ADVERTISEMENT
ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ മേജര്‍ കൊല്ലപ്പെട്ടു. മേജര്‍ മൂയിസ് അബ്ബാസ് ഷായാണ് ഖൈബര്‍ പഖ്തൂണ്‍ക്വാ പ്രവിശ്യയില്‍ തെഹ്രീക്-ഇ-താലിബാന് (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രവിശ്യയിലെ തെക്കന്‍ വസീരിസ്ഥാൻ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 ഭീകരരെ വധിച്ചെന്നും രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഏഴു സൈനികര്‍ക്ക് പരിക്കേറ്റു.
2019ലെ ബാലാക്കോട്ട് ആക്രമണത്തിനുശേഷമാണ് ഇന്ത്യയുടെ വ്യോമസേന ഉദ്യോഗസ്ഥനായ അഭിനന്ദന് വര്ധമാന് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന് ഉള്‍പ്പെടെയുള്ള വ്യോമസേനാസംഘമാണ്. മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു വര്‍ധമാന്റെ ആക്രമണം.
വിമാനം തകര്‍ന്നതിനെ ത്തുടർന്നാണു അഭിനന്ദന് പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. വിമാനം തുടര്‍ന്നതിനെത്തുടർന്ന് പാക് ഭൂപ്രദേശത്തു പാരച്യൂട്ട് വഴി ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം പിടികൂടുകയും പിന്നീട് നയതന്ത്ര ഇടപെടല്‍ വഴി ഇന്ത്യക്ക് കൈമാറുകയുമായിരുന്നു.
Tags : Abhinandan Varthaman