ADVERTISEMENT
കൊച്ചി: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
ടോള്‍ പിരിവിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. നിർമാണത്തിനു ചെലവായ സംഖ്യയെക്കാള്‍ വളരെ കൂടുതല്‍ ടോള്‍ പിരിച്ചതിനാല്‍ കരാര്‍ കമ്പനിക്ക് അമിതമായ ലാഭം ലഭിച്ചിട്ടുണ്ട്. ടോള്‍ പിരിവിന്റെ കാലാവധി 2026ല്‍നിന്ന് 2028 ലേക്കു നീട്ടിക്കൊടുത്ത ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതെ ടോള്‍ പിരിവ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം.
Tags : Paliyekkara toll collector