ADVERTISEMENT
തിരുവനന്തപുരം: വിദ്യാർഥികള്‍ എന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷമാണ് താൻ വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നതെന്നും തടയാതിരുന്നതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും എല്ലാം തകര്‍ക്കുകയുമാണ്. ഇതിനിടയില്‍ ചില വിദ്യാർഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. വിദ്യാർഥിയായി തുടരുന്നത് ഒരു പ്രഫഷനായി ചിലര്‍ കൊണ്ടുനടക്കുന്നുവെന്നും വിസി വിമര്‍ശിച്ചു.
അതേസമയം, 20 ദിവസം വൈസ് ചാന്‍സലര്‍ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈമാസം മൂന്നു മുതല്‍ എട്ടാം തീയതി വരെ റഷ്യയില്‍ പോയിരുന്നു. ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാനില്ല. ഇനി ഒരു ഫയല്‍ പോലും ബാക്കിയില്ല. കഴിഞ്ഞ 30നാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Kerala University VC