x
ad
Sat, 28 June 2025
ad

ADVERTISEMENT

സ്‌കൂളുകളിലെ സൂംബ നൃത്തത്തിനെതിരേ ഒരു വിഭാഗം മുസ്‌ലിം സംഘടനകള്‍


PUBLISHED: June 28, 2025 05:29 PM IST | UPDATED: June 28, 2025 05:29 PM IST

സ്വന്തം ലേഖകന്‍


കോഴിക്കോട്: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സൂംബ നൃത്തം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ഒരു വിഭാഗം മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നു. ഇ.കെ. വിഭാഗം സമസ്തയും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും എംഎസ്എഫുമെല്ലാം ഇതിനെതിരേ പ്രതികരിച്ചുകഴിഞ്ഞു. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് ഈ സംഘടനകളുടെ നിലപാട്.


ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തീകരിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സൂംബ നൃത്തം സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നത്. കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും കായികവും മാനസികവുമായ ഉല്ലാസത്തിനുമാണ് സൂംബ നൃത്തം സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്‌കൂള്‍ വിടുന്നതിനു അര മണിക്കൂര്‍ മുമ്പ് കുട്ടികള്‍ പൊതു ഇടത്തില്‍ ഒത്തുചേര്‍ന്ന് സുംബ നൃത്തം ചെയ്യാനായിരുന്നു തീരുമാനം. യോഗത്തിനുശേഷം ഇതു പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങുകയും ചെയ്തു. അധ്യാപകര്‍ക്കു പരിശീലനവും നല്‍കി. ലഹരിവിരുദ്ധദിനാചരണം നടത്തിയപ്പോള്‍ സ്‌കൂളുകളില്‍ ഇതു യാഥാര്‍ഥ്യമാവുകയും ചെയ്തു. ചില സ്‌കൂളുകളില്‍ പിടിഎ മുന്‍കൈ എടുത്താണ് സൂംബ നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഇതിനുശേഷമാണ് ഇപ്പോള്‍ പ്രതിഷേധസ്വരം മുസ്‌ലിം സംഘടനകളില്‍ നിന്ന് ഉയര്‍ന്നത്.


കുട്ടികള്‍ ആടിപ്പാടി ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്നതാണ് സൂംബ നൃത്തമെന്ന് സമസ്ത യുവജനവിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടുര്‍ പറഞ്ഞു. സൂംബ ഡാന്‍സ് കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കുമെന്ന് പറയുന്നത് പ്രായോഗികമല്ല. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒന്നായി കാണാനുള്ള നീക്കമാണിത്. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി കൊണ്ടുവന്നതുപോലെയാണ് ഇതുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടോയെന്ന് ആദ്യം പരിശോധിക്കണം. അതുണ്ടായില്ല. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടല്ല ഇതു നടപ്പാക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയാണ് പരിശീലനം. ഇതു തെറ്റായ സന്ദേശം നല്‍കും. സംസ്ഥാനത്ത് സ്‌കൂളുകളിലെ കായിക അധ്യാപകരുടെ ഒഴിവുകളുണ്ട്. അതുനികത്തി കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് സംഗീതത്തിന്‍റെ താളത്തില്‍ തുള്ളുന്ന സംസ്കാരം, പഠിക്കാന്‍വേണ്ടിയല്ലെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗൈനസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് പറഞ്ഞു. ഇതു പുരോഗതിയായി കാണാന്‍ കഴിയില്ല. തന്‍റെ മകന്‍ ഇതില്‍ പങ്കെടുക്കില്ല. അതിന്‍റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏതു നടപടിയും നേരിടാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.


ഏതു പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സൂംബ നൃത്തം സ്‌കൂളുകളില്‍ നടപ്പാക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ചോദിച്ചു. ഇതു കൊണ്ടുവരുന്നതിനുമുമ്പ് സര്‍ക്കാര്‍ വിദ്യാര്‍ഥി സംഘടനകളുമായോ അധ്യാപക സംഘടനകളുമായോ ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags : School zumba dance

Recent News