ADVERTISEMENT
ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതയാണ് സർക്കാർ കണക്കുകൾ. 250 ത്തിലധികം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മധ്യ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തർ പ്രദേശ് ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
ഡൽഹിയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. അടുത്ത നാല് ദിവസം കൂടി വടക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Tags :