ADVERTISEMENT
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജയ്സൺ അലക്സ് ആത്മഹത്യ ചെയ്തത്.
ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ മകൻ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാൽ കുടുങ്ങുമെന്നും മകന് പറഞ്ഞതായും ജയ്സണിന്റെ അമ്മ പറയുന്നു.
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ജയ്സണെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Tags :