x
ad
Sun, 20 July 2025
ad

ADVERTISEMENT

ജോലി സമ്മർദ്ദം സഹിക്കാനാകുന്നില്ല, ചീഫ് ബാങ്ക് മനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


Published: July 19, 2025 09:45 AM IST | Updated: July 19, 2025 09:45 AM IST

പൂനെ: ബാങ്ക് ഓഫ് ബറോഡയുടെ ബാരാമതി ടൗൺ ചീഫ് മാനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശിവശങ്കർ മിശ്ര(52)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബാരമതി സിറ്റി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്കുറിപ്പിൽ അമിത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പോലീസ് പറഞ്ഞു.

ശിവശങ്കർ മിശ്ര ജൂലൈ 11ന് ബാങ്കിന് രാജി സമർപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലവും ജോലി സമ്മർദ്ദവും കാരണമാണ് രാജി വെക്കുന്നതെന്നാണ് രാജിക്കത്തിൽ പറഞ്ഞിരുന്നത്.

ആത്മഹത്യാക്കുറിപ്പിൽ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പോലീസ് അറിയിച്ചു.

Tags :

Recent News

Up