ADVERTISEMENT
തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനം. വികസനം മാത്രം പറഞ്ഞിരുന്നാൽ കേരളത്തിൽ വോട്ട് കിട്ടില്ലെന്നും കോർപ്പറേറ്റ് രാഷ്ട്രീയം നേട്ടമാകില്ലെന്നുമാണ് മുരളീധര പക്ഷത്തിന്റെ വിമർശനം.
തൃശൂരിലെ നേതൃയോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാതിരുന്നതിലും വി.മുരളീധരനും കെ.സുരേന്ദ്രനും വിമർശനം ഉന്നയിച്ചു. ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് നിലമ്പൂരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല. കൂട്ടായ ചർച്ച പാർട്ടിയിൽ നടക്കുന്നില്ല.
പ്രൊഫഷണലെന്ന് പറഞ്ഞ് കോർപ്പറേറ്റ് വൽക്കരണമാണ് നടക്കുന്നതെന്നും വിമർശനമുയർന്നു. മഹിളാ മോർച്ച, യുവമോർച്ച ഭാരവാഹികളെ കണ്ടെത്താൻ നടത്തിയ ടാലന്റ് ഹണ്ടിനെതിരെയും വിമർശനം ഉയർന്നു.
Tags :