x
ad
Wed, 25 June 2025
ad

ADVERTISEMENT

പ്രണയം എതിർത്തു; കാമുകന്‍റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ


PUBLISHED: June 25, 2025 06:51 AM IST | UPDATED: June 25, 2025 06:51 AM IST

ഹൈദരാബാദ്: പ്രണയം എതിർത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകന്‍റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ.

തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39കാരിയായ അഞ്ജലിയെയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്.

അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ (19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും(18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്‍റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു.

ഒരാഴ്ച മുൻ‌പ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി.

എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.

 

Tags :

Recent News