ADVERTISEMENT
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് തൊഴിലാളികളെ കാണാതായി.
മേഘസ്ഫോടനത്തിൽ യമുനോത്രി ദേശീയപാതയോരത്ത് സിലായ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഒരു ഹോട്ടലിന് സമീപം, 19 തൊഴിലാളികൾ താമസിച്ചിരുന്ന തൊഴിലാളി ക്യാമ്പ് സൈറ്റ് ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട 10 തൊഴിലാളികളെ രക്ഷപെടുത്തി.
പുലർച്ചെ മൂന്നോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവയുടെ ഒന്നിലധികം ടീമുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചതായും ആര്യ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
Tags :