ADVERTISEMENT
കൊളംബോ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ വെല്ലുവിളിയുയർത്തിയ ബംഗ്ലാദേശിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ശ്രീലങ്ക. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്സിനും 78 റണ്‍സിനുമായിരുന്നു ശ്രീലങ്കയുടെ ജയം.
ആറു വിക്കറ്റ് നഷ്ടത്തിൽ 115 റണ്‍സുമായി നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ഇന്നലെ ആദ്യ സെഷനിൽ 18 റണ്‍സ് കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരന്പര ശ്രീലങ്ക 1-0ന് സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറിയുമായി നങ്കൂരമിട്ട ശ്രീലങ്കൻ ഓപ്പണർ പതും നിസങ്കയാണ് കളിയിലെ താരം. പരന്പരയുടെ താരവും നിസങ്ക തന്നെ. തോൽവിയോടെ പരന്പര കൈവിട്ടതിനു പിന്നാലെ ബംഗ്ലാദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു.
<b>വ്യക്തിപരമല്ല, ടീമിനുവേണ്ടിയാണ്; നജ്മുൾ ഹൊസൈൻ ഷാന്റോ </b>
ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് നജ്മുൾ ഹൊസൈൻ ഷാന്റോ. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷാന്റോയുടെ പ്രഖ്യാപനം. എന്നാൽ തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയാണെന്നും ഷാന്റോ പ്രതികരിച്ചു. “തീരുമാനം വ്യക്തിപരമല്ല, ടീമിന്റെ നല്ലതിനുവേണ്ടിയാണ് രാജിവെയ്ക്കുന്നത്’’- മത്സരത്തിനു ശേഷം ഷാന്റോ പറഞ്ഞു.
Tags :