ADVERTISEMENT
ഷാർലറ്റ് (നോർത്ത് കരോളൈന): അധിക സമയത്തെ രണ്ടാംപകുതിയുടെ ഒന്പത് മിനിറ്റുകളിൽ നേടിയ മൂന്നു ഗോളുകളിൽ ചെൽസിക്ക് ജയം. ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ചെൽസി 4-1ന് ബെൻഫിക്കയെ തോൽപ്പിച്ചു. അധിക സമയത്ത് പത്തുപേരുമായാണ് ബെൻഫിക്കയ്ക്കു കളിക്കേണ്ടിവന്നത്. ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ് ബ്രസീലിൽനിന്നുള്ള പാൽമീറസിനെ നേരിടും. വെള്ളിയാഴ്ചയാണ് മത്സരം.
അധിക സമയത്തെ രണ്ടാം പകുതിയിലെ ഒന്പത് മിനിനുള്ളിൽ ക്രിസ്റ്റഫർ എൻകുങ്കു, പെഡ്രോ നെറ്റോ, കീർനാൻ ഡ്യൂസ്ബറി ഹാൾ എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിനിടെ മിന്നൽ കൊടുങ്കാറ്റ് കാരണം രണ്ട് മണിക്കൂറോളം ടീമുകൾ കളിക്കളത്തിൽനിന്ന് പുറത്തുപോകേണ്ടി വന്നു. മത്സരം തുടങ്ങിശേഷം നാലു മണിക്കൂറും 38 മണിക്കൂറുമെടുത്താണ് മത്സരം പൂർത്തിയാക്കിയത്.
64-ാം മിനിറ്റിൽ റീസ് ജയിംസ് സിറ്റിയെ മുന്നിലെത്തിച്ചു. കളി 90 മിനിറ്റിലെത്താൻ നാലു മിനിറ്റുള്ളപ്പോൾ മിന്നൽ കൊടുങ്കാറ്റ് എത്തിയതോടെ റഫറി മത്സരം നിർത്തിവയ്ക്കുകയായിരുന്നു.
കാലാവസ്ഥ നന്നായി മത്സരം പുനരാരംഭിച്ചശേഷം ബെൻഫിക്കയ്ക്ക് മത്സരത്തിലേക്കു തിരിച്ചുവരാനുള്ള അവസരം ലഭിച്ചു. ആഡഡ് ടൈമിൽ വലയിലേക്ക് നികോളസ് ഒട്ടമെൻഡിയുടെ ഹെഡർ ശ്രമം ചെൽസിയുടെ പ്രതിരോധക്കാരൻ മലോ ഗുസ്തോയുടെ കൈയിൽ തട്ടി. വിഎആർ പരിശോധനയ്ക്കുശേഷം ബെൻഫിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു.
കിക്കെടുത്ത എയ്ഞ്ചൽ ഡി മരിയയ്ക്കു പിഴച്ചില്ല. പന്ത് വലയിലാക്കി സമനില നല്കി. ഇതോടെ കളി അധിക സമയത്തേക്കു കടന്നു. അധികസമയത്തെ രണ്ടാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ജിയാൻലുക പ്രെസ്റ്റ്യാനി പുറത്തായതോടെ ബെൻഫിക്ക പത്തുപേരായി ചുരുങ്ങി. കളിക്കാരുടെ എണ്ണത്തിലുള്ള മുൻതൂക്കം മുതലാക്കിയ കളിച്ച ചെൽസി ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയിൽ ചെൽസിയെ എൻകുങ്കു (108’) മുന്നിലെത്തിച്ചു. പിന്നീട് നെറ്റോ (114’), ഡ്യൂസ്ബറി ഹാൾ (117’) എന്നിവരുടെ ഗോളുകൾ ചെൽസിയുടെ ജയം ഉറപ്പിച്ചു.
<b>പാൽമീറസ് ജയം </b>
ബ്രസീലിയൻ ക്ലബ്ബുകൾ ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ പാൽമീറസ് എതിരില്ലാത്ത ഒരു ഗോളിന് ബോട്ടഫോഗോയെ തോൽപ്പിച്ചു. അധികസമയത്തേക്കു നീണ്ട മത്സരത്തിൽ പൗളിഞ്ഞോ (100’) നേടിയ ഗോളിലാണ് പാൽമീറസിന്റെ ജയം. മുഴുവൻ സമയത്ത് ഗോൾരഹിത സമനില പാലിച്ചതോടെയാണ് അധിക സമയത്തേക്കു കടന്നത്. 64-ാം മിനിറ്റിലാണ് പൗളിഞ്ഞോ പകരക്കാരനായി കളത്തിലെത്തിയത്.
സമനിലയ്ക്കായി ബോട്ടഫോഗോ പൊരുതി. 116-ാം മിനിറ്റിൽ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി പാൽമീറസ് പത്തുപേരായി ചുരുങ്ങിയിട്ടും ഈ അവസരം മുതലാക്കാൻ ബോട്ടഫോഗോയ്ക്കായില്ല.
Tags :