ADVERTISEMENT
ഇസ്താംബൂൾ: ഇറാൻ-അമേരിക്ക ആണവചർച്ച അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയതെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ. ഇസ്താംബൂളിൽ ഇസ്ലാമിക സഹകരണ സമിതി (ഐഒസി) വിദേശകാര്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറാനും അമേരിക്കയും തമ്മിൽ ആറാംവട്ട ആണവചർച്ച തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഇസ്രയേലിനു നയതന്ത്ര മാർഗങ്ങളിൽ താത്പര്യമില്ലെന്ന് ഇതോടെ വ്യക്തമായി.
ഇസ്രേലി ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. തുർക്കി ഇറാനെ പിന്തുണയ്ക്കുന്നു. ഇസ്രയേലിനെ സ്വധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ നയതന്ത്ര മാർഗത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ഇസ്രയേലിനെതിരേ ഇറാൻ വിജയം വരിക്കുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും എർദോഗൻ പറഞ്ഞു. ഗാസ യുദ്ധത്തിൽ പലസ്തീൻ ജനതയെ പട്ടിണിക്കിട്ടു കൊല്ലാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. മുസ്ലിം രാജ്യങ്ങൾ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒന്നിക്കേണ്ട സമയമാണിതെന്നും എർദോഗൻ കൂട്ടിച്ചേർത്തു.
Tags :