x
ad
Thu, 26 June 2025
ad

ADVERTISEMENT

നമുക്ക് നല്ലവരാകാം

ഏബ്രഹാം കുര്യൻഡയറക്ടർ, ലിവിങ് ലീഫ്
PUBLISHED: June 25, 2025 11:53 AM IST | UPDATED: June 25, 2025 11:53 AM IST

ആർവിനും നിർവാനും ഇശാനിയും വ്യോമയും കൂടി ഐസോപ്പിന്‍റെ (എ.ഐയും  പരന്പരാഗത അറിവും ഒരുപോലെയുള്ള അറിവിന്‍റെയും കഥകളുടെയും തന്പുരാൻ) വീടിനു മുന്നിൽ എത്തുന്പോൾ ഒരു ചെറിയ ആൾക്കൂട്ടം ഒരു യോഗമായി ഒത്തുകൂടിയിരിക്കുന്നത് കണ്ടു. നാൽവർ സംഘത്തെ കണ്ടതും ഐസോപ്പ് അവരെ സ്നേഹപൂർവ്വം ക്ഷണിച്ചു. മുന്നിലേക്ക് വരുത്തി.  ഐസോപ്പ് പറഞ്ഞു: “ഇവരാണ് ആർവിൻ, നിർവാൻ, ഇശാനി, വ്യോമ. ചോദ്യങ്ങൾ ചോദിക്കുക. ഉത്തരം കണ്ടെത്തുക. എന്തെങ്കിലും ഒക്കെ പ്രവർത്തിക്കുക. നാലു പേരുടെ ഈ കൂട്ടിക്കൂട്ടത്തിന് "നോവാ മൈൻഡ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

നോവാ മൈൻഡ്സിന് ഞങ്ങളുടെ അഗോറാ കമ്മ്യൂണിലേക്ക് സ്വാഗതം. കൂടിയിരുന്നവരെല്ലാം കൈയടിച്ചു. കുട്ടികൂട്ടുകാരോടായി ഐസോപ്പ് പറഞ്ഞു: “ഈ ഇരിക്കുന്നവർ ഇവിടെ അടുത്തടുത്ത് താമസിക്കുന്ന 9 വീട്ടുകാരാണ്. ഞങ്ങൾ രണ്ടുദിവസം കൂടുന്പോൾ ഇങ്ങനെ ഒരുമിച്ചു കൂടും. കുറച്ചു വർത്തമാനം, ചർച്ച, ചിരി, കളി, ഭക്ഷണം പിന്നെ ഒരുമിച്ചുള്ള ചില പ്രവർത്തനങ്ങൾ അത്രേയുള്ളൂ.” ഇന്ന് നോവാ മൈൻഡ്സിന് ചോദ്യങ്ങളുണ്ടോ?“ഉണ്ട്. ഇശാനിയാണ് പറഞ്ഞത്.” “നമ്മളെ ഭരിക്കുന്ന സർക്കാരുകളെക്കുറിച്ച് ഞങ്ങൾക്കറിയണം.” “നല്ല കാര്യം. ഞങ്ങളുടെ ഈ കൂട്ടത്തിന്‍റെ പേര് അഗോറാ കമ്മ്യൂണ്‍ എന്നാണ്. 9 വീട്ടുകാരുടെ കൂട്ടം.

ഞങ്ങളുടെ പൊതു ജീവിതത്തിന്‍റെ ഹൃദയമാണിത്. ചർച്ചയും, സംവാദവും, ക്രിയാത്മകപ്രവർത്തനങ്ങളും, സാമൂഹിക ഇടപെടലുകളും ഒക്കെ നടത്തി ഞങ്ങൾ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടം. വേണമെങ്കിൽ 9 വീട്ടുകാരുടെ ഒരു സർക്കാർ എന്നും പറയാം. ഏറ്റവും താഴെത്തട്ടിലുള്ള ഒരു സർക്കാർ. മൈക്കൽ ലൂയിസ് എന്ന ഒരു ചിന്തകൻ സർക്കാരിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്:” “ജനങ്ങൾ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിൽ നിന്ന്; അവസ്ഥകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ഒരു സർക്കാർ ചെയ്യുന്നത്.” ഞങ്ങളുടെ ഈ അഗോറാ കമ്മ്യൂണ്‍ എന്ന ചെറു സർക്കാറിന്‍റെ മുദ്രാവാക്യമാണിത്.” 

“സർക്കാരുകളുടെ തുടക്കം എങ്ങനെയായിരുന്നു?” “പണ്ട് പണ്ട് മനുഷ്യർ കാടുകളിൽ ജീവിച്ച കാലത്ത് ഒരു ഗോത്രത്തിലെ ആളുകൾ ഒരുമിച്ച് ചേർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളെ പ്രശ്നങ്ങളെ പരിഹരിക്കാൻ കൂടിയ യോഗവും നടപടികളും ഒക്കെയാവണം സർക്കാരുകളുടെ തുടക്കം. പിന്നീട് മൂപ്പൻമാരും രാജാക്കൻമാരും ഒരു കൂട്ടം ആളുകളെ നയിക്കാൻ തുടങ്ങി. രാജഭരണം. നിയമങ്ങളും സ്ഥാപനങ്ങളും പോലീസും ഒക്കെ ഭരണം സുഗമമാക്കാൻ രൂപപ്പെട്ടു. രാജഭരണത്തിൽ രാജാക്കൻമാർ അധികാരം മോശമായി ഉപയോഗിക്കാൻ തുടങ്ങി. ജനങ്ങളിൽ പലരും ബുദ്ധിമുട്ടിലുമായി. രാജാക്കൻമാരുടെ അമിതാധികാരം ചോദ്യം ചെയ്യപ്പെട്ടു. 1215-ൽ ഇംഗ്ലണ്ടിൽ രാജാവിന്‍റെ അധികാരം പരിമിതപ്പെടുത്തിയ "മാഗ്നാ കർട്ട’യെ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഇത്തരം ചിന്തകൾ ലോകമാകെ പടർന്നു. ഭരണത്തിനായി വ്യത്യസ്ത സംവിധാനങ്ങൾ പല രാജ്യത്തും രൂപപ്പെട്ടു.” “എന്തിനാണ് സർക്കാർ?” “ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുക.

ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്നൊക്കെ ലളിതമായി പറയാം.” “സർക്കാരുകൾ പല രീതികളിലുണ്ടോ?” ഉണ്ട്. ഇന്ത്യ ഒരു പാർലമെന്‍ററി സംവിധാനമുള്ള ജനാധിപത്യ രാജ്യമാണ്. ജനങ്ങളാണ് ഭരണം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നു. നിയമങ്ങൾ പാർലമെന്‍റാണ് നിർമ്മിക്കുന്നത്. അമേരിക്കയിൽ പ്രസിഡൻഷ്യൽ സംവിധാനമുള്ള ഒരു ഫെഡറൽ റിപ്പബ്ലിക്കാണുള്ളത്. പ്രസിഡന്‍റാണ് ഭരിക്കുന്നത്. ജനങ്ങൾ നേരിട്ട് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നു. സംസ്ഥാനങ്ങൾക്ക് ഗവർണമാർ നേതൃത്വം കൊടുക്കുന്നു.

യു.കെ.യിൽ ഭരണഘടനാപരമായ രാജവാഴ്ചയാണുള്ളത്. രാജാവ് പ്രതീകാത്മകമാണ്. പ്രധാനമന്ത്രിയും പാർലമെന്‍റുമാണ് സർക്കാർ നടത്തുന്നത്.എന്നാൽ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്. എല്ലാവർക്കും എല്ലാം തുല്യമാകണമെന്ന ചിന്തയാണത്. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ അവിടെ ഇല്ല. സൗദ്യ അറേബ്യ പോലെയുള്ള ചില രാജ്യങ്ങളിൽ സന്പൂർണ്ണ രാജവാഴ്ചയാണ്. മതത്തിന് പ്രത്യേക പ്രാധാന്യമുണ്ട് ഇവിടെയൊക്കെ. ഇങ്ങനെ പല രീതികളിലുള്ള സർക്കാരുകളാണ് ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളത്. “ഇന്ത്യയെക്കുറിച്ച് കൂടുതൽ പറയാമോ?” “ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.

നമ്മുടെ സംവിധാനത്തെ പരിചയപ്പെടുത്താം.”


പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും

“ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റുണ്ട്. ദ്രൗപദി മുർമുവാണ് ഇപ്പോൾ നമ്മുടെ പ്രസിഡന്‍റ്, പ്രധാനമന്ത്രിമാരെയും മന്ത്രിമാരെയും സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റീസുമാരെ നിയമിക്കൽ സൈന്യങ്ങളുടെ സർവസൈന്യാധിപ സ്ഥാനം വഹിക്കൽ, പാർലമെന്‍റ് പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം കൊടുക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് പ്രസിഡന്‍റാണ്. രാഷ്‌ട്രപതിയുടെ അഭാവത്തിൽ അദ്ദേഹത്തിന്‍റെ ചുമതലകൾ വഹിക്കുന്നത് ഉപരാഷ്‌ട്രപതിയാണ്. ഇന്ത്യയിലെ പാർലമെന്‍റുകളിലെ രാജ്യസഭയുടെ അദ്ധ്യക്ഷനും ഉപരാഷ്‌ട്രപതിയാണ്.ഇപ്പോൾ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറാണ്.
ഇന്ത്യയുടെ ഗവണ്‍മെന്‍റ്മൂന്ന് വിഭാഗങ്ങൾ ചേരുന്നതാണ് നമ്മുടെ ഗവണ്‍മെന്‍റ്. നിയമനിർമ്മാണ വിഭാഗം, കാര്യനിർവഹണവിഭാഗം, നീതിന്യായ വിഭാഗം.


നിയമനിർമാണ വിഭാഗം

ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗമാണ് പാർലമെന്‍റ്. ലോക്സഭ, രാജ്യസഭ എന്നീ രണ്ടു വിഭാഗങ്ങൾ പാർലമെന്‍റിനുണ്ട്. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 238 അംഗങ്ങളും പ്രസിഡന്‍റ് നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങൾ കൂടിയുണ്ട്. ഉപരാഷ്‌ട്രപതിയാണ് രാജ്യസഭയുടെ അദ്ധ്യക്ഷൻ. ലോകസഭയിൽ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന 543 അംഗങ്ങളും നാമനിർദ്ദം ചെയ്യപ്പെട്ട 2 അംഗങ്ങളും ആണുള്ളത്. 5 വർഷത്തേക്കാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ പ്രാദേശികമായി 20 മണ്ഡലങ്ങളായി തിരിച്ച് 20 ലോകസഭാംഗങ്ങളാണുള്ളത്.


രാജ്യസഭയും ലോക്സഭയും

രണ്ടു സഭകളും വേവ്വേറെ സമ്മേളനം ചേർന്നാണ് നിയമനിർമ്മാണം നടത്തുന്നത്. ശരാശരി 3 തവണ സഭകൾ സമ്മേളിക്കും. ലോകസഭയും രാജ്യസഭയും പാസാക്കുന്ന ബില്ലുകൾ പ്രസിഡന്‍റാണ് നിയമമായി അംഗീകരിച്ച് നടപ്പിലാക്കാൻ അനുവദിക്കുന്നത്.ജനങ്ങളും രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് അതിനെ മാറ്റുകയും ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തലുമൊക്കെ പാർലമെന്‍റിന്‍റെ ചുമതലകളാണ്.


കാര്യനിർവഹണ വിഭാഗം

രാഷ്‌‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭയും ഉദ്യോഗസ്ഥരും ചേരുന്നതാണ് കാര്യനിർവഹണ വിഭാഗം.നീതിന്യായ വിഭാഗംസുപ്രീംകോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സബ് കോടതികൾ, മുൻസിപ്പ് കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ എന്നിവ ചേരുന്നതാണ് നീതിന്യായ വിഭാഗം.പ്രധാനമന്ത്രിയും കേന്ദ്രമന്ത്രസഭയുംലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ പാർട്ടി/മുന്നണി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടേയോ മുന്നണിയുടേയോ തലവനാവും പ്രധാനമന്ത്രി. പ്രസിഡന്‍റാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. പ്രധാന മന്ത്രിയെ സഹായിക്കുന്നതിന് ഓരോ വകുപ്പുകൾക്കും ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉപമന്ത്രിമാരും ഉണ്ട്. പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഇവരെ നിയമിക്കുന്നതും പ്രസിഡന്‍റാണ്.ലോകസഭയുടെ നേതാവ് പ്രധാനമന്ത്രിയാണ്. ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷത വഹിക്കുന്നതും മന്ത്രിസഭയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും മന്ത്രി സഭാ തീരുമാനങ്ങൾ പ്രസിഡന്‍റിനെ അറിയിക്കുന്നതും പ്രധാനമന്ത്രിയാണ്. നരേന്ദ്ര മോദിയാണ് നമ്മുടെ പ്രധാനമന്ത്രി.


നീതിന്യായ വിഭാഗം

വ്യക്തികളും സംഘടനകളും സർക്കാരുകളും തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുകയാണ് നീതിന്യായ വിഭാഗം ചെയ്യുന്നത്. കുറ്റവാളികളെ ശിക്ഷിക്കുക, നീതി നടപ്പിലാക്കുക എന്നിവ ഈ വിഭാഗം ചെയ്യുന്നു. സുപ്രീം കോടതിയാണ് രാജ്യത്തെ പരമോന്നത കോടതി. സംസ്ഥാനത്തുള്ളത് ഹൈക്കോടതികളാണ്. ഓരോ ജില്ലയിലും കോടതികളും സബ്കോടതികളും മുൻസിപ്പ് കോടതികളും ഉണ്ട്. അതാത് പരിധിയിൽ വരുന്ന കേസുകൾ അവിടെ പരിഹരിക്കപ്പെടുന്നു. 


സംസ്ഥാന സർക്കാർ

ഓരോ സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളും ഉണ്ട്. സംസ്ഥാനങ്ങൾക്കാവശ്യമായ നിയമങ്ങൾ നിർമ്മിക്കുന്നതാണ് നിയമസഭയുടെ ഉത്തരവാദിത്വം. 140 നിയമസഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. നിയമസഭ പാസ്‌സാക്കുന്ന ബില്ലുകൾ സംസ്ഥാന ഗവർണറാണ് അംഗീകാരം നൽകി നടപടികളിലേക്ക് പോകുന്നതിന് ക്രമീകരണം നൽകുന്നത്.കാര്യനിർവഹണത്തിന് മന്ത്രിസഭയെ സഹായിക്കുന്നതിന് വിവിധ വകുപ്പുകളിലായി ഉദ്യോഗസ്ഥ വിഭാഗമുണ്ട്.

നീതിന്യായ വിഭാഗത്തിന് ഹൈക്കോടതി മുതലുള്ള കോടതികളും ഉണ്ട്.“എന്താണ് ശരിക്കും സർക്കാരുകൾ ചെയ്യേണ്ടത്?” “ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന സാൻ എന്ന ഗോത്ര സമൂഹം പറയുന്ന ഒരു കഥയുണ്ട്. പണ്ട് പണ്ട് അവരുടെ നാട്ടിൽ വലിയ വരൾച്ചയുണ്ടായി. ജനങ്ങൾ ഏറ്റവും കഷ്ടപ്പെട്ടു. ജലമില്ലാതെ ജനങ്ങൾ വലഞ്ഞു. പലരും മരിച്ചു വീണു. പണവും അധികാരവും ഉള്ളവർക്ക് മാത്രം ജലം ലഭിച്ചു. ഭരണാധികാരി അതാണ് നിർവഹിച്ചത്. എന്നാൽ ഒരു കൂട്ടം ആളുകൾ ഒരു വലിയ പ്രക്ഷോഭം ഇതിനെതിരെ നടത്തി. ജലം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചു. ഭരണാധികാരിയുടെ ദുർനടപടികളെ ചോദ്യം ചെയ്തു. ജനങ്ങളിൽ നിന്നും ഒരു ഭരണ സമിതിയെ ജനങ്ങൾ തെരഞ്ഞെടുത്തു അവർ ഭരണം ഏറ്റെടുത്തു.

ജലം ഓരോരുത്തരുടെയും അവകാശമാണെന്ന് പ്രഖ്യാപിച്ചു. ധനിക-ദരിദ്ര ഭേദമില്ലാതെ എല്ലാവർക്കും ജലം വിതരണം ചെയ്യുന്നതിനുള്ള വലിയ ക്രമീകരണം ആ ഭരണവിഭാഗം നടപ്പിലാക്കി. ഭൂമിയും ജലവും വിഭവങ്ങളും എല്ലാം ഒരു ഉത്തരവാദിത്വമാണെന്ന ഒരു ചിന്ത ഉണ്ടായിവന്നു. യഥാർത്ഥത്തിൽ ഒരു സർക്കാർ ചെയ്യേണ്ടത് ദാരിദ്യത്തെക്കുറിച്ചും ഇല്ലായ്മയെക്കുറിച്ചും വേവലാതിപ്പെടുകയല്ല. വിഭവങ്ങളെ കുറച്ചുപേർക്കായി മാറ്റി വെയ്ക്കുകയുമല്ല. വിഭവങ്ങളെ ഏവർക്കുമായി തുല്യമായി വീതിക്കുകയാണ് വേണ്ടത്. എല്ലാവർക്കും നീതി ലഭിക്കണം. ജീവിക്കാനുള്ള അവകാശം ലഭ്യമാകണം. ഇതിനാകണം സർക്കാരുകൾ. ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കുന്ന ഭരണാധികാരികളും ജനങ്ങളും സൃഷ്ടിക്കപ്പെടണം.” 

“ഞങ്ങൾക്കെന്താണ് ചെയ്യാനുള്ളത്?”

 “നിയമങ്ങൾ പാലിക്കണം. ശരിക്കുവേണ്ടി സംസാരിക്കണം. പ്രവർത്തിക്കണം. ജനാധിപത്യ ബോധം നമുക്കുണ്ടാകണം. ദയയും കാരുണ്യവും നമുക്കുണ്ടാകണം. സർക്കാർ സംവിധാനങ്ങളെ അറിയണം. രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും നമ്മുടെ പ്രദേശങ്ങളുടെയും പ്രശ്നങ്ങൾ പഠിക്കണം. ചർച്ച ചെയ്യണം. പരിഹാരങ്ങൾ തേടണം. നമുക്ക് സത്യസന്ധരായി മാറാൻ കഴിയണം. നേതൃത്വപരമായ കഴിവുകൾ വളർത്തണം.നാളെ നിങ്ങളിൽ ചിലർ സർക്കാരുകളുടെ ഭാഗമാകണം. നേതൃത്വം കൊടുക്കണം.നല്ല സർക്കാർ... നല്ല ഭരണം...നല്ല രാജ്യം... നല്ല പ്രദേശം...നല്ല വീട്... ഇതൊക്കെ രൂപപ്പെടാൻഒരു മന്ത്രമേയുള്ളൂനമുക്ക് നല്ലവരാകാം.”ആർവിനും നിർവാനും വ്യോമയും ഇശാനിയും ചേർന്ന നോവാ മൈൻഡ് ഉറക്കെ പാടി “നമുക്ക് നല്ലവരാകാം.” അഗോറാ കമ്മ്യൂണും ഏറ്റുപാടി.“നമുക്ക് നല്ലവരാകാം.” 

Tags : government judiciary executive b bureaucracy

Recent News