ADVERTISEMENT
ടെഹ്റാൻ: ഇസ്രയേലിനെതിരായ ആകാശയുദ്ധത്തിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഇറാൻ പുതിയ യുദ്ധവിമാനം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ചൈനയുടെ ചെംഗ്ദു ജെ-10സി യുദ്ധവിമാനമാണ് വാങ്ങുന്നത്. റഷ്യയുമായുള്ള യുദ്ധവിമാനക്കരാർ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് താരതമ്യേന വിലകുറഞ്ഞ ചൈനീസ് യുദ്ധവിമാനം വാങ്ങാനുള്ള ടെഹ്റാന്റെ നീക്കം.
റഷ്യയുടെ ഇരട്ട എൻജിൻ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. ഇത് നടക്കാതെവന്നതോടെയാണ് 4.5 തലമുറ യുദ്ധവിമാനമായ ചെംഗ്ദു ജെ-10സി സ്വന്തമാക്കാൻ ചൈനയുമായി ഇറാൻ ചർച്ചകൾ സജീവമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ ഇതേ വിമാനമായിരുന്നു പാക്കിസ്ഥാൻ അടുത്തിടെ ഇന്ത്യക്കെതിരായ സംഘർഷത്തിൽ ഉപയോഗിച്ചത്.
2023ലെ കരാര്‍ പ്രകാരം 50 എസ്-35 വിമാനങ്ങളായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ നാലു വിമാനങ്ങള്‍ മാത്രമേ റഷ്യ കൈമാറിയിട്ടുള്ളൂ. ഇതാണ് കരാറിൽനിന്ന് പിന്മാറാനും ചൈനീസ് യുദ്ധവിമാനം വാങ്ങാനും ഇറാനെ പ്രേരിപ്പിച്ചത്.
Tags : Iran China J-10C fighter jet