ADVERTISEMENT
ഹോങ്കോംഗ്: ഹോങ്കോംഗിലെ അവസാന ജനാധിപത്യ പ്രതിപക്ഷ പാർട്ടിയായ ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സും (എൽഎസ്ഡി) പിരിച്ചുവിടുന്നു. ശക്തമായ രാഷ്ട്രീയ സമ്മർദം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് പാർട്ടി നേതൃത്വം വിശദീകരിച്ചു. സമ്മർദം എന്താണെന്നു വെളിപ്പെടുത്തിയില്ല.
ഹോങ്കോംഗിൽ രണ്ടു വർഷത്തിനിടെ പ്രവർത്തനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ പ്രതിപക്ഷ പാർട്ടിയാണിത്. അണികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് എൽഎസ്ഡി നേതാവ് ചാൻ പോ യിംഗ് വിശദീകരിച്ചു.
ചൈനീസ് നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിൽ അഞ്ചു വർഷം മുന്പുവരെ പ്രതിപക്ഷ പാർട്ടികൾ സജീവമായിരുന്നു. ചൈനീസ് ഇടപെടലുകൾക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളും അവർ നടത്തിയിരുന്നു.
ചൈനീസ് ഭരണകൂടം 2023ൽ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയതോടെയാണ് ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ നിർവീര്യമായിത്തുടങ്ങിയത്. ഏറ്റവും വലിയ പ്രതിപക്ഷ പ്രസ്ഥാനമായിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്വയം പിരിച്ചുവിട്ടിരുന്നു.
Tags :