x
ad
Sat, 28 June 2025
ad

ADVERTISEMENT

ഉത്തരകൊറിയയുമായുള്ള തർക്കം പരിഹരിക്കുമെന്ന് ഡോണൾഡ് ട്രംപ്


PUBLISHED: June 28, 2025 06:30 AM IST | UPDATED: June 28, 2025 06:30 AM IST

വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയുമായുള്ള തർക്കം പരിഹരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന പരിപാടിക്കിടെ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

"കിം ജോംഗ് ഉന്നുമായി എനിക്ക് നല്ല ബന്ധമുണ്ട്, ശരിക്കും മികച്ചതാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഒരു സംഘർഷ സാധ്യതയുണ്ടെന്ന് ആരോ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ, അതിൽ ഞങ്ങൾ ഉൾപ്പെടില്ല,അത് പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു.' ട്രംപ് പറഞ്ഞു.

നേരത്തെ, ട്രംപ്, കിമ്മിന് അയച്ച കത്ത് ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയൻ പ്രതിനിധി സംഘം സ്വീകരിക്കാൻ പലതവണ വിസമ്മതിച്ചിരുന്നുവെന്ന് എൻ‌കെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ട്രംപിന്‍റെ 2017-2021 ലെ ആദ്യ ഭരണകാലത്ത് ട്രംപും കിമ്മും മൂന്ന് ഉച്ചകോടികൾ നടത്തിയിരുന്നു. രണ്ടാം തവണയും ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ ഉത്തരകൊറിയ ഒരു ആണവശക്തിയാണെന്ന് അംഗീകരിച്ചിരുന്നു.

കിമ്മുമായുള്ള ആശയവിനിമയത്തെ ട്രംപ് സ്വാഗതം ചെയ്യുമെന്ന് ജൂൺ 11 ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. എന്നാൽ ചർച്ചകളിലേക്ക് മടങ്ങാൻ ഉത്തരകൊറിയ താൽപര്യം കാണിച്ചിട്ടില്ല.

Tags :

Recent News