x
ad
Thu, 31 July 2025
ad

ADVERTISEMENT

ന്യൂനപക്ഷാവകാശങ്ങൾക്കുനേരേ ആക്രമണം: കൊടിക്കുന്നിൽ സുരേഷ്


Published: July 30, 2025 11:05 PM IST | Updated: July 30, 2025 11:05 PM IST

ന്യൂഡൽഹി: ഛത്തീസ്ഗഡ് ദുർഗിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതു ഭരണഘടനാവിരുദ്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
അറസ്റ്റ് മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരേ നേരിട്ടുള്ള ആക്രമണമാണെന്നും ലോക്സഭയിൽ ശൂന്യവേളയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായ തെളിവുകളോ തെളിയിക്കപ്പെട്ട കുറ്റങ്ങളോ ഇല്ലാതെ കന്യാസ്ത്രീകളെ ജയിലിൽ പാർപ്പിക്കുന്നത് സാമൂഹികനീതിക്കെതിരാണ്. അറസ്റ്റ് നിയമവിരുദ്ധമാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അടിയന്തരമായി അന്വേഷണം നടത്തണം. നിരപരാധികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയയ്ക്കണം.
ആഭ്യന്തരമന്ത്രിക്കുപുറമേ ന്യൂനപക്ഷ വകുപ്പു മന്ത്രിയും സഭയിൽ വിശദീകരണം നൽകണം. നിയമവും നീതിയും മറികടന്നുള്ള നടപടി രാജ്യത്തെ ജനാധിപത്യമൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട സമയത്ത് ഇത്തരമൊരു പോലീസ് നടപടിക്കെതിരേ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Up