x
ad
Wed, 25 June 2025
ad

ADVERTISEMENT

നമുക്ക് വെള്ളത്തിന്‍റെ വിലയോർക്കാം

Nominitta Jose
PUBLISHED: June 19, 2025 04:29 PM IST | UPDATED: June 19, 2025 04:29 PM IST

പണ്ടൊരു സുൽത്താൻ തന്‍റെ സാമ്രാജ്യ പരിസരങ്ങളിൽ നിന്നകന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ടപ്പോൾ ഒരു സഞ്ചാരിയെകണ്ടുമുട്ടി. ദാഹിച്ചുവലഞ്ഞ സുൽത്താന്‍റെ യാചനയ്ക്കു മുന്നിൽ സഞ്ചാരി ഒരു ചോദ്യമിട്ടു. ഈയൊരു കവിൾവെള്ളത്തിന് എനിക്കെന്തു വിലതരും? സുൽത്താൻ തെല്ലുനേരവും ആലോചിക്കാതെ പറഞ്ഞു. "എന്‍റെ രാജ്യം മുഴുവൻ’ ഒരു കവിൾ വെള്ളത്തിന്‍റെ വിലയേ... കഥയാണ്... കഥയിൽ ചോദ്യമില്ലെന്നൊക്കെ പറയും. പക്ഷേ, വെള്ളത്തിന്‍റെ വില അത് നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. ഭൂമിയിലെ സകല മനുഷ്യർക്കും ആവശ്യമായത്ര കുടിവെള്ളം ഉണ്ടായിരിക്കെ ഇനിയുള്ള യുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കും എന്ന് നിരീക്ഷകർ മുന്നറിയിപ്പു തരുന്നു. മൂവായിരം മില്ലി മീറ്ററിലധികമാണ് കേരളത്തിലെ മഴ. അതായത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടി. എന്നിട്ടും കേരളീയർ വേനലിൽ കുടിവെള്ള ടാങ്കറുകൾക്ക് പിന്നാലെയാണ്. കേരളത്തിൽ കിട്ടുന്ന മഴയുടെ അറുപത് ശതമാനമേ നാം ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി കടലിലേക്ക് ഒഴുകിപോവുകയാണ്. എട്ടാം തരത്തിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ ഭൂമിയിലെ ജലം, എന്ന പന്ത്രണ്ടാം പാഠത്തിൽ മലിനമാകുന്ന ജലവും അനുബന്ധ കാര്യങ്ങളും വിശദമായി പഠിക്കാനുണ്ട്. അധികവിവരങ്ങൾ വായിക്കാം...

കണ്ണുനീർതുള്ളിപോലെ


വെള്ളം, വായു, ആഹാരം, പാർപ്പിടം എന്നീ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നമുക്കും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ പ്രയാസമാണല്ലോ. ഇതിൽ ഭൂമിയിൽ നിന്നും സൗജന്യമായി ലഭിച്ചിരുന്ന ജലം ഇന്ന് ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു. വെള്ളമില്ലാതെ ജീവനോ, വികസനമോ, ഉത്പന്നങ്ങളോ ഇല്ല. നമുക്കാവശ്യമായ ശുദ്ധജലത്തിന്‍റെ തോത് നാൾക്കുനാൾ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അന്പത് ശതമാനം ജനങ്ങളുടെയും കുടിവെള്ളം ഭൂഗർഭജലമാണ്(Ground Water). എഴുപത് ശതമാനം ഭൂജലം കൃഷിക്കായാണ് ഉപയോഗിക്കുന്നത്. നഗരവത്കരണവും വ്യവസായ വത്കരണവും മൂലം ലോകത്തിലെ ജല ആവശ്യം 2050 ആകുന്പോഴേക്കും 55 ശതമാനം കണ്ട് ഉയരുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ച രൂക്ഷമാകുന്നതോടെ 20 ശതമാനം വെള്ളം കൂടുതലായി വേണ്ടി വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിയിലെ 97 ശതമാനം ജലവും ലവണ ജലമാണ് അതായത് സമുദ്ര ജലമാണ്. 2.67 ശതമാനം ജലം മനുഷ്യ‌ർക്ക് നേരിട്ട് ലഭ്യമല്ല. ശുദ്ധജലമായി ഉള്ളത് 0.33 ശതമാനം ജലം മാത്രമാണ്.

‌യൂണിസെഫിന്‍റെ കണക്കുകൾ


നാനൂറ് കോടി ആളുകൾ, ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നു. ജലവിതരണം അപര്യാപ്തമായ രാജ്യങ്ങളിൽ ഇരുനൂറ് കോടിയിലധികം ആളുകൾ താമസിക്കുന്നു. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാകും ജീവിക്കുന്നത്.
2030 ആകുമ്പോഴേക്കും 700 ദശലക്ഷം ആളുകൾ കടുത്ത ജലക്ഷാമം മൂലം കുടിയിറക്കപ്പെടും. 2040 ആകുമ്പോഴേക്കും, ലോകമെമ്പാടുമുള്ള 4 കുട്ടികളിൽ നാലിൽ ഒരാൾ വളരെ ഉയർന്ന ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലായിരിക്കും ജീവിക്കുന്നത്.

കുടിവെള്ളമില്ലാത്ത ലോകം


മഴയിൽ ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന വെള്ളത്തിന്‍റെ ഇരട്ടിവെള്ളമാണ് കിണറുകളിലൂടെയും കുഴൽ കിണറുകളിലൂടെയും ഊറ്റിയെടുക്കുന്നത്. ഇതിനാൽ ഭൂമിക്കടിയിലെ ജലസ്തരങ്ങൾ (അക്വിഫർ) വറ്റിക്കൊണ്ടിരിക്കുകയാണ്.കെട്ടിട നിർമ്മാണം, തണ്ണീർതടങ്ങളുടെ ശോഷണം, വനനശീകരണം കൃഷിസ്ഥലം നികത്തൽ എന്നിവ മണ്ണിൽ താഴുന്ന മഴവെള്ളത്തിന്‍റെ അളവ് കുറച്ചു. ജനപ്പെരുപ്പം, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവ മൂലം ഭൂജല ഖനനമാണ് ലോകത്ത് നടക്കുന്നത്. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും വരൾച്ച വ്യാപകമാക്കുകയും ചെയ്യുന്നു.

കാശുകൊടുത്ത് ശുദ്ധജലം


കുപ്പിവെള്ളത്തിന് ഇപ്പോൾ വില 20 രൂപയോളമാണ്. പണ്ട് കുടിവെള്ളം കുപ്പിയിലാക്കിവരുന്നു എന്നു കേട്ടപ്പോൾ മൂക്കത്ത് വിരൽവെച്ചവരാണ് നമ്മൾ. ഇന്ന് ഇത് വാങ്ങാത്തവരായി ആരുമുണ്ടാകില്ല. വേനൽ രൂക്ഷമാകുന്നതോടെ നഗരങ്ങളിൽ മാത്രമല്ല ഗ്രാമ വഴികളിലും വെള്ളവുമായെത്തുന്ന ടാങ്കറുകൾ നിത്യ കാഴ്ച്ചയാണ്. ദൂരം കൂടുന്നവതിനനുസരിച്ചും ഓരോ വർഷം പിന്നിടുന്പോഴും വെള്ളത്തിന്‍റെ വില അന്പതോ, നൂറോ വർധിക്കും. അത് 500 മുതൽ 1000 രൂപവരെയാകും.

 

നമ്മുടെ നദികൾ


നമുക്ക് 44 നദികൾ ഉണ്ട്. ഇവയിൽ എത്രയെണ്ണത്തിൽ നീരൊഴുക്കുണ്ട്? ഭാരതപ്പുഴ എന്ന നമ്മുടെ ഏറ്റവും വലിയ ജലകേന്ദ്രത്തിൽ കുഴികുത്തിവെള്ളമെടുക്കുന്ന സ്ത്രീകൾ നിത്യകാഴ്ചയാണ്. 21 റിസർവോയറുകൾ നമുക്കുണ്ടെങ്കിലും ഇതിൽ വെറും നാലെണ്ണമേ കുടിവെള്ളത്തിനും മറ്റിനുമുപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്നവ വൈദ്യുതിക്കും മറ്റു ജലസേചനാവശ്യങ്ങൾക്കുമാണുപയോഗിക്കുന്നത്. ഗ്രാമത്തിന്‍റെ കിലുക്കാം പെട്ടികൾ’ എന്നു വിശേഷിപ്പിക്കുന്ന പുഴകളിൽ ഇന്ന് മാലിന്യങ്ങളാണ് ഒഴുകുന്നത്. ഒരു പെരുമഴ പെയ്ത് പുഴയിലെ വെള്ളമുയർന്നിറങ്ങുന്പോൾ കരക്കടിയുന്ന മാലിന്യക്കൂന്പാരങ്ങൾ കൂട്ടുകാർ പത്രങ്ങളിലും മറ്റും കണ്ടിട്ടില്ലേ. മാത്രവുമല്ല മിക്ക വ്യവസായശാലകളുടെ മാലിന്യക്കുഴൽ നീട്ടിയിരിക്കുന്നത് പുഴകളിലേക്കാണ്. ഇത് പുഴയിലെ ജലത്തെ മലിനമാക്കുന്നതിനൊപ്പം പുഴയിലെ ആവാസവ്യവസ്ഥ കൂടിയാണ് തകരാറിലാക്കുന്നത്. ലോകത്ത് വ്യവസായ മേഖലയിൽ 22 ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. വ്യവസായം കൂടുതലുള്ള രാജ്യങ്ങൾ 59 ശതമാനം വരെ ഉപയോഗിക്കുന്നു. വ്യവസായ മേഖല പ്രതിവർഷം പുറന്തള്ളുന്ന രാസമാലിന്യങ്ങൾ 30 കോടി ടണ്‍ വരും.

മഴയുടെ ലഭ്യത


ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് വയനാട്ടിലെ ലക്കിടിയായിരുന്നു. ഇന്നത് എറണാകുളത്തെ നേര്യമംഗലമാണ്. പ്രതിവർഷം 3000 മില്ലീമീറ്ററിലേറെ മഴ കിട്ടുന്ന കേരളത്തിലാണ് ശുദ്ധജല ലഭ്യത കുറഞ്ഞുവരുന്നത്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ 900മി. മീറ്ററും വടക്കൻ പ്രവിശ്യകളിൽ 3,500 മില്ലീമീറ്ററും മലനാട്ടിൽ 2,500, ഇടനാട്ടിൽ 1,400, ഇടുക്കിയിലും വയനാട്ടിലും 5,000, പാലക്കാട് 2,000 മില്ലീലിറ്റർ എന്നിങ്ങനെ കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രതിവർഷ മഴല ഭ്യത ഇന്ന് 1.820 ഘനമീറ്ററായി കുറഞ്ഞിരിക്കുകയാണ്. കേരളത്തിലെ ചിലയിടങ്ങളിൽ 4,500 മി. മീറ്ററും മറ്റു ചിലയിടങ്ങളിൽ 6000മി.മീറ്ററും മഴ കിട്ടാറുണ്ട്.

ആർസെനിക് കലർന്ന ഭൂജലം


ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങിലെ 68 ജില്ലകളിൽ ആർസനിക് മലിനീകരണം വ്യാപകമാണ്. ഹരിയാന, പഞ്ചാബ്, യു.പി, ബിഹാർ, പശ്ചിമ ബംഗാൾ, മണിപ്പൂർ, അസം, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണിത്. 20 സംസ്ഥാനങ്ങളിലെ 276 ജില്ലകളിൽ ഫ്ളൂറൈഡിന്‍റെ അംശം ഭൂജലത്തിൽ കലരുന്നതായി കണ്ടെത്തി. കേന്ദ്ര ഭൂജല ബോർഡ് ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററുമായി ചേർന്ന് യമുനാ നദീതീരത്തും പശ്ചിമബംഗാളിലെ നാദിയ, 24 പർഗാനാസ് പ്രദേശത്തും നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇവിടത്തെ ജനങ്ങളിൽ ആർസെനിക്കോസിസ്, കെരട്ടോസിസ്, അർബുദം എന്നീ രോഗങ്ങൾ കണ്ടെത്തി. ഇതിനുകാരണം ആർസെനിക് കലർന്ന ഭൂജലമാണ്.

ഭൂജലവിതാനം താഴുന്നു


ലോക ജനസംഖ്യയിലെ 18 ശതമാനം ഇന്ത്യയിലാണ്. എന്നാൽ ലോകത്തിലെ നാല് ശതമാനം ജലവിഭവം മാത്രമാണ് ഇന്ത്യയിലുള്ളത്. 1947ൽ ഇന്ത്യയിലെ ആളോഹരി വാർഷിക ജലലഭ്യത 6042 ക്യുബിക് മീറ്ററായിരുന്നു. 2001 ൽ അത് 1816 ആയി. 2011ൽ 1545 ആയി ചുരുങ്ങി. 2025 ആകുന്പോഴേക്കും ഇത് 1340 ആകുമെന്നാണ് കണക്ക്. ഇന്ത്യയിൽ ഭൂജല വിതാനം അനുദിനം താഴ്ന്നുവരികയാണ്. മഴയെ മണ്ണിലേക്ക് ഇറക്കാതെ ഭൂജലം ഊറ്റിയെടുക്കുന്നതിനാലാണിത്. ഹരിത വിപ്ലവത്തിന്‍റെ ഫലമായി ഭക്ഷ്യ ഉത്പാദനം കൂടിയതനുസരിച്ച് ഭൂജലചൂഷണം കൂടി. കർഷകർക്ക് വൈദ്യുതിക്കും പന്പിനും വൻ സബ്ബ്സിഡി നൽകിയതോടെ ഗ്രാമങ്ങളിൽ കുഴൽ കിണറുകളും പെരുകി. മോട്ടോർ ഉപയോഗിച്ചുള്ള ജലചൂഷണം ഭൂജലവിതാനം താഴ്ത്തി. 1960ൽ കാർഷിക ആവശ്യങ്ങൾക്ക് വെറും 30 ശ തമാനം ഭൂജലമാണ് ഉപയോഗിച്ചിരുന്നത്. ഇന്നത് 60 ശതമാനമായി ഉയർന്നിരിക്കുകയാണ്. മഴയിൽ ലഭിക്കുന്ന ഉപരിതല ജലത്തിന്‍റെ ഉപയോഗം 1950 ൽ 58 ശതമാനമായിരുന്നു. ഇന്നത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

മഴ ദിനങ്ങൾ കുറയുന്നു


മേഘ സ്ഫോടനത്തിലൂടെ കനത്ത മഴപെയ്ത് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രതിഭാസം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണെന്ന് കാലാവസ്ഥാപഠന കേന്ദ്രത്തിന്‍റെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തകാലത്ത് ചെന്നൈ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇതിന് ഉദാഹരണമാണ്. മഴദിനങ്ങൾ കുറയുകയും കനത്ത മഴ ഒന്നിച്ച്പെയ്യുന്ന പ്രതിഭാസം വർധിക്കുകയും ചെയ്യുന്ന സാഹചര്യം ഭൂജല ലഭ്യത കുറയ്ക്കും. ഇതിനാൽ ഭൂജല പോഷണത്തിനായി പോംവഴികൾ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.

  • ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്ന ശീലം നിർബന്ധപൂർവം വളർത്തിയെടുക്കുക.
  • ഓരോ പറന്പിലും വീഴുന്ന മുഴുവൻ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. മുറ്റങ്ങളുടെ വശങ്ങളിൽ ചാലുകൾ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികൾ ഉണ്ടാക്കിയോ പരിഹാരം കാണാം.
  • ജലവിനിയോഗത്തിലെ മിതത്വം. ടാപ്പ് തുറന്ന് വെച്ച് കുളിക്കുക, കൈയും മുഖവും കഴുകുക, തുണി അലക്കുക, പാത്രം കഴുകുക എന്നീ ശീലങ്ങളെ ഒഴിവാക്കാം. ബക്കറ്റിലോ വലിയൊരു പാത്രത്തിലോ വെള്ളം പിടിച്ചുവെച്ച് ആവശ്യത്തിനുപയോഗിക്കാം.
  • മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ-മാലിന്യ സംസ്കരണത്തിനൊപ്പം ഇക്കാര്യങ്ങളിലും ശ്രദ്ധ വേണം
  • ലോകത്തിൽ ഏറ്റവും കൂടുതൽ കിണറുകളുള്ള പ്രദേശമാണ് കേരളം. ചതുരശ്ര കിലോമീറ്ററിൽ 250 ൽ കൂടുതൽ കിണറുകൾ. ആകെ കിണറുകൾ അരക്കോടിയിലധികം. പുരപ്പുറത്തെ മഴവെള്ളം ടാങ്കുകളിൽ ശേഖരിച്ച് ബാക്കിവരുന്ന മഴവെള്ളത്തെ കിണറിലേക്ക് ഇറക്കാം. ഇത് ഭൂജല വിതാനം ഉയർത്തും.

ജലം

1.ഖരമായും ദ്രാവകമായും, വാതകമായും മാറാൻ കഴിവുള്ള ഏക പദാർത്ഥം.
2.വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകം.
3.ഭൂമിയിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു.
4.മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും മണ്ണിനു അടിയിലൂടെ സാവധാനത്തിലും ചലിച്ചു കൊണ്ടിരിക്കുന്നു.
7.ഭൂഗർഭജലം പാറകളുടെയും, മണ്ണിന്‍റെയും പാളികളിലൂടെ സാവധാനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പാളികളാണ് ജലവാഹിനികൾ.
8. ജലസ്രോതസിന്‍റെ പ്രധാന ഭാഗം ഭൂഗർഭജലം ആണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് കൂടുതൽ പുഷ്ടിപ്പെടുന്നു.
8.ജലത്തിന്‍റെ ലഭ്യത, മണ്ണിന്‍റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം, എന്നിവ ജലം ശേഖരിക്കപ്പെടുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
9. രുചിയും മണമില്ലാത്തതും നിറമില്ലാത്തതുമായ അജൈവ രാസവസ്തുവാണ് വെള്ളം.
10. ഒരൊറ്റ ജല തന്മാത്രയിൽ (H2O) രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ജലസ്രോതസ്‌സുകൾ
നമ്മുടെ ജല സ്രോതസ്‌സുകളെ മൂന്നായി തരം തിരിക്കാം


1.മഴവെള്ളം- ഏറ്റവും ശുദ്ധം (അന്തരീക്ഷം മാലിനീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ) നേരിട്ട് ശേഖരിക്കാം .ഉപരിതലത്തിലൂടെ ഒഴുകുന്നു. മണ്ണിലേക്ക് ഇറങ്ങുന്നു. നീരുരവകളിലും,ജലാശയങ്ങളിലും എത്തുന്നു .ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നു. അവശേഷിക്കുന്നത് കടലിൽ എത്തുന്നു.
2.ഉപരിതല ജലം-അരുവികൾ, തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്നു. ശാസ്ത്രീയമായി സംരക്ഷിച്ചതോ, അല്ലാത്തതോ ആയിരിക്കും ഇവ.
3.ഭൂഗർഭജലം-ഭൂമിയുടെ ഉപരിതലത്തിൽ കൂടി അരിച്ചിറങ്ങി അന്തർഭാഗത്തുള്ള വിള്ളലുകൾ ,പാറക്കെട്ടുകളുടെ വിടവുകൾ എന്നിവയിൽ കൂടിവന്നു രൂപപ്പെടുന്ന ജലം വർഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്. അശാസ്ത്രീയമായി ഉപയോഗിച്ചാൽ തീർന്നുപോകും. തുറന്ന കിണർ, കുഴൽക്കിണർ എന്നിവയിലൂടെ നാം എടുക്കുന്നു. 

ജല മാനേജ്മെന്‍റ്


ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജല മാനേജ്മെന്‍റ്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം. മലിനമാകാതിരിക്കാൻ എന്ത് ചെയ്യണം, ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം, അതിന്‍റെ മുൻഗണന എന്തായിരിക്കണം, ദുരുപയോഗവും, അമിത ഉപയോഗവും എങ്ങനെ തടയാം, കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജല മാനേജുമെന്‍റിന്‍റെ ഭാഗമായി വരുന്നവയാണ്.

 

Tags : drinkingwater rainwater well river

Recent News