ADVERTISEMENT
ഭുവനേശ്വർ: ഒഡീഷയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിയെ രാഷ്ട്രപതി സന്ദർശിച്ചു. 90% പൊള്ളലേറ്റ് ബാലസോറിൽ ചികിത്സയിലാണ് വിദ്യാർഥിനി.
അധ്യാപകനെതിരെ നൽകിയ ലൈംഗീക അധിക്ഷേപ പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്.
ഈ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് അതേ ആശുപത്രിയിൽ എയിംസിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഈ പെൺകുട്ടിയും ഒപ്പം തന്നെ പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ടത്.
ചികിത്സ സംബന്ധിച്ചുകൊണ്ടുള്ള കാര്യങ്ങൾ രാഷ്ട്രപതി ചോദിച്ചറിഞ്ഞു. പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിർദേശം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തെയും രാഷ്ട്രപതി നേരിൽ കണ്ട് സ്ഥിതിഗതികൾ തിരക്കി.
കഴിഞ്ഞ ദിവസമാണ് ഈ ബാലസോറിലെ കോളജ് കാമ്പസിനുള്ളിൽ വച്ച് പെൺകുട്ടി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കോളജിലെ ഒരു അധ്യാപകൻ പെൺകുട്ടിയുടെ നേരെ ലൈംഗീക അധിക്ഷേപത്തോടെ സംസാരിച്ചുവെന്നും അതിൽ പരാതി നൽകിയിട്ടും കോളജ് പ്രിൻസിപ്പൽ കൃത്യമായിട്ടുള്ള ഒരു നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് വലിയ പ്രതിഷേധം കോളജിൽ മറ്റു വിദ്യാർഥികളടക്കം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് പെൺകുട്ടി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
Tags :