x
ad
Fri, 27 June 2025
ad

ADVERTISEMENT

പി.ജെ. ജോസഫ് ശതാഭിഷേക നിറവിൽ


PUBLISHED: June 27, 2025 11:37 PM IST | UPDATED: June 27, 2025 11:37 PM IST

തൊടുപുഴ: ആഘോഷങ്ങളേതുമില്ലാതെ ലാളിത്യത്തിന്‍റെ നിറവിൽ കേരള കോണ്‍ഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫ് എംഎൽഎയ്ക്ക് ഇന്ന് 84 വയസ്.

പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബാനയിൽ പങ്കുചേരും. തുടർന്ന് ഭാര്യ ഡോ. ശാന്തയുടെ കബറിടത്തിൽ പുഷ്പങ്ങളർപ്പിച്ച് പ്രാർഥിക്കും. ഭാര്യയുടെ വിയോഗത്തത്തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്.

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിന് ആശംസകൾ നേരും. തുടർന്ന് ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ പത്തോടെ തൃശൂരിലേക്ക് യാത്രതിരിക്കും. കേരള നിയമസഭയിലെ മുതിർന്ന അംഗമായ പി.ജെ. ജോസഫിനെ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ആദരിച്ചിരുന്നു. നിയമസഭാ പ്രവേശനം നടത്തി 55 വർഷം പൂർത്തിയാക്കിയ അദ്ദേഹം ആഭ്യന്തരം ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് സംസ്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Tags : P J JOSPEH

Recent News