x
ad
Wed, 2 July 2025
ad

ADVERTISEMENT

മൊണോജിത് മിശ്ര മറ്റൊരു വിദ്യാർഥിനിയുടെ വസ്ത്രം വലിച്ചുകീറി; കോൽക്കത്ത ബലാത്സംഗക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ


Published: July 1, 2025 11:53 PM IST | Updated: July 1, 2025 11:53 PM IST

കോല്‍ക്കത്ത: നിയമ വിദ്യാർഥിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി മൊണോജിത് മിശ്രയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍.

മൊണോജിത് മിശ്രയെ കോളജിലെ വിദ്യാർഥിനികള്‍ക്ക് പേടിയാണെന്നും മിശ്രയുള്ള ക്ലാസുകളില്‍ സ്ത്രീകള്‍ കയറാറില്ലെന്നും സൗത്ത് കോല്‍ക്കത്ത ലോ കോളജിലെ മറ്റൊരു വിദ്യാർഥി പറഞ്ഞു.

ക്യാമ്പസില്‍ ഭീഷണിയുടെ അന്തരീക്ഷമായിരുന്നു. അവന്‍ വിദ്യാർഥിനികളുടെ ചിത്രം എടുക്കുന്നത് പതിവായിരുന്നു. പിന്നീട് ഈ ചിത്രം മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുമായിരുന്നു.- വിദ്യാര്‍ത്ഥി പറഞ്ഞു.

മുൻപും മൊണോജിത് മിശ്ര പെണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നുവെന്നും വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി. നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിദ്യാർഥി കൂട്ടിച്ചേര്‍ത്തു.

2019ല്‍ കോളജിലെ ഒരു വിദ്യാർഥിനിയെ ഇയാള്‍ ലൈംഗീകമായി ചൂഷണം ചെയ്തു. അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. 2024ല്‍ സുരക്ഷാ ജീവനക്കാരനെ അടിക്കുകയും കോളജ് സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. മോഷണക്കേസിലും ഇയാളുടെ ഇടപെടലുകളുണ്ടായിട്ടുണ്ട്.- വിദ്യാര്‍ത്ഥി പറഞ്ഞു.

പഠിക്കുന്ന കാലത്ത് കൊലപാതകശ്രമത്തിന് മോണോജിത് മിശ്രയ്ക്കെതിരെ കേസെടുത്തിരുന്നെന്ന് ഇയാളുടെ മുന്‍ സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

Tags :

Recent News