ADVERTISEMENT
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയിയുടെ (ജോപ്പൻ - 22) മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മ്യൂണിക് ഇന്ത്യൻ കോൺസുലേറ്റ്, കേന്ദ്ര കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ,
കേരള സഹകരണമന്ത്രി വി.എൻ. വാസവൻ, കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭ എംപി ജോസ് കെ.മാണി, നോർക്ക റൂട്ട്സ്, ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപ്പെടൽ സംഭവത്തിൽ ഉണ്ടായിട്ടുണ്ട്.
ബാഡൻ വ്യുർട്ടംബർഗ് സംസ്ഥാനത്തിലെ ഉൾമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അമൽ റോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമൽ ജർമനിയിലെത്തിയത്.
മരണ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. ജീവനൊടുക്കിയതാണെന്നാണ് സൂചന. മാതാവ് ബിന്ദു റോയി. ഒരു സഹോദരിയുണ്ട്.