x
ad
Tue, 1 July 2025
ad

ADVERTISEMENT

യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു


Published: June 30, 2025 10:32 PM IST | Updated: June 30, 2025 10:32 PM IST

ന്യൂയോർക്ക്: യുഎസ് പൗരത്വമില്ലാത്തവർ യുഎസിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഈടാക്കാൻ ശിപാർശ ചെയ്തിരുന്ന നികുതി (റെമിറ്റൻസ് ടാക്സ്) വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വണ്‍ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്. 5 ശതമാനം നികുതി ഏർപ്പെടുത്തണമെന്നായിരുന്നു ബില്ലിലെ ആദ്യ ശിപാർശ. പിന്നീടത് 3.5 ശതമാനമാക്കി. ഇത് ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിരിക്കുകയാണ്.

പുതിയ ഭേദഗതിയിൽ കറൻസി, മണി ഓർഡർ, ചെക്ക് മുതലായ രീതികളിൽ പണമയച്ചാൽ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ തമ്മിലോ, യുഎസിൽനിന്നു നേടിയ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് വഴിയോ അയയ്ച്ചാൽ നികുതിയില്ല. ഈ വർഷം ഡിസംബർ 31ന് ശേഷമുള്ള പണമയയ്ക്കലുകൾക്കാണ് നികുതി ബാധകമാകുകയെന്ന് യുഎസ് സെനറ്റിന്‍റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.
യുഎസ് സെനറ്റിന്‍റെ പുതിയ നടപടി യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി.

Tags : remittance tax US senate

Recent News