൾ പറഞ്ഞവർ അനവധി. അവരിലൊരാൾമാത്രമാണ് ജയപ്രിയ. 2014 ബാച്ച്.മണ്‍ചുമരുള്ള, ചോർന്നൊലിക്കുന്ന, പാന്പും പഴുതാരയും മറ്റും അതിഥിയായി കടന്നുവരുന്ന കൂരയിലിരുന്നു മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തിലും പഠനം സ്വപ്നംകണ്ടവൾ.

ഹെഡ്മിസ്ട്രസ് കൊടുത്ത അഗരത്തിന്‍റെ പത്തക്കനന്പർ അവളുടെ തലവര മാറ്റിവരച്ചു. സഹോദരിയെ കൂടെക്കൂട്ടാൻ വണ്ടിക്കൂലിക്കു കാശില്ലാതെ കടലൂരിൽനിന്ന് ഒറ്റയ്ക്കുതന്നെ ചെന്നൈക്കു പുറപ്പെട്ടവൾ...കംപ്യൂട്ടർ എൻജിനിയറായ ജയപ്രിയ ടിസിഎസിൽ തുടങ്ങി ഇന്ന് ഇൻഫോസിസിൽ ടെക്നിക്കൽ ലീഡായി ജോലിചെയ്യുന്നു. മാസം ലക്ഷങ്ങൾ ശന്പളം. സുരക്ഷിതമായൊരു കൊച്ചുവീട് സ്വപ്നം കണ്ടവൾ ഇന്നു മനോഹരമായ രണ്ടു വീടുകൾക്ക് ഉടമ.

വിജയകഥകേട്ട് എഴുന്നേറ്റുനിന്നു കൈയടിച്ച സൂര്യയെയും സദസിനെയും ജയപ്രിയ ഒന്നുകൂടി പറഞ്ഞു: ""പെണ്‍കുട്ടികൾ പഠിക്കട്ടെ. അവരെ തടയരുത്.'' ഇപ്പോഴും തമിഴ്ഗ്രാമങ്ങൾ തുടരുന്ന യാഥാസ്ഥിതിക ചിന്താഗതി സൂചിപ്പിച്ചായിരുന്നു ആ വാക്കുകൾ.

ഒരു എഴുത്തിനിരുത്തൽ

2010 ബാച്ചിലെ തങ്ക കാളീശ്വരി തന്‍റെ മകൾ മൂന്നരവയസുള്ള ആതിരയുമൊത്താണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ദുരിതപൂർണമായ കുട്ടിക്കാലംകടന്ന്, അഗരം കൈപിടിച്ചതുകൊണ്ടുമാത്രം കുടുംബത്തിൽനിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടിയവളായിരുന്നു തങ്ക കാളീശ്വരി.

എൻജിനയറായ തങ്ക ഇന്ന് വലിയൊരു കന്പനിയിൽ മാനേജരാണ്. കീഴിൽ നൂറുപേർ ജോലിചെയ്യുന്നു.തന്‍റെ മകൾക്ക് ആദ്യാക്ഷരം സൂര്യ എഴുതിക്കണമെന്ന ആഗ്രഹം വേദിയിൽ കണ്ണീരോടെ തങ്ക കാളീശ്വരി പറഞ്ഞയുടൻ ഓടിയെത്തി സൂര്യ ആ മകളെ അക്ഷരമെഴുതിച്ചു. നിറകണ്ണുകളോടെയാണ് ആ മുഹൂർത്തത്തിനു സദസ് സാക്ഷിയായത്.

ഹീറോവാ... സീറോവാ....

നിങ്ങളുടെ ചെറിയ സഹായം ജീവിതങ്ങളെ മാറ്റിമറിക്കുമെന്ന മുദ്രാവാക്യവുമായി, നന്മയുള്ള ഹൃദയങ്ങളെ പാർട്ട്ണർമാരാവാൻ ക്ഷണിക്കുന്നുമുണ്ട് അഗരം. ധാരാളം സുമനസുകൾ അഗരത്തിനൊപ്പം കൈകോർക്കുന്നുമുണ്ട്.

കൃത്യമായ ആസൂത്രണത്തോടെയാണ് ആ മുന്നേറ്റം. "ഹീറോവാ... സീറോവാ....' ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ഒരു അഗരം ഷോർട്ട്ഫിലിമിന്‍റെ പേരാണിത്. അഭിനയിച്ചതു സൂര്യയും ജ്യോതികയും വിജയ്‌യും മാധവനും! സീറോയിൽനിന്നു ഹീറോയിലേക്കു വളരാൻ തമിഴ്മക്കളെ ക്ഷണിക്കുകയായിരുന്നു അഗരം ഈ ഷോർട്ട്ഫിലിമിലൂടെ.

വഴികാട്ടികൾ പ്രോഗ്രാം, ദരിദ്രവിദ്യാർഥികളുടെ മനസിൽ പ്രതീക്ഷകളുടെ വിത്തുവിതച്ച വിദായ് പദ്ധതി (വിദായ് എന്നാൽ വിത്ത്), നൂറുകണക്കിനു ഗവ. സ്കൂളുകളിൽ മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന നമതു പള്ളി, കോളജുകൾക്കു പിന്തുണ, പഠനകേന്ദ്രങ്ങൾ, അഗരം മെന്‍റർഷിപ്പ്, അഗരം ഹോസ്റ്റലുകൾ, തായ് ആൻഡ് നമതു ഗ്രാമം എന്നിങ്ങനെ വളർന്നുപടർന്നു പന്തലിക്കുകയായിരുന്നു 15 വർഷംകൊണ്ട് അഗരം.

അഗരം പുറത്തിറക്കിയ പുസ്തകങ്ങളുടെ പേരുകളും കൗതുകകരം. ആരം സെയ്യ വിരുന്പുവോം (പുണ്യത്തെ സ്നേഹിക്കാൻ പഠിക്കാം), വിദ്യാസം താൻ അഴക് (സൗന്ദര്യം വിദ്യാഭ്യാസത്തിലാണ്), ഉലകം പിറന്തതു നമുക്കാക (ലോകം നമുക്കായി പിറന്നു), കഥകളിൽ പേസും കുഴൈന്തകൾ (കഥകൾ പറയുന്ന കുട്ടികൾ) എന്നിങ്ങനെയുള്ള പ്രചോദനാത്മക പുസ്തകങ്ങളാണ് അഗരം പുറത്തിറക്കിയിട്ടുള്ളത്.

നന്ദിയോടെ അവർ

സൂര്യ പറഞ്ഞു: ""എന്‍റെ മുപ്പത്തഞ്ചാംവയസിലാണ് അഗരത്തിനു തുടക്കം കുറിക്കുന്നത്. എനിക്ക് ഈ നാടു നൽകിയ അംഗീകാരത്തിനും സ്നേഹത്തിനും ഞാൻ നൽകിയ പ്രതിഫലമാണ് അഗരം.

എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇവിടെനിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതു മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നു.''അഗരത്തിൽനിന്നു പഠിച്ചിറങ്ങിയവരെല്ലാം നന്ദിയോടെ അഗരത്തിനൊപ്പമുണ്ടെന്നതാണ് സൂര്യ ടീമിന്‍റെ കരുത്ത്.

ആർക്കെങ്കിലും അസുഖം വന്നാൽപോലും ഓടിയെത്തുന്ന സ്വന്തം ഡോക്ടർമാർവരെ. തമിഴ്നാട്ടിലെ പ്രമുഖ കോളജുകൾ ഇന്ന് അഗരം വിദ്യാർഥികൾക്കായി എഴുന്നൂറോളം സീറ്റ് ഓരോവർഷവും മാറ്റിവയ്ക്കുന്നു. അഗരത്തിൽ പഠിച്ചിറങ്ങിയവർ പ്രതിഫലമൊന്നും വാങ്ങാതെ പുതിയ ബാച്ചുകൾക്കു ക്ലാസെടുക്കാനെത്തുന്നു. വിവിധ മേഖലകളിൽനിന്ന് സൗജന്യസേവനത്തിനു തയാറായിവരുന്നവരുമേറെ.

ലിമോസിൻ വെയ്റ്റിംഗ്...

ആഹ്ലാദവും അഭിമാനവും പകർന്ന ഒരനുഭവംകൂടി സൂര്യ മറുപടിപ്രസംഗത്തിൽ പങ്കുവച്ചു: വെക്കേഷനിൽ അമേരിക്കയിൽ പോകുക പതിവാണ്. അവിടെ ജ്യോതികയുടെ ചേച്ചിയുണ്ട്.

കുടുംബസമേതം സാൻഫ്രാൻസിസ്കോയിൽ എത്തുന്പോൾ കാണാനാഗ്രഹിച്ച് ഒരാൾ വിളിച്ചു. ഒപ്പം കുടുംബമുണ്ട്, ഇപ്പോൾ വേണ്ട എന്നു പറഞ്ഞെങ്കിലും ആൾക്കു നിർബന്ധം. വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. കണ്ടപ്പോഴാണ് മനസിലായത് - അഗരം 2010 ബാച്ചിലുണ്ടായിരുന്ന യോഗിയായിരുന്നു അത്.

ഒരു എംഎൻസിയുടെ കണ്‍സൾട്ടന്‍റായി ജോലിചെയ്യുന്നു. ജോലിയുടെ ഭാഗമായി അമേരിക്കയിൽ വന്നതാണ്. രണ്ടു കാറുണ്ടായിരുന്നതിനാൽ പോകാൻനേരം യോഗിയോടു പറഞ്ഞു: ഞാൻ ഡ്രോപ്പ് ചെയ്യാം. പോന്നോളൂ. എന്‍റെ ലിമോസിൻ വെയ്റ്റിംഗാണ് എന്നായിരുന്നു യോഗിയുടെ മറുപടി..! ഇതു പറഞ്ഞ് സൂര്യ വീണ്ടും മനസുനിറഞ്ഞ് ചിരിച്ചു. ഒപ്പം പറഞ്ഞു: ""അതാണ് മാറ്റം. ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം...''

 

Sunday Feature

മനംനിറച്ച് നാഗാ വസന്തോത്സവം

സാബു മഞ്ഞളി

 നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഉത്സവകാലത്ത് നാഗാലാൻഡ് സന്ദർശിച്ച അനുഭവങ്ങൾ വായിക്കാം... 

ക്രിസ്മസ് കാലമായിരുന്നു. ചാത്തെ നദിയോരത്തുകൂടി നാഗാലാൻഡിന്‍റെ തലസ്ഥാനനഗരിയായ കൊഹിമ ലക്ഷ്യമാക്കി വാഹനം പാഞ്ഞുകൊണ്ടിരുന്നു. അരില്ലോയുടെയും അല്ലീനയുടെയും റാൻഫാനിന്‍റെയും യാണ്പുഹോയുടേയും നാഗാ നാടോടിക്കഥകൾ പറഞ്ഞ് സഹയാത്രികരായ ഹാരിസും സുരേഷും ഷമീറും ഷാജിയും. ഇടയ്ക്കെവിടെയോവച്ച് നദി വഴിമുറിഞ്ഞു ദൂരേക്കുമറഞ്ഞു. ചുറ്റുപാടുകൾക്ക് മാറ്റങ്ങൾ വരികയാണ്.

അസമിലെ അനന്തമായ നെൽപ്പാടങ്ങൾക്കും കർഷകമാടങ്ങൾക്കും പകരം വലിയ മലകളും കയറ്റിറക്കങ്ങളും തെളിയുന്നു. സമതലങ്ങളിലെ ചൂടിൽനിന്നു മലനിരകളിലെ കുളിരിലേക്ക്. വഴിയോരങ്ങളിൽ നിറപുഞ്ചിരിയുമായി പൈനാപ്പിൾ വിൽക്കുന്ന നാഗാ പെണ്‍കുട്ടികൾ. നേരമിരുട്ടിത്തുടങ്ങി. കൊഹിമയോട് അടുത്തുകൊണ്ടിരുന്നു. അടുക്കിവച്ചപോലെ മലഞ്ചെരിവുകളിൽ നിറയെ വീടുകൾ. ഉയരത്തിൽ മനോഹരങ്ങളായ പള്ളികൾ.

നഗരത്തിലേക്ക് പ്രവേശിക്കാതെ ഇടവഴികളിലൂടെ കിസാമയിലേക്ക് തിരിഞ്ഞു. കിസാമ താഴ്വരയിലാണ് നാഗാലാൻഡിന്‍റെ ദേശീയോത്സവമായ ഹോണ്‍ബിൽ ഫെസ്റ്റിവൽ. കനംവയ്ക്കുന്ന ഇരുട്ടിനൊപ്പം തണുപ്പ് അരിച്ചുകയറുന്നു. കുന്നുകയറി ഏതൊക്കെയോ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ ആദ്യംകണ്ടത് ആളിക്കത്തുന്ന തീനാളങ്ങളാണ് . കൈകൾ തിരുമ്മി തണുപ്പകറ്റാൻ കുറേനേരം തീക്കുണ്ഡത്തിനു ചുറ്റിലുമിരുന്നു.

നാഗാലാൻഡിന്‍റെ പൈതൃകം 

നിഗൂഢതകളിൽ മുഴുകിയ നാടെന്നാണ് നാഗാലാൻഡിന്‍റെ വിശേഷണം. യോദ്ധാക്കളുടെയും നർത്തകരുടെയും പർവതങ്ങളുടെയും വനങ്ങളുടെയും ഗോത്രസംസ്കൃതികളുടെയും നാട്. ചൈന വന്മതിലിനടുത്ത് പാർത്തിരുന്ന ജനസമൂഹമായിരുന്നു നാഗാ ജനതയുടെ പൂർവികർ. വന്മതിൽ കടന്ന് അവർ ചൈനയിലെ മഞ്ചൂരിയയിൽ എത്തി. കുറച്ചു കാലം അവിടെ തങ്ങിയശേഷം ബർമ നദികടന്ന് മണിപ്പുരിലെത്തി.

അവിടെനിന്നു ജപ്ഫു പർവതം കടന്ന് നാഗാലാൻഡിലെത്തി വിവിധ മലകളിൽ താമസം തുടങ്ങി. പതിനേഴ് ഗോത്രവിഭാഗങ്ങളുണ്ട് നാഗാലാൻഡിൽ. പതിനാറായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെങ്കിലും ഇരുപതു ലക്ഷം മാത്രമാണ് നാഗാലാൻഡിലെ ജനസംഖ്യ. സമതലങ്ങൾ കുറഞ്ഞ, കുന്നും മലകളുമായുള്ള ഭൂപ്രകൃതി. ആധുനിക ജീവിതസാഹചര്യങ്ങളിലും ഗോത്രപൈതൃകം മുറുകെപ്പിടിക്കുന്നതാണ് നാഗാലാൻഡിന്‍റെ സ്വത്വം.

വേട്ട, കൃഷി, കൊയ്ത്ത്, വിവാഹം, യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പല ആചാരങ്ങളും. ആണ്ടിലൊരിക്കൽ പതിനേഴ് ഗോത്രവിഭാഗങ്ങൾ കിഗ്വാമയിലെ കിസാമ ഗ്രാമത്തിൽ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഡിസംബർ ഒന്നു മുതൽ പത്തു ദിവസം. ഗോത്രകലകളുടെ ഇതുപോലൊരു സമ്മേളനം അപൂർവം.

മുളങ്കാടുകൾക്കിടയിൽ ആടിയുലയുന്ന ടെർമിനലിയ പൂക്കളും ചെറി ബ്ലോസം പൂക്കളും കണ്ടാണ് ഉറക്കമുണർന്നത്. മലയോരങ്ങളിലൂടെ കുറേദൂരം നടന്നു. ശരീരം വിറപ്പിച്ച് ചുറ്റിത്തിരിയുന്നൊരു ശീതക്കാറ്റ്. ഒരു മലയുടെ ചെരിവിലാകെ ഹോണ്‍ബിൽ ഫെസ്റ്റിവലിനെത്തുന്ന അതിഥികൾക്കുള്ള പല നിറങ്ങളിലുള്ള ടെന്‍റുകൾ. കുന്നുകളിലെ ഒറ്റപ്പെട്ട വീടുകളിൽനിന്നു കൗതുകത്തോടെ നോക്കിനിൽക്കുന്ന ഗ്രാമീണർ.

 ഖൊനോമ ഗ്രാമം

കൊഹിമയിൽനിന്ന് ഇരുപത് കിലോമീറ്റർ മലഞ്ചെരിവുകളിലൂടെ സഞ്ചരിച്ച് 5,320 അടി ഉയരത്തിലേക്കു കയറിയാണ് ഖൊനോമയിൽ എത്തിച്ചേർന്നത്. ഇളവെയിൽ പരന്ന പ്രസന്നമായ അന്തരീക്ഷം. ചുറ്റുപാടും പച്ചപ്പുതുടിക്കുന്ന ഡിസുക്കോ താഴ്‌വരകളുടെ മുഗ്ധസൗന്ദര്യം. മലകൾക്കിടയിലെ തട്ടുകളായുള്ള കൃഷിയിടങ്ങൾ കാണുന്പോൾ ആരോ ആസ്വദിച്ചു വരച്ച ചിത്രംപോലെ തോന്നും.

ഗ്രാമത്തിൽനിന്ന് അല്പം തെക്കോട്ടു മാറി ഉയരത്തിൽ ഖൊനോമ ബാപ്റ്റിസ്റ്റ് ദേവാലയം. മലനെറുകയിൽനിന്ന് ഇരുവശങ്ങളിലേക്കുമിറങ്ങുന്ന ചെരിവുകളിലാണ് അൻഗാമി ഗോത്രം നിവസിക്കുന്ന 424 വീടുകൾ. ഏഷ്യയിലെ ആദ്യത്തെ ഹരിതഗ്രാമമാണ് ഖൊനോമ. ട്രഗോപൻ പക്ഷികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുപത്തഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുള്ള പക്ഷിസങ്കേതത്തിനുള്ളിലാണ് ഗ്രാമം.

ഗ്രാമത്തെ വലയംചെയ്യുന്ന കല്ലുകൾപാകിയ വൃത്തിയുള്ള പാത. ചപ്പുചവറുകളോ മാലിന്യങ്ങളോ എങ്ങുമില്ല. വിശ്രമസ്ഥലങ്ങളും പൊതുസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഗ്രാമത്തിന്‍റെ അകത്തളങ്ങൾ. മുളപ്പായയിൽ ഉണക്കുവാനിട്ടിരിക്കുന്ന ധാന്യങ്ങളും കാട്ടാപ്പിൾ തുണ്ടുകളും പലയിടത്തും കണ്ടു. പഴയ പോരാട്ടകഥകൾ പറഞ്ഞ് വെയിൽ കാഞ്ഞിരിക്കുന്ന മുതിർന്നവർ. ഉയരത്തിൽ കുത്തനെ ചെരിഞ്ഞ മേൽക്കൂരകളോടെയാണ് മൊരുങ്ങുകൾ എന്നറിയപ്പെടുന്ന അൻഗാമി ഭവനങ്ങൾ.

വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടികൾ അലങ്കരിക്കുന്ന സ്വീകരണമുറികൾ. ‌1879 ൽ നിർമിച്ച സെമോമയിലെ ഖൊനോമ കോട്ടയ്ക്കു മുന്നിലെത്തി. ബ്രിട്ടീഷുകാർക്കെതിരേ അൻഗാമി യോദ്ധാക്കൾ ചെയ്ത ഖൊനോമയുദ്ധം ഈ കോട്ട കേന്ദ്രീകരിച്ചായിരുന്നു. പലതവണ ഖൊനോമകോട്ട തകർക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. പോരാളികൾക്കുള്ള യുദ്ധസ്മാരകങ്ങൾ ഗ്രാമത്തിലെങ്ങുമുണ്ട്.

ഹോണ്‍ബിൽ ഫെസ്റ്റിവൽ

ഖൊനോമയിൽനിന്നു മടങ്ങിയത് നേരെ ഹോണ്‍ബിൽ ഉത്സവത്തിലേക്കാണ്. കിസാമയിലെ നാഗാ പൈതൃക ഗ്രാമത്തിലെ പ്രധാന സ്റ്റേഡിയമാണ് ഉദ്ഘാടനവേദി.

താഴ്‌വരകൾ പലവിധ സ്റ്റാളുകൾ‌കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ തിക്കും തിരക്കും. പരന്പരാഗത ഗോത്രവേഷങ്ങൾ അണിഞ്ഞ നാഗാ സാംസ്കാരിക സംഘങ്ങൾ താളത്തിൽ ചുവടുകൾവച്ച് മുഖ്യാതിഥികളെ വരവേറ്റ് സ്റ്റേഡിയത്തിലേക്കു മാർച്ച് ചെയ്തു. തൂവൽ കിരീടങ്ങളും മാർച്ചട്ടയും ആയുധങ്ങളും ചുവന്ന മേലങ്കികളും അണിഞ്ഞ ഗോത്രനൃത്തസംഘങ്ങൾ ചടുലമായ ഈണത്തിൽ ഉച്ചത്തിൽ പാടിക്കൊണ്ടിരുന്നു.

നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം നിറങ്ങളുടെ ഉത്സവമായി മാറി. സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ ആയിരുന്നു ഇരുപത്തഞ്ചാം ഹോണ്‍ബിൽ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടകൻ. പ്രൗഢഗംഭീരമായ സദസ്. ആദ്യ പ്രഭാഷണം കൊഹിമ ബിഷപ് ഡോ. ജയിംസ് തോപ്പിലിന്‍റേതായിരുന്നു. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം ലോകത്തിന്‍റെ പലഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ പാതിരാകഴിഞ്ഞും നീണ്ടു.

തുടർന്നുള്ള പത്തു ദിവസങ്ങളിലും പകൽസമയങ്ങളിൽ വിവിധ ഗോത്രസംഘങ്ങളുടെ നൃത്തങ്ങളും രാത്രിയിൽ കലാ സന്ധ്യകളുമായിരുന്നു. നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പതിനേഴ് മൊരുങ്ങുകൾ പൈതൃക ഗ്രാമത്തിൽ സജ്ജമായിരുന്നു. സന്ദർശകർക്ക് മൊരുങ്ങുകൾ സന്ദർശിച്ച് ഗോത്രസംസ്കൃതി അടുത്തറിയനും ഗോത്രവിഭവങ്ങൾ രുചിക്കാനും അവസരം. ചുട്ട പന്നിയിറച്ചിയും റൈസ് ബീറുമാണ് പ്രധാനം.

ഈച്ചകളെ വറുത്തതും റോസ്ബെല്ല ടീയും ഉണക്കിയ ഗൂസ്ബെറിയും കാട്ടാപ്പിളും പലതരം അച്ചാറുകളും തേനും വനവിഭവങ്ങളും കരകൗശല വസ്തുക്കളും വാങ്ങാം. പൈതൃക ഗ്രാമത്തിനുപുറത്തും വിപണനത്തിന്‍റെ വലിയ മേളകൾ. രാത്രിയിലെ മഞ്ഞും തണുപ്പും ആസ്വദിച്ച് ഉത്സവം ആഘോഷിക്കുന്ന സന്ദർശകരിൽ ഒട്ടേറെ മലയാളികളെ കണ്ടുമുട്ടി.

 കൊഹിമ കത്തീഡ്രൽ 

ഒരു സായാഹ്നത്തിലാണ് കൊഹിമയിലെ ആരാഡുര കുന്നിന്മുകളിലെ മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് കത്തീഡ്രൽ പള്ളിയിൽ എത്തിയത്. നാഗാ കുന്നുകളുടെ സൗന്ദര്യം മുഴുവൻ കാണാൻപാകത്തിൽ പ്രശാന്തസുന്ദരമായ സ്ഥലം. അല്പംദൂരെ താഴെയായി നേർത്ത മഞ്ഞിൻ പുതപ്പണിഞ്ഞ കൊഹിമ പട്ടണം. നോക്ലാക്കിലേക്കും തോങ്സൊന്യുവിലേക്കും നീളുന്ന മലന്പാതകളിലൂടെ പതിയെ ചലിക്കുന്ന വാഹനനിര കാണാം.

നാഗാ ഭവനങ്ങളുടെ മാതൃകയിൽ ജാപ്പനീസ് വാസ്തുവിദ്യയി ലാണ് മനോഹരമായ കത്തീഡ്രൽ പള്ളിയുടെ നിർമിതി. വശങ്ങളിൽ കുരിശിന്‍റെ വഴികൾ അടയാളപ്പെടുത്തുന്ന പതിനാല് ശില്പങ്ങൾ. പതുക്കെ പടികൾ കയറി പള്ളിയകത്തെത്തി. പ്രകാശം ചൊരിയുന്ന വർണാഭമായ ചില്ലു ക്രാസികൾക്കു താഴെ ക്രിസ്തുവിന്‍റെ ജനനവും ഉത്ഥാനവും ആസ്പദമാക്കിയ വലിയ പെയിന്‍റിംഗുകൾ.

സക്രാരിയുടെ മധ്യത്തിൽ പതിനാറടി ഉയരത്തിൽ ക്രൂശിതരൂപം. കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചാണ് കൊഹിമ ബിഷപ്പിന്‍റെ അരമനയും. ബിഷപ് മലയാളിയാണ് - കോട്ടയം സ്വദേശിയായ ഡോ. ജയിംസ് തോപ്പിൽ. ഓഫീസിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്നറിഞ്ഞു. മലയാളികൾ എന്ന പരിഗണനയിൽ ബിഷപ്പിന്‍റെ നന്പർ തന്നു.

വിളിക്കുന്നതിന് തൊട്ടുമുന്പ് ബിഷപ് പള്ളിയിലെക്കെത്തി. പെട്ടെന്ന് ഒരുകൂട്ടം മലയാളികളെ കണ്ടപ്പോൾ ബിഷപ്പിന് ഏറെ സന്തോഷം. കേരളത്തിലെ വിശേഷങ്ങൾ സംസാരിച്ച് അല്പനേരം. 52 ഇടവകകളും ഒട്ടേറെ സന്യാസമഠങ്ങളും കൊഹിമ രൂപതയ്ക്കുകീഴിലുണ്ട്. സന്ദർശകരുടെ നീണ്ടനിര ബിഷപ്പിനെ കാത്തുനിൽപ്പുണ്ടായിരുന്നു.

 മിമ ഗ്രാമം

കൊഹിമയിൽനിന്നു പതിനേഴ് കിലോമീറ്റർ അകലെയാണ് അൻഗാമി ഗോത്രഗ്രാമമായ മിമ. വഴിയോരങ്ങളിലെ ചെറിബ്ലോസം പൂക്കളുടെ നിറവിലൂടെയാണ് മിമ ഗ്രാമത്തിലേക്കുള്ള പ്രവേശനം. വാഹനം താഴെ നിർത്തി കുന്നിന്മുകളിലേക്കു നടന്നുകയറി. മുകളിൽ സന്ദർശകർക്ക് വ്യൂ പോയിന്‍റുകൾ ഒരുക്കിയിട്ടുണ്ട്.

കിസാമ കുന്നുകളുടെയും കൊഹിമ നഗരത്തിന്‍റെയും മനോഹരമായ കാഴ്ച മിമ മലമുകളിൽനിന്നു ലഭിക്കും. മിമ ഗ്രാമത്തിൽനിന്നു പത്തു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച്, ഭൂമിക്കടിയിൽ തേനീച്ചകളെ വളർത്തുന്ന ന്യൂ ബീ ഫാമിൽ എത്തി. 165 തേനീച്ചക്കൂടുകളും അവയിൽനിന്നുള്ള തേൻ ഉത്പാദനവും ഉടമസ്ഥൻ ക്രിസ്റ്റോ വിവരിച്ചു.

തേനീച്ചഫാം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഫാമിലെ വാച്ച് ടവറിൽനിന്നു ലഭിക്കുന്നത് നാഗാലാൻഡിലെ നിബിഡവനങ്ങളുടെ അത്യപൂർവ ചിത്രങ്ങളാണ്. ഉൾവനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ചോലയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള നെൽകൃഷിയും, വയലുകൾക്ക് അതിരിട്ടുനിൽക്കുന്ന പുഷ്പ്പിച്ച റോഡോഡെൻഡ്രോണ്‍ മരങ്ങളും എത്രകണ്ടാലും മതിവരില്ല .

 വാർ മെമ്മോറിയൽ

മിമയിൽനിന്നു മടങ്ങുംവഴി കൊഹിമ വാർ മെമ്മോറിയൽ ശ്മശാനം സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944 ഏപ്രിലിൽ ബർമയിൽനിന്നെത്തിയ ജാപ്പനീസ് സൈനികരുമായി ഏറ്റുമുട്ടി മരിച്ച ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമായുള്ള 1,420 സൈനികരെ അടക്കംചെയ്ത സ്ഥലമാണ് കൊഹിമ വാർ മെമ്മോറിയൽ.

നാഗാലാൻഡിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. ഉൾഗ്രാമങ്ങളിലേക്കു കടന്നാൽ സന്ദർശകരെ കാത്തിരിക്കുന്ന എത്രയോ കാഴ്ചകൾ. ജപ്ഫു സരമാറ്റി പീക്കുകളും വവാടെ സറ്റ്പ്ലെൻഡൻ വെള്ളച്ചാട്ടങ്ങളും ചിഡ ഷില്ലോയി തടാകങ്ങളും മഞ്ഞുപെയ്യുന്ന കിംഗ് ഷേ ഖെലിയ പർവതങ്ങളും അവയിൽ ചിലതുമാത്രം.

താമസസ്ഥലത്തേക്ക് തിരിച്ചെത്തി മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ഹോണ്‍ബിൽ ഉത്സവത്തിന്‍റെ അലയൊലികൾ കിസാമയിൽനിന്ന് ഒഴുകിയെത്തുന്നുണ്ട്. വസന്തോത്സവത്തിന്‍റെ കുന്നുകളിൽനിന്ന് രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ചുരമിറങ്ങിത്തുടങ്ങി...

Jeevitha Vijayam

ആധ്യാത്മിക പാപ്പരത്തം അപകടംപിടിച്ചത്

എക്കാലത്തെയും ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ എണ്ണപ്പെടുന്ന പ്രതിഭാധനനാണ് ടോൾസ്റ്റോയി (1828-1910). റഷ്യയിലെ അതിസന്പന്നമായ ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.

യൂണിവേഴ്സിറ്റിയിൽ നിയമപഠനം ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ല. ഇതിനിടയിൽ അദ്ദേഹം നോവൽ രചന ആരംഭിച്ചു. ചൂതുകളിയിലൂടെ ധാരാളം പണവും കളഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ആർമിയിൽ ചേർന്നത്.

ക്രിമിയൻ യുദ്ധ (1853-1856) കാലത്ത് ടോൾസ്റ്റോയ് ഒരു ആർട്ടിലറി ഓഫീസറായി സേവനമനുഷ്ഠിച്ചു. യുദ്ധം കഴിഞ്ഞ് ആർമി സേവനം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. അതോടൊപ്പം, രണ്ടു തവണ യൂറോപ്യൻ പര്യടനവും നടത്തി.

ടോൾസ്റ്റോയ്ക്ക് അമ്പതു വയസ് കഴിയുന്പോഴേക്കും അദ്ദേഹം തന്‍റെ നോവലുകളിലൂടെ ഏറെ പ്രശസ്തനായി മാറിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ ആത്മാവ് ഏറെ സംഘർഷപൂരിതമായിരുന്നു. അല്പംപോലും മനഃസമാധാനം ഇല്ലാത്ത അവസ്ഥ. അങ്ങനെയാണ്, അദ്ദേഹം വലിയ ഒരു ആത്മപരിശോധനയ്ക്കു തയാറായത്.

ആ ആത്മപരിശോധനയിൽ അദ്ദേഹം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്‍റെ ആധ്യാത്മിക പാപ്പരത്തമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച "എ കണ്‍ഫെഷൻ' എന്ന ചെറിയ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരമെഴുതി: "എന്‍റെ ജീവിതത്തിന്‍റെ അടിത്തറ ആയിരുന്നത് എന്തോ അതു തകർന്നതായി എനിക്കു തോന്നി. തന്മൂലം, എന്‍റെ ജീവിതത്തിലെ ഒരു കാര്യത്തിനും അർഥം കൊടുക്കാൻ എനിക്കു സാധിച്ചില്ല.'

ആത്മപരിശോധന

ടോൾസ്റ്റോയ് ആരംഭിച്ച ആത്മപരിശോധന ജീവിതമൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെയാണ്, യേശുവിന്‍റെ മലയിലെ പ്രസംഗത്തിൽ അദ്ദേഹം വലിയ പ്രലോഭനവും ആശ്വാസവും കണ്ടെത്തിയത്.

അതോടൊപ്പം, ജീവിതത്തിലെ കാതലായ മൂല്യങ്ങൾ സ്നേഹവും കരുണയുമൊക്കെയാണെന്ന് അദ്ദേഹം മനസിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പിൽക്കാല രചനകൾ ഇതു വ്യക്തമാക്കുന്നുമുണ്ട്.

"ആത്മപരിശോധന ചെയ്യപ്പെടാത്ത ജീവിതം ജീവിതയോഗ്യമല്ല' എന്നു പുരാതന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞത് എത്രയോ ശരിയാണ്! സോക്രട്ടീസ് തന്‍റെ പ്രസംഗത്തിലൂടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഏഥൻസിലെ ജൂറി അദ്ദേഹത്തിനു വധശിക്ഷ വിധിച്ച അവസരത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഓരോ കാലഘട്ടത്തിലും മുഴങ്ങി കേട്ടിട്ടുണ്ട്. ഇനി ഭാവിയിലും അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.

ടോൾസ്റ്റോയി തന്‍റെ ജീവിതത്തെ ശരിയായി സ്വയം വിശകലനം ചെയ്തപ്പോഴാണ് തന്‍റെ പോരായ്മകൾ എന്താണെന്നു മനസിലാക്കിയതും അതിനു പ്രതിവിധിയായി അനുദിനം ആധ്യാത്മിക ഊർജം സന്പാദിക്കാൻ ശ്രമിച്ചതും.

അദ്ദേഹം ആ ആധ്യാത്മിക ഊർജം സംഭരിച്ചതാകട്ടെ ആഴമേറിയ മൂല്യങ്ങളിൽ ജീവിതത്തെ ഉറപ്പിച്ചു നിർത്തിക്കൊണ്ടും.സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു അപൂർവ സംഭവമായിരിക്കാം.

അതുകൊണ്ടല്ലേ ഓരോരോ കാര്യങ്ങൾ വെറുതെ ചെയ്തു മുന്നോട്ടുപോകുന്നത്? എന്നാൽ, അതുവഴിയായി ഏതു തരത്തിലുള്ള മനുഷ്യരായി നാം മാറുന്നു എന്ന് അന്വേഷിക്കാറുണ്ടോ?

ആത്മപരിശോധനയുടെ ഈ അഭാവം മൂലമല്ലേ ജീവിതത്തിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നമുക്ക് അല്പംപോലും അവബോധമില്ലാതെ പോകുന്നത്? ആത്മപരിശോധന എന്നു പറയുന്പോൾ അതു തെറ്റുകളെയും കുറ്റങ്ങളെയുംകുറിച്ചു മാത്രമുള്ള ഒരു അന്വേഷണമാണെന്നു കരുതരുത്. തീർച്ചയായും അത് എപ്പോഴും അന്വേഷണ പരിധിയിൽ ആദ്യംതന്നെ ഉണ്ടാകണം.

എന്നാൽ, അതോടൊപ്പം നമ്മുടെ അനുഭവങ്ങളെ വിലയിരുത്താനും അവയിൽനിന്നു പാഠം പഠിക്കാനും അങ്ങനെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനും ആത്മപരിശോധന സഹായിക്കണം. ജീവിതം അസാധാരണമായ വേഗത്തിൽ മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ, ഇടയ്ക്കിടെ ജീവിതത്തിന്‍റെ പോക്കിനെക്കുറിച്ച് ആത്മപരിശോധന ചെയ്യുകയും ജീവിതത്തെ വിലയിരുത്തുകയും വേണം. എങ്കിൽ മാത്രമെ, ജീവിതത്തെ ആധ്യാത്മിക പാപ്പരത്തത്തിൽനിന്നു രക്ഷിക്കാൻ നമുക്കു സാധിക്കൂ.

നാം ചെയ്യേണ്ടത്

ദൈവവചനം പറയുന്നു: "നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്കു തിരിയുകയും ചെയ്യാം'(വിലാപങ്ങൾ 3:40).നമ്മുടെ വഴികൾ പരിശോധിക്കുന്പോൾ കണ്ടെത്തുന്ന കാര്യം നാം പലപ്പോഴും ദൈവത്തിന്‍റെ വഴികളിൽനിന്ന് അകന്നു പോകുന്നു എന്നുള്ളതായിരിക്കും.

അങ്ങനെയുള്ള സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു മുകളിൽ കൊടുത്തിരിക്കുന്ന വചനം ഓർമിപ്പിക്കുന്നുണ്ട്. അതായത്, ദൈവം കാണിച്ചുതരുന്ന വഴിയിലേക്കു മടങ്ങണമെന്നു സാരം. രാജാവും പ്രവാചകനുമായിരുന്നു പഴയ നിയമത്തിലെ ദാവീദ്. പലപ്പോഴും ആത്മപരിശോധന ചെയ്യാൻ നിർബന്ധിക്കപ്പെട്ടവനായിരുന്നു അദ്ദേഹം.

അതിന്‍റെ ഫലമായിട്ടായിരുന്നു അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചത്: "ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്‍റെ വിചാരങ്ങൾ മനസിലാക്കണമേ! വിനാശത്തിന്‍റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ' (സങ്കീ139:23-24).

ദാവീദിന്‍റെ ഈ പ്രാർഥനയിൽ നമുക്കും പങ്കുചേരാം. ദൈവത്തിനു നമ്മുടെ ഹൃദയത്തെ അറിയാം. വിചാരങ്ങൾ ഏതു വഴിക്കു പോകുന്നുവെന്നും അറിയാം. എന്നാൽ, നമുക്കു നമ്മുടെ ഹൃദയത്തെ അറിയാമോ എന്നു സംശയിക്കണം.

അതുപോലെ, ചിന്തകൾ എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചും. അതിനാൽ, അനുദിനം ആത്മപരിശോധനയ്ക്കു നാം തയാറാകണം. അതോടൊപ്പം ശാശ്വതമാർഗത്തിലൂടെ നയിക്കണമെന്നു പ്രാർഥിക്കണം. അപ്പോൾ ഒരിക്കലും ആധ്യാത്മിക പാപ്പരത്തം ഉണ്ടാകില്ല, തീർച്ച.

Other Stories

സ രി ഗ... മാളവിക!

ഹരിപ്രസാദ്

 മൂന്നു റിയാലിറ്റി ഷോകളിലെ വിജയി... പതിനായിരം മണിക്കൂറുകൾ പിന്നിട്ട് ഓൺലൈൻ സംഗീതാധ്യാപനം... ഗായിക മാളവിക അനിൽകുമാർ ഇപ്പോൾ സാധാരണ പാട്ടുപ്രേമികൾക്കും മനസിലാകുന്നവിധം നൊട്ടേഷനുകൾ വിശദീകരിക്കുന്നു, വീഡിയോകളിലൂടെ..

പ്രമദവനം വീണ്ടും എന്നു തുടങ്ങുന്ന മനോഹരഗാനം കേൾക്കാത്തവരോ ഏറ്റുപാടാൻ ശ്രമിക്കാത്തവരോ ആയ മലയാളികൾ തീരെ ചുരുക്കമാവും.

കൈതപ്രം-രവീന്ദ്രൻ-യേശുദാസ് ടീം ഒരുക്കിയ, ജോഗ് രാഗത്തിലുള്ള അസൽ മാജിക്. അതിൽ തെളിദീപം കളിനിഴലിൻ കൈക്കുന്പിൾ നിറയുന്പോൾ എന്ന വരിക്കുശേഷം "എൻ....' എന്നൊരു ഭാഗമുണ്ട്. വേദികളിൽ പാടുന്ന പലരും ആ സംഗതി അഡ്ജസ്റ്റ് ചെയ്തു പാടാറാണ് പതിവ്. എന്നാൽ എങ്ങനെയെങ്കിലും പാടിവിടേണ്ട സംഗതിയല്ല അതെന്നു പറയും ഗായിക മാളവിക അനിൽകുമാർ.

നിസഗമപനിപമ നിസഗമപമഗസനി എന്നിങ്ങനെ 17 സ്വരങ്ങളുടെ മേളനമാണ് പാട്ടിന്‍റെ ആ ഭാഗമെന്നു പാടിക്കേൾപ്പിക്കുകയാണ് മാളവിക. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ഇതുപോലെ അസംഖ്യം പാട്ടുകളുടെ സ്വരസ്ഥാനങ്ങൾ വിശദീകരിക്കുന്ന മാളവികയുടെ വീഡിയോകൾ വൈറലാണിപ്പോൾ. പാട്ടും പറച്ചിലും കമന്‍റുകളിലെ ചർച്ചകളുമായി മാളവിക സൃഷ്ടിക്കുന്നത് സുന്ദരമായ വൈബ്!

 അധ്യാപിക, പാട്ടുകാരി

ശാസ്ത്രീയസംഗീതം ഒട്ടുമറിയാത്തവർക്കുപോലും മാളവികയുടെ വീഡിയോകളിലെ നൊട്ടേഷനുകളുടെ സഞ്ചാരം കേട്ടാൽ കൗതുകം തോന്നും. ഒരധ്യാപിക മുന്നിലിരുന്നു സ്വരങ്ങൾ പറഞ്ഞുതരുന്ന പ്രതീതി. പലപ്പോഴും വിസ്മയംകൊണ്ടു കണ്ണുമിഴിക്കും. എങ്ങനെയാണ് ഇത്തരം വീഡിയോകൾ ചെയ്തുതുടങ്ങാമെന്ന ആശയത്തിലേക്ക് എത്തിയത്? മാളവിക പറയുന്നു: "വളരെ യാദൃച്ഛികമായാണ് ഇതു തുടങ്ങിയത്. 2014 മുതൽ ഓണ്‍ലൈനിൽ സംഗീതം പഠിപ്പിക്കുന്നുണ്ട്.

അന്ന് ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ല. സാധ്യമാകുമോ എന്നുപോലും അറിയില്ലായിരുന്നു. എന്നാൽ പഠിപ്പിക്കുന്ന രീതി കുട്ടികൾക്ക് ഇഷ്ടമായി. ടീച്ചിംഗ് കണ്ടിട്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. വീഡിയോകളാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്യണമെന്നും ആവശ്യങ്ങളുണ്ടായി. സമയക്കുറവുമൂലം അതു കാര്യമായെടുത്തില്ല. ഏതാണ്ടെല്ലാ ആർട്ടിസ്റ്റുകളും ഓണ്‍ലൈനിൽ സജീവമായ കോവിഡ് കാലത്തുപോലും ഞാൻ വീഡിയോ ചെയ്തിട്ടില്ല.

സംഗീതക്ലാസുകളിൽ അത്ര തിരക്കായിരുന്നു അന്ന്. 13 മണിക്കൂർ വരെ ക്ലാസുകളെടുത്തിരുന്നു. കഴിഞ്ഞ മേയിൽ മസ്കറ്റിൽ ഒരു സ്റ്റേജ് ഷോ ഉണ്ടായിരുന്നു. റിഹേഴ്സലിനായി നാലുദിവസം മുന്പുതന്നെ അവിടെയെത്തി. റിഹേഴ്സൽ വൈകുന്നേരങ്ങളിലാണ്. പകൽ സമയത്ത് പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ഇരുന്നപ്പോഴാണ് വെറുതേ ഒരു റീൽ എടുത്തത്.

നാലു തലയിണകൾ കൂട്ടിവച്ച് മൊബൈൽ സ്റ്റാൻഡ് ആക്കി, ശ്രീരാഗമോ എന്ന പാട്ടിന്‍റെ താളം വിശദീകരിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. അല്പം ശ്രമകരമായ താളമാണല്ലോ അത്. ആ റീലിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽപ്പിന്നെ നാലെണ്ണംകൂടി ചെയ്യാം എന്നു കരുതി. അതും ഹിറ്റായി. പിന്നെപ്പിന്നെ തിരക്കുകൾക്കിടയിലും ഈ ട്രാക്കിൽനിന്നു മാറിയില്ല'.

മേക്കപ്പില്ല, മിക്സിംഗും ഇല്ല

വിദ്യാർഥികൾ പല രാജ്യങ്ങളിൽ പല ടൈം സോണുകളിലായതിനാൽ പുലർച്ചെ രണ്ടുവരെ ദിവസവും ക്ലാസുകളിലാണ് മാളവിക. രണ്ടു മുതൽ മൂന്നുവരെയുള്ള സമയത്താണ് വീഡിയോകൾ തയാറാക്കുന്നത്. പ്രത്യേകിച്ച് ഒരു തയാറെടുപ്പുമില്ല. മേക്കപ്പോ പ്രത്യേക വസ്ത്രധാരണമോ ഇല്ല. ശബ്ദത്തിൽ മിക്സിംഗ് യാതൊന്നുമില്ല, റിവേർബ് പോലും.

മൊബൈലിലെ ഒരു സാധാരണ ആപ്പിൽ സ്വരങ്ങൾ എഴുതിക്കാണിക്കാനുള്ള എഡിറ്റിംഗ് മാത്രമാണ് ചെയ്യുന്നത്. റോ ആയ ശബ്ദത്തിൽ പാടുന്നു. സംഗീതത്തെക്കുറിച്ച് മുന്നിലുള്ള ഒരാളോടു സംസാരിക്കുന്ന അന്തരീക്ഷമാണ് തന്‍റെ ഉള്ളിലുള്ളതെന്നു പറയുന്നു മാളവിക. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത പ്രതികരണങ്ങളാണ് വീഡിയോകൾക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസവും റിക്വസ്റ്റുകളുമായി ഒരുപാടു സന്ദേശങ്ങൾ എത്തുന്നു.

ഒരു ഗായിക എന്നതിനപ്പുറം സംഗീതജ്ഞ എന്ന നിലയിലേക്ക് ആളുകൾ അറിഞ്ഞുതുടങ്ങി. രമേശ് നാരായണൻ, ശരത്, ശ്രീനിവാസ്, ഷഹബാസ് അമൻ, സിതാര തുടങ്ങി പലരും അഭിനന്ദനങ്ങളുമായെത്തി. ഓരോ പാട്ടും ഷെയർ ചെയ്യപ്പെട്ട് അതിന്‍റെ സ്രഷ്ടാക്കളിലേക്കെത്തുന്നത് വലിയ സന്തോഷം. അടുത്ത രണ്ടുവർഷം വീഡിയോകൾ ചെയ്യാനുള്ള കണ്ടന്‍റ് ഇപ്പോഴേ റിക്വസ്റ്റുകളായി കൈവശമുണ്ടെന്ന് മാളവിക പറയുന്നു.

 10,000 മണിക്കൂർ 

ഓണ്‍ലൈനിൽ മാളവികയുടെ സംഗീതാധ്യാപനം 10,000 മണിക്കൂർ പിന്നിട്ടു. മൂന്നാം വയസുമുതൽ താൻ പഠിച്ച അറിവുകൾ, സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ ആരിലേക്കും എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് 2014ൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയത്.

ഇപ്പോൾ ഒരു റഷ്യൻ പെണ്‍കുട്ടിയടക്കം ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും വിദ്യാർഥികളുണ്ട്. വയലിൻ വിസ്മയം ഗംഗാ ശശിധരനും മാളവികയിൽനിന്നു സംഗീതം പഠിക്കുന്നു. ക്രാഷ് കോഴ്സുകൾ ചെയ്യാൻ സമീപിക്കുന്നവർ ഒട്ടേറെ. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ, കൈരളി ഗന്ധർവസംഗീതം എന്നിവയടക്കമുള്ള റിയാലിറ്റി ഷോകളിലെ ജേതാവാണ് മാളവിക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു.

സംഗീതോപകരണങ്ങൾ ഒന്നും പഠിക്കാതെതന്നെ വീണ, കീബോർഡ് കച്ചേരികൾ നടത്തിയിട്ടുണ്ട്. കമൽഹാസന്‍റെ പാപനാശം എന്ന ചിത്രത്തിലുൾപ്പെടെ സിനിമകളിൽ പാടിയ പാട്ടുകൾ ഹിറ്റുകളാണ്. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനിയറിംഗ് ബിരുദം നേടി എംടെക്കിനു പ്രവേശനം ലഭിച്ച വേളയിലാണ് സംഗീതമാണ് തന്‍റെ വഴിയെന്ന് മാളവിക സ്വയം തീരുമാനിച്ചത്. വിഖ്യാത സംഗീതജ്ഞനായിരുന്ന യശഃശരീരനായ മങ്ങാട് കെ. നടേശൻ മാളവികയുടെ മുത്തച്ഛന്‍റെ ജ്യേഷ്ഠനാണ്.

സംഗീതം അങ്ങനെ പാരന്പര്യമായി മാളവികയുടെ വഴികളിലുണ്ട്. ഏറ്റവുമധികം ശിഷ്യരുള്ള സംഗീതകാരന്മാരിൽ മുൻനിരക്കാരനായിരുന്ന മങ്ങാട് കെ. നടേശന്‍റെ ശിഷ്യരിൽനിന്നാണ് മാളവിക പഠിച്ചുതുടങ്ങിയതും. ഇപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട എന്തും പഠിക്കാൻ താത്പര്യം. ഒഴിവാക്കാനാവാത്ത വേദികളിൽ മാത്രമാണ് മാളവിക പാടാനെത്തുന്നത്. തന്‍റെ വിദ്യാർഥികളുടെ ക്ലാസുകൾ മുടക്കരുതെന്ന് അത്രയും നിർബന്ധം. കാനഡയിലാണ് അടുത്ത ഷോ.

എഴുവയസുകാരി സാവനി, അഞ്ചുവയസുകാരൻ സിദ്ധാന്ത് എന്നിവരാണ് മാളവികയുടെ മക്കൾ. ബാങ്ക് മാനേജരായിരുന്ന അച്ഛൻ ജോലിയിൽനിന്നു വിരമിച്ചു. അമ്മ കണ്ണൂരിൽ ബാങ്ക് മാനേജരാണ്. തൃശൂരിലാണ് മാളവികയുടെ താമസം. ശരത്, ജോണ്‍സണ്‍ മാസ്റ്റർ, യേശുദാസ്, ചിത്ര എന്നിവർക്ക് മാളവികയുടെ ഹൃദയത്തിലാണ് സ്ഥാനം. തുറന്ന നിലപാടുള്ള ഗായിക ചിന്മയിയോട് ഏറെ ബഹുമാനം. താനും നിലപാടുകൾ തുറന്നുപറയുന്നയാളാണെന്ന് 33കാരിയായ മാളവിക പറയുന്നു. സ്വരസ്ഥാനങ്ങൾപോലെ കൃത്യം.

Up