ADVERTISEMENT
ഇസ് ലാമബാദ്: 2026 സമാധാന നൊബേൽ സമ്മാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്യാനുള്ള പാക് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു.
ഇറാനെ യുഎസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികളാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. നോർവേയിലെ നൊബേൽ കമ്മിറ്റിക്ക് ട്രംപിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള കത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി ഇഷാക് ദറും നേരത്തേ കൈമാറിയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം.
ജാമിയത് ഉലെമ ഇ ഇസ്ലാം നേതാവ് മൗലാന ഫസലുർ റഹ്മാൻ, മുൻ സെനറ്റർ മുഷാഹിദ് ഹുസൈൻ, യുഎസിലേക്കുള്ള പാക്കിസ്ഥാന്റെ മുൻ അംബാസിഡർ മലീഹ ലോധി എന്നിവരാണ് പാക്കിസ്ഥാന്റെ തീരുമാനത്തെ എതിർക്കുന്നതിൽ പ്രധാനികൾ.