x
ad
Wed, 16 July 2025
ad

ADVERTISEMENT

ഉത്തരവുകള്‍ കെ -സ്മാര്‍ട്ട് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയെന്ന് ഹൈക്കോടതി


Published: July 15, 2025 05:42 PM IST | Updated: July 15, 2025 05:42 PM IST

കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കുന്ന അപേക്ഷകളിലെ ഉത്തരവുകള്‍ ഏകജാലക സംവിധാനമായ കെ-സ്മാര്‍ട്ട് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും അപേക്ഷകനെ നേരിട്ട് ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതില്ലെന്നും ഹൈക്കോടതി.

ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യുന്ന ഉത്തരവുകള്‍ക്ക് ഐടി ആക്ട് പ്രകാരം നിയമസാധുതയുണ്ടെന്നും നേരിട്ട് അറിയിച്ചില്ലെന്ന വാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ലൈസന്‍സ് പുതുക്കാനായി അപേക്ഷ നല്‍കിയിട്ടും നിശ്ചിതസമയത്തിനുള്ളില്‍ മറുപടി നേരിട്ടു ലഭിക്കാത്തതിന്‍റെ പേരില്‍ ലൈസന്‍സ് ലഭിച്ചതായി കാണക്കാക്കണമെന്നാവശ്യപ്പെട്ടു കട്ടപ്പന നഗരസഭയില്‍ മത്സ്യ- മാംസ വ്യാപാരം നടത്തുന്ന മനോജ് നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.

അപേക്ഷ നല്‍കി 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന് മുനിസിപ്പല്‍ നിയമത്തിലെ വകുപ്പ് 447(6) വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Tags : kerala high court

Recent News

Up