ADVERTISEMENT
ഡബ്ലിൻ: അയർലൻഡിലെ സൈനികക്യാന്പിൽ ചാപ്ലൈനായ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം രാജ്യത്തെ ആദ്യത്തെ ജിഹാദി ആക്രമണമാണെന്നു പോലീസ്. ഈവർഷത്തെ യൂറോപ്യൻ യൂണിയൻ ടെററിസം സിറ്റുവേഷൻ ആൻഡ് ട്രെൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണം നടന്നതായും റിപ്പോർട്ടിലുണ്ട്.
ഗാൽവെയിലെ റെൻമോർ ബാറക്സിൽ ചാപ്ലൈനായ ഫാ. പോൾ മർഫിയെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പതിനേഴുകാരനായ അക്രമി കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ പ്രതിക്ക് കോടതി ഈ വർഷം ആദ്യം പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. പ്രതി 15-ാം വയസിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണെന്നും ഓൺലൈനിലൂടെ ഐഎസ് ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടനാകുകയുമായിരുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.