x
ad
Sun, 29 June 2025
ad

ADVERTISEMENT

വാറൻ ബഫറ്റ് ആറു ബില്യണ്‍ ബെർക്ക്ഷെയർ ഓഹരികൾ ദാനം ചെയ്തു


PUBLISHED: June 29, 2025 02:42 AM IST | UPDATED: June 29, 2025 02:42 AM IST

ന്യൂയോർക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്കാർഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ്.

ബഫറ്റ് ബെർക്ക്ഷെയർ ഹാത്ത്‌‌വേയിലെ ആറു ബില്യണ്‍ ഡോളർ (600 കോടി രൂപ) ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കും സംഭാവന ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുന്പ് തന്‍റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം അദ്ദേഹം നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്.

ഏകദേശം 12.36 മില്യണ്‍ ബെർക്ക്ഷെയർ ക്ലാസ് ബി ഓഹരികൾ സംഭാവന ചെയ്തതോടെ ബഫറ്റിന്‍റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 60 ബില്യണ്‍ ഡോളറിലധികം ആയി.

ഗേറ്റ്സ് ഫൗണ്ടേഷന് 9.43 മില്യണ്‍ ഓഹരികളും, സൂസൻ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 943,384 ഓഹരികളും, മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്കും 660,366 ഓഹരികളും അദ്ദേഹം സംഭാവന ചെയ്തു. 94 വയസുള്ള ബഫറ്റ് 2006 മുതലാണ് തന്‍റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയത്.

ബെർക്ക്ഷെയറിന്‍റെ ഓഹരികളിൽ 13.8 ശതമാനം ഇപ്പോഴും വാറൻ ബഫറ്റിന്‍റെ കൈവശമുണ്ട്.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച്, ഈ സംഭാവനകൾക്കു മുന്പ് അദ്ദേഹത്തിന്‍റെ 152 ബില്യണ്‍ ഡോളറായിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാക്കി.

പുതിയ സംഭാവനകൾക്കു ശേഷം ബഫറ്റ് സന്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തും. കഴിഞ്ഞ ജൂണിൽ അദ്ദേഹം സംഭാവന 5.3 ബില്യണ്‍ ഡോളറിന്‍റെയും നവംബറിൽ കുടുംബ ചാരിറ്റികൾക്ക് 1.14 ബില്യണ്‍ ഡോളർ കൂടി സംഭാവന ചെയ്തു. ജൂണിലെ സംഭാവനയെയാണ് ഇപ്പോൾ മറികടന്നത്.

സ്വത്തിന്‍റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്‍റെ വില്‍പത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വര്‍ഷമാണ്.

തന്‍റെ മരണത്തോടെ ഗേറ്റ്‌സ് ഫൗണ്ടേഷനുള്ള സംഭാവനകള്‍ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഫറ്റ് കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. മക്കളായ സൂസി ബഫറ്റിന് 71 വയസും ഹോവാര്‍ഡ് ബഫറ്റിന് 70 വയസും പീറ്റര്‍ ബഫറ്റിന് 67 വയസുമാണ് ഉളളത്. വാറന്‍ ബഫറ്റിന്‍റെ സ്വത്ത് വിതരണം ചെയ്യാന്‍ അവര്‍ക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.

Tags :

Recent News