ADVERTISEMENT
കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് നടന്ന ഹേമചന്ദ്രൻ കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയത് സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വച്ചാണെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു.
ആൾത്താമസം ഇല്ലാത്തതിനാലാണ് ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട്ട് നിന്നും തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ എത്തിച്ചത് ബത്തേരിയിലെ ഈ ഈ വീട്ടിലാണ്.
പണം തിരികെ കിട്ടാൻ മർദിച്ചുവെന്ന് കേസിൽ അറസ്റ്റിലായ ജ്യോതിഷ് കുമാറും നൗഷാദും പോലീസിന് മൊഴി നൽകി. മർദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടത്. മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത മായനാട് എന്ന സ്ഥലത്തായിരുന്നു ഹേമചന്ദ്രന് വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മുന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയില്‍ ഹേചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതികളുമായി പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ചേരമ്പാടിയില്‍ വച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തു.
Tags :