ADVERTISEMENT
ന്യൂഡൽഹി: ദലൈ ലാമയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനയ്ക്കില്ലെന്ന് ഇന്ത്യ. പുതിയ ലാമയെ തെരഞ്ഞെടുക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ ചൈനയുടെ അംഗീകാരം ആവശ്യമില്ല. പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള അധികാരം ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയില്‍ നിക്ഷിപ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി. ദലൈലാമയുടെ എല്ലാ അനുയായികള്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനം സുപ്രധാനമാണ്.
ലാമയെ തീരുമാനിക്കാനുള്ള അധികാരം ദലൈ ലാമയ്ക്കും അദ്ദേഹത്തിന്റെ ട്രസ്റ്റിനുമായിരിക്കുമെന്നും മറ്റാർക്കും അതിൽ ഇടപെടാനാകില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ പറഞ്ഞു.
ധരംശാലയില്‍ നടക്കുന്ന ദലൈലാമയുടെ തൊണ്ണൂറാം ജന്മദിന പരിപാടിയിൽ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ബുദ്ധമത വിശ്വാസിയായ കിരണ്‍ റിജിജുവും ജനതാദള്‍-യു നേതാവ് ലല്ലന്‍ സിംഗുമാണു പങ്കെടുക്കുന്നത്.