x
ad
Wed, 16 July 2025
ad

ADVERTISEMENT

തിരുവാതുക്കൽ ഇരട്ട കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു


Published: July 16, 2025 04:24 PM IST | Updated: July 16, 2025 04:24 PM IST

കോട്ടയം: തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. 750 പേജുള്ള കുറ്റപത്രം കോട്ടയം മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.

കേസിൽ 67 സാക്ഷികളാണുള്ളത്. 100 രേഖകളും ഉൾപ്പെടുന്നു. അസം സ്വദേശിയായ അമിത് ഒറാംഗ് മാത്രമാണ് പ്രതി.

ഏപ്രിൽ 22നാണ് തിരുനക്കര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീര വിജയകുമാറും കൊല്ലപ്പെട്ടത്. പ്രതിക്ക് വിജയകുമാറിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുമ്പ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്.

മോഷണ കേസിൽ പ്രതിയായതോടെ ഭാര്യ ഇയാളിൽ നിന്നും അകന്നുപോയി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ ഗർഭം അലസിപോയി. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് പ്രതി അമിതിന് വൈരാഗ്യമുണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.

വിജയകുമാറിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.

Tags :

Recent News

Up