x
ad
Thu, 17 July 2025
ad

ADVERTISEMENT

ശുഭാംശുവും സംഘവും മടങ്ങിയെത്തി


Published: July 16, 2025 06:41 PM IST | Updated: July 16, 2025 06:41 PM IST

ശ്രമകരം, അതിസങ്കീര്‍ണം

 

ശുഭാംശു ഉള്‍പ്പെടെ സംഘത്തിന്‍റെ ബഹിരാകാശ യാത്ര തുടക്കം മുതല്‍ ഏറെ ശ്രമകരവും അതിസങ്കീര്‍ണവുമായിരുന്നു. അനുദിനം മാറിമറിഞ്ഞശേഷമാണു യാത്ര തുടങ്ങിയത്. എന്നാൽ ബഹിരാകാശത്ത് എത്തിയശേഷം ദൗത്യം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.


=കഴിഞ്ഞവര്‍ഷം അവസാനമാണു ദൗത്യം സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംവിധാനമായ ഐഎസ്ആര്‍ഒയും യുഎസിന്‍റെ നാസയും സഹകരിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആക്‌സിയം -4 പ്രഖ്യാപിക്കുന്നു.


=ഈവര്‍ഷം ആദ്യം വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കെന്നഡി സ്‌പേസ് സെന്‍ററിലെ സാങ്കേതിക പരിശോധനകളിലെ തിരിച്ചടികളും പ്രതികൂല കാലാവസ്ഥയും മൂലം യാത്ര പലതവണ യാത്ര മാറ്റിവച്ചു


=ഒടുവില്‍ ശുഭയാത്ര. കഴിഞ്ഞമാസം 25ന് സ്‌പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍- 9 റോക്കറ്റില്‍ ബഹിരാകാശത്തേക്ക്.


=പതിനെട്ടുദിവസം നീളുന്ന ഗവേഷണ പരീക്ഷണങ്ങള്‍ക്കായി യാത്രികർ ബഹിരാകാശ നിലയത്തില്‍ ഇറങ്ങുന്നു.


=ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പരീക്ഷണങ്ങളായിരുന്നു നിലയത്തില്‍ ശുഭാംശു നിര്‍വഹിച്ചത്. ബീന്‍സിന്‍റെയും ഉലുവയുടെയും വിത്തുകള്‍ വിതച്ച മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍, സ്റ്റെം സെല്‍ ഗവേഷണം, കാര്‍ഷിക വികസനമാര്‍ഗങ്ങള്‍ എന്നിവ ഇതിലുൾപ്പെട്ടിരുന്നു.


=ഭൂമിയിലേക്കുള്ള ആശയവിനിമയത്തിന്‍റെ ഭാഗമായി അമച്വര്‍ റേഡിയോ, വീഡിയോ ലിങ്കുകള്‍ എന്നിവവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐഎസ്ആര്‍ഒ ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി ആശയവിനിമയം.


=ഞായറാഴ്ചയായിരുന്നു വിടവാങ്ങല്‍ ചടങ്ങ്. ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ദൗത്യത്തിലെ 73 അംഗങ്ങള്‍ ബഹിരാകാശയാത്രികർക്കൊപ്പം പങ്കെടുത്തു.


=നിശ്ചയിക്കപ്പെട്ട ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഡ്രാഗണ്‍ ഗ്രേസ് ബഹിരാകാശ പേടകം തിങ്കളാഴ്ച ബഹിരാകാശനിലയത്തില്‍നിന്ന് വേര്‍പെട്ടു.


=ഇന്നലെ കലിഫോര്‍ണിയ തീരത്ത് സുരക്ഷിതമായി ഭൂമിയില്‍ ഇറങ്ങിയതോടെ ശുഭാംശുവിന്‍റെ ബഹിരാകാശയാത്രയ്ക്കു ശുഭാന്ത്യം.

Tags : Subhanshu AXIOM SPACE

Recent News

Up