ADVERTISEMENT
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിലമ്പൂർ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽഡിഎഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകാല അനുഭവങ്ങൾ ഇതിനു ഉദാഹരണം ആണെന്നും ജനവിശ്വാസം നേടാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎൽഎ കാലു മാറിയ ഗുജറാത്തിലെ മണ്ഡലത്തിലും ബിജെപിക്ക് നേട്ടമുണ്ടായില്ലെന്നും ബേബി കൂട്ടിച്ചേർത്തു.
Tags :