ADVERTISEMENT
പ്രാഗ്: ഇന്ത്യയുടെ സൂപ്പര്‍ അത്ലറ്റ് നീരജ് ചോപ്രയ്ക്ക് 2025 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം സ്വര്‍ണം. ചെക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് പോരാട്ടത്തില്‍ നീരജ് സ്വര്‍ണം സ്വന്തമാക്കി.
മൂന്നാം ശ്രമത്തില്‍ 85.29 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണമണിഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിറ്റ് (84.12) വെള്ളിയും ഗ്രനേഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (83.63) വെങ്കലവും നേടി.
27കാരനായ നീരജ് 2025 കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന മൂന്നാമത് സ്വര്‍ണമാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പോച്ചെഫ്സ്ട്രൂം ഇന്‍വിറ്റേഷണല്‍ പോരാട്ടത്തിലും കഴിഞ്ഞയാഴ്ച നടന്ന പാരീസ് ഡയമണ്ട് ലീഗിലും നീരജ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു.
ജൂലൈ അഞ്ചിന് ബംഗളൂരുവില്‍ അരങ്ങേറുന്ന പ്രഥമ നീരജ് ചോപ്ര ക്ലാസിക്കാണ് താരത്തിന്റെ അടുത്ത മത്സരവേദി.
Tags :