x
ad
Wed, 16 July 2025
ad

ADVERTISEMENT

എം.ആർ.അജിത് കുമാറിന്‍റെ ട്രാക്ടർ യാത്ര; റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും


Published: July 16, 2025 06:31 AM IST | Updated: July 16, 2025 06:31 AM IST

കൊച്ചി: എഡിജിപി എം.ആർ.അജിത് കുമാർ ശബരിമലയിലേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസിന്‍റെ ട്രാക്ടറിൽ അജിത് കുമാർ ശബരിമല ദർശനത്തിനുപോയത് വിവാദമായിരുന്നു.

ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോർട്ട്‌ പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയാണ് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയത്.

Tags :

Recent News

Up