ADVERTISEMENT
ദുബായ്: ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മൂന്നു പേരെ ഇറാനിൽ തൂക്കിലേറ്റി. ഇറാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇർന ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഉർമിയ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.
ആസാഗ് ഷോജായി, ഇദ്രിസ് ആലി, ഇറാക്കി പൗരൻ റസൗൽ അഹമ്മദ് റസൗൽ എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊലപാതകങ്ങൾ നടത്താനായി രാജ്യത്തേക്ക് ഉപകരണങ്ങൾ കൊണ്ടുവന്നുവെന്നതാണ് ഇവർക്കെതിരേ ചുമത്തിയ കുറ്റം.
ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ചശേഷം ഇറാനിൽ ഇതുവരെ ആറു പേരെ തൂക്കിലേറ്റി. കൂടുതൽ പേരെ തൂക്കിലേറ്റുമെന്ന് സന്നദ്ധപ്രവർത്തകർ ഭയക്കുന്നു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള എഴുനൂറിലധികം പേർ ഇറാനിൽ അറസ്റ്റിലായിട്ടുണ്ട്.