ADVERTISEMENT
കോടഞ്ചേരി: എട്ടു മാസങ്ങൾക്ക് മുൻപ് ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കിയ ഓമശേരി-വേളംകോട്- കോടഞ്ചേരി റോഡ് തകർന്നു. ശാന്തിനഗറിനും - കോടഞ്ചേരിക്കും ഇടയിൽ 7.2 കിലോമീറ്റർ ദൂരത്തിനിടെ 55 ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടത്.
2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 15 കോടി രൂപ അനുവദിച്ചാണ് പത്ത് കിലോമീറ്റർ റോഡിന്റെ നിർമാണം ആരംഭിച്ചത്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ റോഡ് പണി കഴിഞ്ഞ ഒക്ടോബറിലാണ് പൂർത്തീകരിച്ചത്. സിഐആർഎഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമാണം നടത്തിയത്.
ശാന്തിനഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി വരെയാണ് റോഡിന്റെ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായത്. ഇതാണ് എട്ട് മാസം കൊണ്ട് തകർന്നത്. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.