ADVERTISEMENT
മുംബൈ: ഇന്ത്യയിൽ ആപ്പിളിന്റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. 2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്റെ വിപണിയെ ഉയർത്തിയത്.
കനാലിസിന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്റെ ടാബ്ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി.
അതേസമയം, ടാബ്ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനം നിലനിർത്തി. ചൈനീസ് കന്പനികളായ ലെനോവോയും ഷവോമിയും ടാബ്ലെറ്റ് കയറ്റുമതിയിൽ യഥാക്രമം 16.1 ശതമാനവും 12.6 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ, ഏസറിന് 67.2% കുത്തനെ ഇടിവ് നേരിട്ടു.
2025ലെ ആദ്യപാദത്തിൽ ഇന്ത്യയുടെ പിസി (ടാബ്ലെറ്റ് ഒഴികെ) വിപണി വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ചയുമായി 3.3 മില്യണ്‍ യൂണിറ്റിലെത്തി. നോട്ട്ബുക്ക് കയറ്റുമതിയിൽ 21 ശതമാനം വർധനയാണ് (2.4 മില്യണ്‍ യൂണിറ്റുകൾ) ഇതിന് കാരണമായത്്. ഡെസ്ക്ടോപ്പ് കയറ്റുമതി ശതമാനം കുറഞ്ഞ് 906,000 യൂണിറ്റിലെത്തി.
പിസി വിപണിയിൽ 28.9% വിഹിതവുമായി എച്ച്പിയാണ് മുന്നിൽ, തൊട്ടുപിന്നാലെ ലെനോവോ (18.8%), ഏസർ (15.8%), ഡെൽ (13.3%) എന്നിവ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന് പുറമെ, ലെനോവോയും ഏസറും മാത്രമാണ് ഈ പാദത്തിൽ കയറ്റുമതി വളർച്ചയിൽ ഇരട്ടയക്കം രേഖപ്പെടുത്തിയത്.