x
ad
Wed, 25 June 2025
ad

ADVERTISEMENT

കുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയാം; രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചില മാര്‍ഗനിര്‍ദേശങ്ങള്‍

Nominitta Jose
PUBLISHED: June 19, 2025 04:39 PM IST | UPDATED: June 19, 2025 04:39 PM IST

കുട്ടികളില്‍ പൊതുവെ കാണപ്പെടുന്ന ന്യൂറോഡെവലപ്മെന്‍റൽ ഡിസോര്‍ഡറുകളിലൊന്നാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്‌ടിവിറ്റി ഡിസോര്‍ഡര്‍ അഥവ എഡിഎച്ച്ഡി. കുട്ടികളുടെ പഠനം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ സ്വഭാവസവിശേഷതകളെയൊക്കെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. എഡിഎച്ച്ഡി നേരത്തേ തിരിച്ചറിയുവാനും അത്തരം കുട്ടികളോട് എങ്ങനെ ഇടപെടണമെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പത്തു വയസുകാരനായ ആദിത്യ (പേര് സാങ്കല്പികം) നാലാം ക്ലാസില്‍ പഠിക്കുകയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അടക്കമില്ലാത്ത സ്വഭാവത്തിനുമുടമയുമായ ആദിത്യയെക്കുറിച്ച് അവന്‍റെ അമ്മയ്ക്ക് എപ്പോഴും ആശങ്കയാണ്.


ആദിത്യയുടെ അമ്മ അഭിമുഖീകരിച്ച പ്രധാനപ്പെട്ട ചില വെല്ലുവിളികള്‍ നമുക്ക് നോക്കാം.
ഹൈപ്പര്‍ ആക്‌ടിവിറ്റി : ആദിത്യ വെറുതേയിരിക്കുകയേയില്ല. എപ്പോഴും ഓട്ടം, ചാട്ടം, ക്ലൈംബിംഗ് ഒക്കെയാണു താത്പര്യം. ഒരു കളിപ്പാട്ടമെടുത്ത് വളരെ അപൂര്‍വമായാണ് അവന്‍ കളിക്കാനിരിക്കുക. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ അത് ഉപേക്ഷിച്ചുപോകുകയും ചെയ്യും.

ഇംപള്‍സിവിറ്റി: എപ്പോഴും ഓടിച്ചാടി നടക്കുന്ന സ്വഭാവം കാരണം അടിക്കടി വീഴുവാനും ശരീരത്തില്‍ മുറിവുകളും മറ്റു പരിക്കുകളും ഉണ്ടാകുവാനുമുള്ള സാധ്യതകള്‍ ഏറെയാണ്. കുട്ടിക്ക് വികൃതിയും ബഹളവും കൂടുതലായതിനാല്‍ വീട്ടില്‍ ശാന്തതയോടെയിരിക്കുവാന്‍ ഏറെ പ്രയാസമാണ്.

ശ്രദ്ധക്കുറവ്: ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ആദിത്യ എപ്പോഴും ഏറെ പ്രയാസപ്പെടാറുണ്ട്. നിരന്തരമായ കര്‍ക്കശ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രമാണ് അവന്‍ ഹോംവര്‍ക്കുകള്‍ ചെയ്യുവാനായി ആരംഭിക്കുക. അവന്‍റെ ശ്രദ്ധാശേഷി ഹ്രസ്വമാണ്, പ്രത്യേകിച്ച് തുടര്‍ച്ചയായി കുറച്ചധികനേരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കേണ്ടുന്ന കാര്യങ്ങളില്‍.

ബിഹേവിയറല്‍ പ്രോബ്ലംസ് (സ്വഭാവത്തിലെ പ്രശ്നങ്ങള്‍): ചെറിയ കാര്യങ്ങളില്‍പ്പോലും ദുഃശാഠ്യം പിടിക്കുക, അവന്‍റെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുക, അമ്മയെ അലോസരപ്പെടുത്തുന്നതിനായി മാത്രം പറഞ്ഞ കാര്യങ്ങളില്‍ നേരെ വിപരീതമായിട്ടുള്ളവ ചെയ്യുക തുടങ്ങിയ സ്വഭാവരീതികള്‍.

സ്‌കൂളിലെ വെല്ലുവിളികള്‍: ആദിത്യ ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല, മറ്റു കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു, പലപ്പോഴും സഹപാഠികളെ മര്‍ദിക്കുന്നു എന്നിങ്ങനെയുള്ള പരാതികള്‍ അധ്യാപകര്‍ നിരന്തരം മാതാപിതാക്കളെ അറിയിക്കുന്നു. തന്‍റെ പുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം തീരെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുകയും പലപ്പോഴും നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു.

എഡിഎച്ച്ഡിയും സ്‌ക്രീന്‍ ടൈമും
എന്‍റെ കുഞ്ഞിന് എഡിഎച്ച്ഡി ഉണ്ടെങ്കില്‍ എങ്ങനെയാണ് ഞാനവനെ വീഡിയോകള്‍ കാണുന്നതിനും മൊബൈല്‍ ഗെയിമിംഗിനുമൊക്കെ ഇരുത്തുക? മാതാപിതാക്കള്‍ അവരോടുതന്നെയും, ഡോക്‌ടര്‍മാരോടും എപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്.
വീഡിയോകളിലും, ടെലിവിഷന്‍ പ്രോഗ്രാമുകളിലും അടിക്കടി ശബ്‌ദവും നിറങ്ങളും ചിത്രങ്ങളും വെളിച്ചത്തിന്‍റെ തീവ്രതയുമെല്ലാം മാറിക്കൊണ്ടിരിക്കുന്നതിനാലും തുടര്‍ച്ചയായ ശ്രദ്ധ ആവശ്യമില്ലാത്തതിനാലും എഡിഎച്ച്ഡിയുള്ള കുട്ടികള്‍ക്ക് സ്‌ക്രീനിനു മുന്പില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ സാധിക്കും. എങ്കിലും ഹൈപ്പര്‍ ആക്‌ടീവായ കുട്ടികള്‍ക്ക് ഗാഡ്ജറ്റുകള്‍ നല്‍കി ശീലിപ്പിക്കുന്നത് നല്ല ഒരു രീതിയല്ല. താത്കാലിക ആശ്വാസം ലഭിക്കുമെങ്കിലും സ്‌ക്രീന്‍ അഡിക്‌ഷന്‍ ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. അത് കുട്ടിയുടെ ശ്രദ്ധക്കുറവ് കൂടുതല്‍ വഷളാക്കിയേക്കാം. കൂടുതല്‍ മാനസികപ്രയത്‌നം ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള കുട്ടിയുടെ ശേഷിയെ ഇതു പ്രതികൂലമായി ബാധിക്കും. ആക്രമണസ്വഭാവമുള്ള കണ്ടന്‍റുകള്‍ കാണുന്നതിലൂടെ കുട്ടിയില്‍ ആക്രമണസ്വഭാവം വളരുവാനുള്ള അപകടസാധ്യതയുമുണ്ട്. അമിതമായ സ്‌ക്രീന്‍ ടൈം കുട്ടിക്ക് മറ്റു പ്രവൃത്തികളില്‍ താത്പര്യം കുറയുന്നതിന് കാരണമായി മാറാറുണ്ട്. അതിനാല്‍ എഡിഎച്ച്ഡി സ്വഭാവം കൈകാര്യം ചെയ്യുവാനുള്ള പ്രാഥമിക മാര്‍ഗമായി ഗാഡ്ജറ്റുകളെ കാണാതെ അവരുടെ നല്ല ശീലങ്ങള്‍ക്കുള്ള സമ്മാനമായി സ്‌ക്രീന്‍ ടൈം അനുവദിച്ചു നല്‍കാം.

 ഡോ. എച്ച്. നീരജ്

സൈക്യാട്രിസ്റ്റ്, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, അങ്കമാലി

Tags : ADHD CHILDREN ATTENTION attention deficit hyper active

Recent News