x
ad
Tue, 22 July 2025
ad

ADVERTISEMENT

പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ മുഖ്യമന്ത്രി: വി.ഡി. സതീശന്‍


Published: July 21, 2025 05:46 PM IST | Updated: July 21, 2025 05:46 PM IST

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറയിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പിആര്‍ ഏജന്‍സികളെക്കൊണ്ടു പറയിച്ചതും കേരളത്തിലെ സിപിഎം നേതാക്കള്‍ മലപ്പുറത്തിന് എതിരേ പറയുന്നതുമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പറയുന്നത്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണ്.


ഗുരുദേവനെ ഹൃദയത്തിലേറ്റിയിരിക്കുന്നവരാണു കേരളത്തിലുള്ളത്. ഗുരുദേവന്‍ പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ഗുരുദേവന്‍ പറയാന്‍ പാടില്ലെന്നു പറഞ്ഞതാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നു സമുദായ നേതാക്കള്‍ പിന്മാറണമെന്നും വി.ഡി. സതീശന്‍ അഭ്യർഥിച്ചു.

Tags :

Recent News

Up