x
ad
Fri, 27 June 2025
ad

ADVERTISEMENT

ക്രിക്കറ്റിലേക്ക് തിരിച്ചുവരും: പൃഥ്വി ഷാ

Jomon Joseph
PUBLISHED: June 27, 2025 03:11 AM IST | UPDATED: June 27, 2025 03:11 AM IST

മുംബൈ: ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങളും കൂട്ടുകെട്ടുകളും പൂർണമായും തെറ്റിപ്പോയെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. കരിയറിന്‍റെ നിർണായക ഘട്ടത്തിൽ നില്‍ക്കേ ക്രിക്കറ്റിനെ മറന്ന് മറ്റു വഴികളിലേക്ക് പോയതാണ് ജീവിതത്തിൽ തിരിച്ചടിയായതെന്ന് പൃഥ്വി ഷാ വെളിപ്പെടുത്തി.

“ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ചു സമയം മാത്രമാണ് ഞാൻ നീക്കിവച്ചിരുന്നത്. 2023വരെ ഒരു ദിവസത്തിലെ പകുതിയിലേറെ സമയം ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്ന തനിക്ക്, പിന്നീട് അതിന്‍റെ പകുതിസമയം പോലും ക്രിക്കറ്റിനായി മാറ്റിവയ്ക്കാനായില്ലെന്ന് പൃഥ്വി ഷാ പറഞ്ഞു.

പല തെറ്റായ കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യം നൽകിത്തുടങ്ങി. അതിൽ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാൻ കരിയറിൽ മികച്ച ഫോമിലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി സൗഹൃദങ്ങളുണ്ടായി. എന്‍റെ ട്രാക്ക് തന്നെ മാറിപ്പോയി.

ഇതിനിടയിൽ കുടുംബത്തിൽ സംഭവിച്ച ചില കാര്യങ്ങളും കരിയറിനെ ബാധിച്ചു. എന്‍റെ പിതാവിന്‍റെ അച്ഛൻ മരണപ്പെട്ടു. അദ്ദേഹവുമായി എനിക്ക് വലിയ അടുപ്പമുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ, പുറത്തുപറയാൻ പറ്റാത്ത മറ്റു പ്രശ്നങ്ങളുമുണ്ടായി. അതെല്ലാം എന്‍റേതു മാത്രമായ പ്രശ്നങ്ങളാണ്’’- പൃഥ്വി ഷാ പറഞ്ഞു.

ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ കൂട്ടത്തോടെ മാറിനിന്നപ്പോൾ, വിളിച്ച് അന്വേഷിക്കാനും പിന്തുണയ്ക്കാനും ആകെയുണ്ടായിരുന്നത് ഋഷഭ് പന്ത് മാത്രമാണെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉറച്ച പിന്തുണയ്ക്കും പൃഥ്വി ഷാ നന്ദി പറഞ്ഞു.

“ഇപ്പോൾ ഞാൻ പിഴവുകളെല്ലാം തിരുത്തി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഏറെക്കുറെ ട്രാക്കിലായിക്കഴിഞ്ഞു. അഞ്ചു വർഷം മുൻപ് കരിയറിനായി ഞാൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിരുന്നോ, അതേ ശൈലിയിലാണ് ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നത്.

എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ലക്ഷ്യത്തിലേക്ക് തിരിച്ചെത്തേണ്ടത് എങ്ങനെയെന്ന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ടാണ് ഈ തിരിച്ചുവരവിനുള്ള ശ്രമം’’- പൃഥ്വി ഷാ പറഞ്ഞു.

Tags :

Recent News