ADVERTISEMENT
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ബ്രിക്സ് വികസ്വര രാജ്യങ്ങളുടെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനവും അധിക തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഭീഷണിയിൽ ദക്ഷിണാഫ്രിക്കൻ റാൻഡ് 1 ശതമാനവും ചൈനീസ് യുവാൻ 0.2 ശതമാനവും കുറഞ്ഞു.
ട്രംപിന്റെ താരിഫ് നയത്തെത്തുടർന്ന് ലോക വിപണിയിലുണ്ടായ ആശങ്കകൾ എല്ലാ മേഖലകളെയും ബാധിച്ചതായി സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എന്നാൽ, നഷ്ടം നികത്തി യുഎസ് ഡോളറിനെതിരേ 85.85 എന്ന നിലയിലേക്ക് പിന്നീട് രൂപ എത്തി. 0.5ശതമാനം ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്.
വ്യാപാര കരാറിൽ ഏർപ്പെടാൻ മറ്റു രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതി നു പുറമേ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ഓഹരി വിപണി ദുർബലമായതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ നിഴലിൽ വ്യാപാരം നടന്ന ജൂണ്‍ മധ്യത്തിനു ശേഷമുള്ള രൂപ യുടെ ഏറ്റവും മോശം പ്രകടനമാണിത്.
Tags : TRUMP RUPPEE FELL