ADVERTISEMENT
മുംബൈ: മാരുതി സുസുക്കിയുടെ വാഗണ്ആറിനു വെല്ലുവിളിയുമായി ഹ്യൂണ്ടായി ക്രെറ്റ. 2025 ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ മാരുതി സുസുക്കിയുടെ വാഗണ്‍ആർ ഒന്നാം സ്ഥാനത്തു നിൽക്കുന്പോൾ ക്രെറ്റയാണ് രണ്ടാമത്. 88,494 യൂണിറ്റ് വാഗണ്‍ആറാണ് ഈ കാലയളവിൽ വിറ്റത്. രണ്ടാമതുള്ള ക്രെറ്റയെക്കാൾ 3750 യൂണിറ്റിന്റെ കൂടുതലാണ് വാഗണ്‍ആറിനുള്ളത്. ക്രെറ്റയുടെ 84,744 യൂണിറ്റുകളാണ് ആദ്യ അഞ്ചുമാസത്തിൽ വിറ്റത്.
നിലവിലെ വേഗത കണക്കിലെടുക്കുന്പോൾ 2025ൽ ഹ്യുണ്ടായി ക്രെറ്റയുടെ വാർഷിക വിൽപ്പന 2,00,000 യൂണിറ്റ് കടന്നേക്കാം.
അടുത്ത സ്ഥാനത്ത് മാരുതി സുസുക്കി ഡിസയറാണ്. 2025ലെ ആദ്യ അഞ്ചുമാസം 80,617 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. അടുത്ത സ്ഥാനങ്ങളിൽ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് (79,823 യൂണിറ്റ്), ബ്രെസ (79,222 യൂണിറ്റ്) എന്നിവയാണ്.
1999ൽ വാഹന വിപണിയിലെത്തിയ വാഗണ്‍ആറിന്റെ 32,00,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. 2015ലാണ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ എസ്യുവിയുടെ 12,52,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റത്.
ക്രെറ്റയ്ക്ക് ഫ്യുവൽ എൻജിൻ വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ് വേർഷനുമുണ്ട്. ക്രെറ്റ ഇലക്ട്രിക്കിൽ രണ്ടു ബാറ്ററി ഓപ്ഷനുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. 42 കെഡബ്ല്യുഎച്ചും 51.4 കെഡബ്ല്യുഎച്ചും.
ചെറിയ ബാറ്ററി വകഭേദങ്ങൾക്ക് 390 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററിയുള്ളവ ഒറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ ഓടാൻ കഴിയും.
Tags : maruti suzuki WagonR