ADVERTISEMENT
ടെൽ അവീവ്: ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ ബോംബിട്ട യുഎസ് പ്രസിഡന്റ് ട്രംപിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. പ്രസിഡന്റ് ട്രംപ് ശക്തികൊണ്ട് സമാധാനം സാധ്യമാക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
“ശക്തിയിലൂടെയാണ് സാധാനം ഉണ്ടാകുന്നതെന്നു ട്രംപും ഞാനും ഇടയ്ക്കിടെ പറയാറുള്ളതാണ്. ആദ്യം ശക്തി. പിന്നെ സമാധാനം. ഈ രാത്രി പ്രസിഡന്റ് ട്രംപും അമേരിക്കയും തങ്ങളുടെ ശക്തി കാട്ടിയിരിക്കുന്നു. പശ്ചിമേഷ്യയെ സമാധാനത്തിലേക്കു ഐശ്വര്യത്തിലേക്കും നയിക്കുന്ന നീക്കമാണ് ട്രംപിൽനിന്നുണ്ടായത്”.
പ്രസിഡന്റ് ട്രംപിന് ഇസ്രേലി ജനത നന്ദി നെതന്യാഹു അറിയിച്ചു. ഇസ്രേലി സേനയുമായി സഹകരിച്ചാണ് അമേരിക്ക ഇറാനിൽ ബോംബിട്ടതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രയേലിലെ പ്രതിപക്ഷ നേതാക്കളടക്കമുള്ളവരും ട്രംപിനു നന്ദിപറഞ്ഞു. ട്രംപിന്റെ നീക്കത്തിലൂടെ പശ്ചിമേഷ്യയിലെ അണ്വായുധ മത്സരം അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് യെയിർ ലാപിഡ് പറഞ്ഞു.
Tags :