x
ad
Thu, 3 July 2025
ad

ADVERTISEMENT

‘എന്താ മോനേ, ഇത് കണ്ണല്ലേ?..: വേദനയ്ക്കിടയിലും സാഹചര്യത്തെ സംയമനത്തോടെ നേരിട്ട മോഹൻലാൽ


Published: July 2, 2025 12:57 PM IST | Updated: July 2, 2025 12:57 PM IST

മാധ്യമപ്രവർത്തകന്‍റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ ആരായാലും രൂക്ഷമായി പ്രതികരിക്കേണ്ടിടത്ത് നടൻ മോഹൻലാൽ ചെയ്ത പ്രവൃത്തിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി.

ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്‍റെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടിയത്. മാധ്യമപ്രവർത്തകന്‍റെ മൈക്ക് കണ്ണിൽ തട്ടിയപ്പോൾ ആരായാലും രൂക്ഷമായി പ്രതികരിക്കേണ്ടിടത്ത് നടൻ മോഹൻലാൽ ചെയ്ത പ്രവൃത്തിക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി.

ചൊവ്വാഴ്ച ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്‍റെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടിയത്. 

ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.

ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്‍റെ കണ്ണിൽ തട്ടുകയായിരുന്നു.  ‘എന്താ മോനേ ഇത് കണ്ണല്ലേ, ഇതൊക്കെ, കണ്ണിലേക്കൊക്കെ"... എന്ന് ചോദിച്ച മോഹൻലാൽ ചിരിയോടെ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. 

കനത്ത പോലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ നിരവധി പേരാണ് മോഹൻലാലിന്‍റെ ക്ഷമയെയും മാതൃകാപരമായ പെരുമാറ്റത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്.

ആരും രൂക്ഷമായി പ്രതികരിച്ചു പോകുന്ന സാഹചര്യത്തിൽ മോഹൻലാലിന്‍റെ പ്രവൃത്തി നല്ല മാതൃകയാണെന്നും ഇദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ആയിരുന്നേൽ പ്രതികരണം ഇതുപോലെയാകില്ല എന്നും ആളുകൾ എഴുതി.

Tags : mohanlal

Recent News

Up