x
ad
Thu, 10 July 2025
ad

ADVERTISEMENT

മോണിക്ക കപൂറിനെ യുഎസ് നാടുകടത്തും


Published: July 10, 2025 07:27 AM IST | Updated: July 10, 2025 07:27 AM IST

ന്യൂഡൽഹി: വൻകിട വ്യാപാരത്തിന്‍റെ മറവിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടു പതിറ്റാണ്ടുമുന്പ് രാജ്യംവിട്ട മോണിക്ക കപൂറിനെ നാടുകടത്താൻ യുഎസ് തീരുമാനിച്ചതായി സിബിഐ. മോണിക്ക ഓവർസീസ് പ്രൊപ്രൈറ്ററായിരുന്ന ഇവർ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും മറവിലാണ് സാന്പത്തിക ക്രമക്കേട് നടത്തിയത്.

2.36 കോടി വിലമതിക്കുന്ന സ്വർണം ഇറക്കുമതി ചെയ്യാൻ സ്വന്തം സഹോദരന്മാരായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും ലൈസൻസ് അടക്കമുള്ള വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്യുകയായിരുന്നു ഇവർ. സിബിഐ 2004ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് സഹോദരന്മാരെ കോടതി ശിക്ഷിച്ചെങ്കിലും മോണിക്ക ഹാജരായിരുന്നില്ല. 2010ൽ ജാമ്യമില്ലാ വാറണ്ടും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Tags :

Recent News

Up