x
ad
Fri, 11 July 2025
ad

ADVERTISEMENT

തരൂരിന്‍റെ ലേഖനം: മറുപടി പറയേണ്ടത് പാർട്ടി ദേശീയ നേതൃത്വമെന്ന് സതീശന്‍


Published: July 10, 2025 02:08 PM IST | Updated: July 10, 2025 02:08 PM IST

തിരുവനന്തപുരം: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട തരൂരിന്‍റെ ലേഖനത്തില്‍ മറുപടി പറയേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗമാണ്. സംസ്ഥാന നേതാക്കളെന്ന നിലയില്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല.

ലേഖനം തന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അതേക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള തരൂരിന്‍റെ ലേഖനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചെന്നും തരൂർ ലേഖനത്തിൽ പറ‍യുന്നു.

തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചെന്നും തരൂർ പറയുന്നു.

Tags : V D Satheesan

Recent News

Up